കുണിയൻ: കനത്ത മഴയിൽ കരിവെള്ളൂരിൻ്റെ നെല്ലറയായ കുണിയനിലെ മൂന്ന് പാടശേഖരങ്ങൾ വെള്ളത്തിൽ മുങ്ങി. ചെറീല തെക്കനംകൂർ പാടശേഖരം, കുട്ടംവഴി പാടശേഖരം, കുണിയൻ പടിഞ്ഞാറ് പാടശേഖരം എന്നിവയാണ് വെള്ളത്തിനടിയിലായത്. കർഷകർക്ക് വലിയ നഷ്ടമാണ് പ്രതീക്ഷിക്കാതെയെത്തിയ കനത്ത മഴ ഉണ്ടാക്കിയിരിക്കുന്നത്.
തെക്കനംകൂറിലേയും കുട്ടംവഴിയിലേയും ഒന്നാംവിളയുടെ വിളഞ്ഞുനിൽക്കുന്ന നെൽക്കതിരുകൾ മുഴുവൻ രണ്ടുദിവസമായി വെള്ളത്തിനടിയിലാണ്. മഴമൂലം ഈ ഭാഗത്ത് കതിരുകൾ പാകമാകാൻ വൈകിയിരുന്നു. വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നെന്മണികൾക്ക് മുള വന്നുതുടങ്ങിയിട്ടുണ്ട്. ചിലയിടങ്ങളിൽ കൊയ്ത്ത് കഴിഞ്ഞശേഷം കതിർക്കറ്റകൾ വയലിൽ തന്നെ കർഷകർ സൂക്ഷിച്ചിരുന്നു. പെട്ടെന്ന് വന്ന മഴവെള്ളത്തിൽ ഇവയിൽ ഭൂരിഭാഗവും ഒഴുകിപ്പോയി.
കുറച്ച് കർഷകർ മാത്രമേ ഇത്തവണ കുണിയനിൽ ഒന്നാംവിള കൃഷിയിറക്കിയിരുന്നുള്ളൂ. കൃഷിയോടുള്ള താത്‌പര്യം കൊണ്ടുമാത്രം കൃഷി ചെയ്തവരുടെ വിളയാണ് നശിച്ചുപോയത്. കഠിനാധ്വാനം ചെയ്തുണ്ടാക്കിയ കതിർമണികൾ മുഴുവൻ മഴയിൽ നശിക്കുന്നത് വയൽക്കരയിലിരുന്ന് നോക്കിനിൽക്കാൻ മാത്രമേ കർഷകർക്ക് കഴിയുന്നുള്ളൂ. കുണിയൻ പടിഞ്ഞാറ്, പുത്തൂർ പാടശേഖരങ്ങളിൽ രണ്ടാംവിള കൃഷിയിറക്കിയ കർഷകരും ദുരിതത്തിലാണ്. ഒരാഴ്ച പ്രായമായ ഞാറുകളുള്ള വയലുകളാണ് രണ്ടുദിവസമായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത്. രണ്ടുദിവസം കൂടി ഇവ വെള്ളത്തിൽ മുങ്ങിക്കിടന്നാൽ ചീഞ്ഞുപോകും.
ഉപ്പുവെള്ളം, വെള്ളപ്പൊക്കം, കൃഷി നശിപ്പിക്കുന്ന പക്ഷികൾ എന്നിവയൊക്കെ എല്ലാ കാലത്തും കുണിയനിലെ കർഷകർക്ക് ഭീഷണിയാണ്. എന്നാൽ ഇവയെ പേടിക്കാതെ കൃഷിയിറക്കുന്ന നിരവധി കർഷകർ ഇന്നും കുണിയന്റെ സമ്പത്താണ്. എന്നാൽ അവർക്ക് നഷ്ടം മാത്രമേയുണ്ടാകുന്നുള്ളൂ. എല്ലാ കർഷകരും കൃത്യമായി വിള ഇൻഷുറൻസിൽ അംഗമാണെങ്കിലും കഴിഞ്ഞ രണ്ടുവർഷമായി നഷ്ടപരിഹാരമായി ഒന്നും ലഭിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തെക്കനംകൂറിലേയും കുട്ടംവഴിയിലേയും ഒന്നാംവിളയുടെ വിളഞ്ഞുനിൽക്കുന്ന നെൽക്കതിരുകൾ മുഴുവൻ രണ്ടുദിവസമായി വെള്ളത്തിനടിയിലാണ്. മഴമൂലം ഈ ഭാഗത്ത് കതിരുകൾ പാകമാകാൻ വൈകിയിരുന്നു. വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നെന്മണികൾക്ക് മുള വന്നുതുടങ്ങിയിട്ടുണ്ട്. ചിലയിടങ്ങളിൽ കൊയ്ത്ത് കഴിഞ്ഞശേഷം കതിർക്കറ്റകൾ വയലിൽ തന്നെ കർഷകർ സൂക്ഷിച്ചിരുന്നു. പെട്ടെന്ന് വന്ന മഴവെള്ളത്തിൽ ഇവയിൽ ഭൂരിഭാഗവും ഒഴുകിപ്പോയി.
കുറച്ച് കർഷകർ മാത്രമേ ഇത്തവണ കുണിയനിൽ ഒന്നാംവിള കൃഷിയിറക്കിയിരുന്നുള്ളൂ. കൃഷിയോടുള്ള താത്‌പര്യം കൊണ്ടുമാത്രം കൃഷി ചെയ്തവരുടെ വിളയാണ് നശിച്ചുപോയത്. കഠിനാധ്വാനം ചെയ്തുണ്ടാക്കിയ കതിർമണികൾ മുഴുവൻ മഴയിൽ നശിക്കുന്നത് വയൽക്കരയിലിരുന്ന് നോക്കിനിൽക്കാൻ മാത്രമേ കർഷകർക്ക് കഴിയുന്നുള്ളൂ. കുണിയൻ പടിഞ്ഞാറ്, പുത്തൂർ പാടശേഖരങ്ങളിൽ രണ്ടാംവിള കൃഷിയിറക്കിയ കർഷകരും ദുരിതത്തിലാണ്. ഒരാഴ്ച പ്രായമായ ഞാറുകളുള്ള വയലുകളാണ് രണ്ടുദിവസമായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത്. രണ്ടുദിവസം കൂടി ഇവ വെള്ളത്തിൽ മുങ്ങിക്കിടന്നാൽ ചീഞ്ഞുപോകും.
ഉപ്പുവെള്ളം, വെള്ളപ്പൊക്കം, കൃഷി നശിപ്പിക്കുന്ന പക്ഷികൾ എന്നിവയൊക്കെ എല്ലാ കാലത്തും കുണിയനിലെ കർഷകർക്ക് ഭീഷണിയാണ്. എന്നാൽ ഇവയെ പേടിക്കാതെ കൃഷിയിറക്കുന്ന നിരവധി കർഷകർ ഇന്നും കുണിയന്റെ സമ്പത്താണ്. എന്നാൽ അവർക്ക് നഷ്ടം മാത്രമേയുണ്ടാകുന്നുള്ളൂ. എല്ലാ കർഷകരും കൃത്യമായി വിള ഇൻഷുറൻസിൽ അംഗമാണെങ്കിലും കഴിഞ്ഞ രണ്ടുവർഷമായി നഷ്ടപരിഹാരമായി ഒന്നും ലഭിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ