ആപ്പ്ജില്ല

കള്ളക്കടത്തുമായി ബന്ധം; കസ്റ്റംസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിരിച്ചു വിട്ടു, കടത്താൻ ശ്രമിച്ചത് 70 ലക്ഷം രൂപയുടെ ബാ​ഗേജ്

Customs officials suspended: എഴുപത് ലക്ഷം രൂപയുടെ ബാഗേജുകൾക്ക് കടത്താൻ സഹായിച്ചതിന് പതിനൊന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ കൂട്ട നടപടി. 9 പേർക്ക് സസ്പെൻഷൻ. രണ്ട് പേർ നേരത്തെ വിരമിച്ചവരാണ്.

Edited byകാർത്തിക് കെ കെ | Lipi 23 Apr 2023, 1:10 pm

ഹൈലൈറ്റ്:

  • പതിനൊന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് കസ്റ്റംസ് നടപടി എടുത്തിരിക്കുന്നത്.
  • ആദ്യമായാണ് കസ്റ്റംസിൽ ഇത്തരത്തിൽ കൂട്ടപിരിച്ചുവിടൽ നടക്കുന്നത്.
  • നടപടി എടുത്തവരിൽ രണ്ടു പേർ സൂപ്രണ്ട് പദവി വഹിച്ചിരുന്നവരാണ്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam customs officials in kereala dismissed for helping gold smuggling racket
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം
കൊച്ചി: കരിപ്പൂർ വിമാനത്താവളത്തിലൂടെയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. പതിനൊന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് കസ്റ്റംസ് നടപടി എടുത്തിരിക്കുന്നത്. ആദ്യമായാണ് കസ്റ്റംസിൽ ഇത്തരത്തിൽ കൂട്ടപിരിച്ചുവിടൽ നടക്കുന്നത്. നടപടി എടുത്തവരിൽ രണ്ടു പേർ സൂപ്രണ്ട് പദവി വഹിച്ചിരുന്നവരാണ്. ആശാ എസ്, ഗണപതി പോറ്റി എന്നിവരാണ് പിരിച്ചു വിടപ്പെട്ട സൂപ്രണ്ടുമാർ. മറ്റൊരു സൂപ്രണ്ടായ കെഎം ജോസ് സർവീസിൽ നിന്ന് നേരത്തെ വിരമിച്ചിരുന്നു.
Also Read: ഒരു കാലിന്റെ പകുതി വരെ ദ്രവിച്ചു, മൃതദേഹത്തിന് 10 ദിവസത്തെ പഴക്കം, മുഖം വികൃതം, ഭരതപ്പുഴയിൽ അജ്ഞാത ജഡം

കൂടാതെ, യോഗേഷ്, യാസർ അറഫാത്, സുധിർ കുമാർ, നരേഷ് ഗുലിയാ, മിനിമോൾ, അശോകൻ, ഫ്രാൻസിസ് എന്നിവരെയും സർവീസിൽ നിന്ന് പിരിച്ചു വിട്ടിട്ടുണ്ട്. സൂപ്രണ്ടായ സത്യമേന്ദ്ര സിങിന്റെ രണ്ടു ഇന്ക്രീമെന്റുകൾ നടപടിയുടെ ഭാഗമായി കസ്റ്റംസ് തടഞ്ഞു വച്ചിട്ടുണ്ട്. 2021 ജനുവരി 12ന് കരിപ്പൂർ വിമാനത്താവളം വഴി നടത്തിയ കള്ളക്കടത്തുമായി ബന്ധപ്പെട്ട് പുലർച്ചെ തന്നെ അന്വേഷണസംഘം അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് കസ്റ്റംസിലെ 13 ഉദ്യോഗസ്ഥരും 17 കള്ളക്കടത്തുകാരും അടക്കം 30 പേർക്കെതിരായ കുറ്റപത്രം ഇവർ സമർപ്പിച്ചിരുന്നു.



Also Read: രേഷ്മയെ മുടിയിൽ ചുറ്റിപ്പിടിച്ച് തല വീടിന്റെ ഭിത്തിയിൽ ഇടിപ്പിച്ചു, കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു, നിലത്തിട്ട് ചവിട്ടി, ഭർത്താവ് അറസ്റ്റിൽ

സിബിഐ നൽകിയ ഈ കുറ്റപത്രത്തിന്റെ പശ്ചാത്തലത്തിലാണ് കസ്റ്റംസ് ഇപ്പോൾ കൂട്ടപിരിച്ചുവിടൽ നടത്തിയിരിക്കുന്നത്. 70 ലക്ഷം രൂപയുടെ ബാഗേജുകൾ അധികൃതർ ഇടപെട്ട് കടത്താൻ സഹായിച്ചു എന്നാണ് സിബിഐയും ഡിആർഎയും കണ്ടെത്തിയത്. ഈ ബാഗേജിൽ വിദേശ കറൻസി, വിദേശ മദ്യം, ആറര ലക്ഷം രൂപയുടെ സാധങ്ങളും ഉണ്ടായിരുന്നു. ഈ കള്ളക്കടത്തിനെ സഹായിക്കുന്നതിനായി കസ്റ്റംസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതിന്റെ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിക്കുകയും ചെയ്തിരുന്നു. തുടർന്നാണ്, കസ്റ്റംസ് ഉദ്യോഗസ്ഥരെയും ചേർത്ത് സിബിഐ കുറ്റപത്രം തയ്യാറാക്കിയത്.

എറണാകുളം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and
Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്