കണ്ണൂര്‍: കണ്ണുര്‍ കോര്പറേഷന് കോംപൗണ്ടില്‍ കുടുംബശ്രീ ഹോട്ടല്‍ പൊളിച്ചുമാറ്റിയതിനെതിരെ നടത്തുന്ന സമരം എല്‍.ഡി.എഫ് ഏറ്റെടുക്കുമെന്ന സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്. കണ്ണുര്‍ അഴീക്കോടന്‍ മന്ദിരത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹിള പ്രസ്ഥാനങ്ങളും കുടുംബശ്രീയും നടത്തുന്ന സമരത്തിന് സി.പി. എമ്മും എല്‍.ഡി. എഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം എല്‍.ഡി.എഫും ചേരുന്നതോടെ വരും ദിനങ്ങളില്‍ സമരം ശക്തി പ്രാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. Also Read: "മൂന്ന് ദിവസത്തിനകം കൊല്ലും", ലിജേഷിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി, പയ്യന്നൂരിൽ നടക്കുന്നത് ഗുണ്ടായിസമോ?
2018 മാര്‍ച്ച് മാസം ഏഴു സ്ത്രീകള്‍ ബാങ്ക് വായ്പയെടുത്തു തുടങ്ങിയ ഹോട്ടലാണിത്. രുചികരമായ ഭക്ഷണം സാധാരണക്കാര്‍ക്ക് ഭക്ഷണം കൊടുക്കുന്ന സ്ഥാപനമാണിത്. കോര്പറേഷന് കെട്ടിടം പണിയാന്‍ സര്‍ക്കാരാണ് സ്ഥലം അനുവദിച്ചത്. കോര്പറേഷന്ഓഫിസ് കെട്ടിടം പണിയുന്ന സ്ഥലത്തായതിനാല്‍ സ്വഭാവികമായി കുടുംബശ്രീ ടേസ്റ്റി ഹട്ട് ഹോട്ടല്‍ മാറ്റി പുനരധിവസിപ്പിക്കേണ്ടി വരും. എന്നാല്‍ സര്‍ക്കാര്‍ ഇവര്‍ക്ക് മറ്റൊരു കെട്ടിട സൗകര്യം നല്കി മാറ്റി പാര്‍പ്പിക്കണമെന്ന ഉത്തരവിട്ടിട്ടും മേയര്‍ തയ്യാറായിട്ടില്ലെന്നും ജയരാജന് കുറ്റപ്പെടുത്തി.
Also Read: ഹണിട്രാപ്പ് സുന്ദരി ഇപ്പോഴും ഒളിവിൽ, എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ പിടിയിൽ, ആലപ്പുഴ ഹണിട്രാപ്പ് കേസിൽ പുതിയ വഴിത്തിരിവ്!!
ഡല്‍ഹി മേയര്‍ ചെയ്തതു പോലെ കണ്ണൂര്‍ മേയറും രാത്രിയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചു പൊളിച്ചുമാറ്റുകയാണ് ചെയ്തത്. സ്ത്രീകള്‍ വായ്പയെടുത്തു വാങ്ങിയ സാധനങ്ങള്‍ മോഷ്ടിക്കുകയാണ് ചെയ്തത്. കുടുംബശ്രീ ഹോട്ടല്‍ ജനകീയ ഹോട്ടലാക്കാന്‍ കോര്പറേഷന് വിചാരിച്ചാല്‍ കഴിയുമെങ്കിലും അതിന് തയ്യാറാകുന്നില്ല. അങ്ങനെയെങ്കില്‍ 5000 രൂപ സര്‍ക്കാര്‍ സഹായവും ഒരു ഊണിന് പത്തു രൂപ നിരക്കില്‍ സബ്സിഡി മും ലഭിക്കും.
കോഴിക്കോട് കോര്‍പറേഷനില്‍ ആറ് ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ കണ്ണുരില്‍ ഒന്നു പോലുമില്ല. കുടുംബശ്രീ ഹോട്ടല്‍ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് ഡി.സി.സി അധ്യക്ഷന്‍ മാര്ട്ടിന് ജോര്‍ജ് എം.പ്രകാശന് മാസ്റ്ററോട് ഫോണില്‍ സംസാരിച്ചതാണ് എന്നാല്‍ സമരം ചെയ്ത ഏഴു സ്ത്രീകളെ പൊലിസിനെ ഉപയോഗിച്ചു അറസ്റ്റു ചെയ്യിക്കാനാണ് മേയര്‍ ശ്രമിച്ചത് ഏഴു സ്ത്രീകളുടെ കണ്ണീരു വീണ സ്ഥലമാണ് കോര്പറേഷന് ആസ്ഥാനം.കോര്പറേഷന് അവരുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കി തെരുവിലേക്ക് വലിച്ചെറിയുകയാണ് ചെയ്തത്. ബുള്‍ഡോസര്‍ കൊണ്ടു അവരുടെ കെട്ടിടം തകര്‍ത്തു പോലെ അവരെയും സമരം ചെയ്യുമ്പോള്‍ അതുകൊണ്ടു തന്നെ നീക്കം ചെയ്യാനാണ് ശ്രമിച്ചതെന്നും പൊലിസ് എത്തിയതിനാല്‍ അതു നടന്നില്ലെന്നും ജയരാജന് പറഞ്ഞു. എല്‍.ഡി. എഫ് കണ്‍വീനര്‍ കെ.പിസഹദേവനും വാര്ത്താിസമ്മേളനത്തില് പങ്കെടുത്തു.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
TOPIC: Kannur Kudumbasree Issue, Kannur News, Kannur, LDF, Kannur Corporation, CPM
2018 മാര്‍ച്ച് മാസം ഏഴു സ്ത്രീകള്‍ ബാങ്ക് വായ്പയെടുത്തു തുടങ്ങിയ ഹോട്ടലാണിത്. രുചികരമായ ഭക്ഷണം സാധാരണക്കാര്‍ക്ക് ഭക്ഷണം കൊടുക്കുന്ന സ്ഥാപനമാണിത്. കോര്പറേഷന് കെട്ടിടം പണിയാന്‍ സര്‍ക്കാരാണ് സ്ഥലം അനുവദിച്ചത്. കോര്പറേഷന്ഓഫിസ് കെട്ടിടം പണിയുന്ന സ്ഥലത്തായതിനാല്‍ സ്വഭാവികമായി കുടുംബശ്രീ ടേസ്റ്റി ഹട്ട് ഹോട്ടല്‍ മാറ്റി പുനരധിവസിപ്പിക്കേണ്ടി വരും. എന്നാല്‍ സര്‍ക്കാര്‍ ഇവര്‍ക്ക് മറ്റൊരു കെട്ടിട സൗകര്യം നല്കി മാറ്റി പാര്‍പ്പിക്കണമെന്ന ഉത്തരവിട്ടിട്ടും മേയര്‍ തയ്യാറായിട്ടില്ലെന്നും ജയരാജന് കുറ്റപ്പെടുത്തി.
Also Read: ഹണിട്രാപ്പ് സുന്ദരി ഇപ്പോഴും ഒളിവിൽ, എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ പിടിയിൽ, ആലപ്പുഴ ഹണിട്രാപ്പ് കേസിൽ പുതിയ വഴിത്തിരിവ്!!
ഡല്‍ഹി മേയര്‍ ചെയ്തതു പോലെ കണ്ണൂര്‍ മേയറും രാത്രിയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചു പൊളിച്ചുമാറ്റുകയാണ് ചെയ്തത്. സ്ത്രീകള്‍ വായ്പയെടുത്തു വാങ്ങിയ സാധനങ്ങള്‍ മോഷ്ടിക്കുകയാണ് ചെയ്തത്. കുടുംബശ്രീ ഹോട്ടല്‍ ജനകീയ ഹോട്ടലാക്കാന്‍ കോര്പറേഷന് വിചാരിച്ചാല്‍ കഴിയുമെങ്കിലും അതിന് തയ്യാറാകുന്നില്ല. അങ്ങനെയെങ്കില്‍ 5000 രൂപ സര്‍ക്കാര്‍ സഹായവും ഒരു ഊണിന് പത്തു രൂപ നിരക്കില്‍ സബ്സിഡി മും ലഭിക്കും.
കോഴിക്കോട് കോര്‍പറേഷനില്‍ ആറ് ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ കണ്ണുരില്‍ ഒന്നു പോലുമില്ല. കുടുംബശ്രീ ഹോട്ടല്‍ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് ഡി.സി.സി അധ്യക്ഷന്‍ മാര്ട്ടിന് ജോര്‍ജ് എം.പ്രകാശന് മാസ്റ്ററോട് ഫോണില്‍ സംസാരിച്ചതാണ് എന്നാല്‍ സമരം ചെയ്ത ഏഴു സ്ത്രീകളെ പൊലിസിനെ ഉപയോഗിച്ചു അറസ്റ്റു ചെയ്യിക്കാനാണ് മേയര്‍ ശ്രമിച്ചത് ഏഴു സ്ത്രീകളുടെ കണ്ണീരു വീണ സ്ഥലമാണ് കോര്പറേഷന് ആസ്ഥാനം.കോര്പറേഷന് അവരുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കി തെരുവിലേക്ക് വലിച്ചെറിയുകയാണ് ചെയ്തത്. ബുള്‍ഡോസര്‍ കൊണ്ടു അവരുടെ കെട്ടിടം തകര്‍ത്തു പോലെ അവരെയും സമരം ചെയ്യുമ്പോള്‍ അതുകൊണ്ടു തന്നെ നീക്കം ചെയ്യാനാണ് ശ്രമിച്ചതെന്നും പൊലിസ് എത്തിയതിനാല്‍ അതു നടന്നില്ലെന്നും ജയരാജന് പറഞ്ഞു. എല്‍.ഡി. എഫ് കണ്‍വീനര്‍ കെ.പിസഹദേവനും വാര്ത്താിസമ്മേളനത്തില് പങ്കെടുത്തു.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
TOPIC: Kannur Kudumbasree Issue, Kannur News, Kannur, LDF, Kannur Corporation, CPM