ആപ്പ്ജില്ല

പുഴയിൽ കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

താഹിറയും കുട്ടികളും കഴിഞ്ഞദിവസമാണ് പുഴയിൽ ഇറങ്ങിയതിനിടെ അപകടത്തിൽപ്പെട്ടത്. മണൽവാരിയ ശേഷമുള്ള ഗർത്തങ്ങളാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന

Lipi 4 Oct 2020, 7:51 pm
കണ്ണൂർ: ഇരിട്ടിക്കടുത്ത ഉളിക്കൽ നുച്യാട് കോടാറമ്പ് പുഴയിൽ കഴിഞ്ഞ ദിവസം ഒഴുക്കിൽപ്പെട്ട് കാണാതായ ഫയാസിൻ്റെ മൃതദേഹം ഞായറാഴ്ച രാവിലെ പത്തു മണിയോടെ നടത്തിയ തെരച്ചിലിൽ കണ്ടെത്തി. ഒഴുക്കിൽപ്പെട്ട മൂന്നു പേരിൽ ഫയാസിനെ മാത്രമാണ് കണ്ടെത്താനുണ്ടായിരുന്നത്. ഫയാസിൻ്റെ ഉമ്മ താഹിറ (32), താഹിറയുടെ സഹോദര പുത്രൻ ബാസിത്ത് (13) എന്നിവരെ അപകടം നടന്നപ്പോൾ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. കഴിഞ്ഞ ദിവസം അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ഫയാസിനെ കണ്ടെത്തിയത്.
Samayam Malayalam fayas
മരണമടഞ്ഞ ഫയാസ്


Also Read: ഇനി യൂത്തന്മാർ കളത്തിൽ, വമ്പന്മാർ ഗ്യാലറിയിൽ!! 3 തവണ മത്സരിച്ചവർക്ക് മൂക്കുകയർ... മുസ്ലീം ലീഗിൻ്റെ തീരുമാനം ഇങ്ങനെ

മണിക്കടവ്കാരായ പത്തോളം പേരും തെരച്ചിൽ സംഘത്തിലുണ്ടായിരുന്നു.നേരത്തെ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കുട്ടിയെ രണ്ടാം ദിവസവും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ നാവിക സേനയുടെയും, തദ്ദേശീയരായ മുങ്ങല്‍ വിദഗ്ധരുടെയും സേവനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ഭരണാധികാരികളോട് കെ.സി ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു.എന്നാൽ നാവിക സേന എത്തുന്നതിന് മുൻപ് തന്നെ തദ്ദേശിയരായ മുങ്ങൽ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച് രാവിലെയാണ് രണ്ട് കുട്ടികളും ഒരു സ്ത്രീയും നുച്ചിയാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്. നുച്ചിയാട് പുഴയില്‍ അലക്കാന്‍ യുവതിയോടൊപ്പം എത്തിയതായതായിരുന്നു കുട്ടികൾ.

Also Read: കേരളത്തെ നടുക്കിയ മരണം, കണ്ണൂരിലെ വ്യവസായി സാജൻ ആത്മഹത്യ ചെയ്തത് എന്തിന്?

നുച്ചിയാട് സ്വദേശിനി പള്ളിപ്പാത്ത് താഹിറയും , മകന്‍ ഫായിസ്, താഹിറയുടെ സഹോദരന്റെ മകന്‍ ബാസിത്ത് എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ഇതില്‍ താഹിറയുടെയും ബാസിത്തിന്റെയും മൃതദേഹം അപകട ദിവസം തന്നെ കിട്ടിയിരുന്നു. പുഴയിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽപ്പെട്ട കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് താഹിറയും അപകടത്തിൽപ്പെട്ടത്. ഉടൻ നാട്ടുകാർ നടത്തിയ തെരച്ചിലിൽ അപകടം നടന്നതിന് 50 മീറ്റർ അകലെ നിന്നും താഹിറയേയും, തൊട്ടടുത്ത് നിന്ന് ബാസിത്തിനെയും കണ്ടെത്തി ഇരിട്ടിയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരണമടിഞ്ഞിരുന്നു.ഫായിസിന് വേണ്ടി ഫയർഫോഴ്സ് രണ്ടു യൂണിറ്റും, നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ട് കുട്ടികളും ഉളിക്കൽ ഹയർസെക്കൻഡറി സ്കൂൾ എട്ടാം ക്ലാസുകാരാണ്.

Also Read: ഫോണില്‍ അലാറം മുഴങ്ങി; ക്യാമറ തിരിച്ചപ്പോള്‍ ഉള്ളില്‍ മോഷണം, പയ്യന്നൂരിലെ സ്വര്‍ണ മോഷ്ടാക്കള്‍ പിടിയിലായത് ഇങ്ങനെ

ഉളിക്കൽ പോലീസാണ് ആദ്യം കണ്ടെത്തിയ താഹിറയേയും, ബാസിതിനെയും പോലീസ് ജീപ്പിൽ ആശുപത്രിയിൽ എത്തിച്ചത്. ഇരിട്ടി തഹസിദാർ മണൽ വാരൽ കൂടിയതിനാൽ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ഈ മേഖലയിൽ വ്യാപകമായി കരയിടിഞ്ഞിരുന്നു. പുഴയിലെ മണൽവാരൽ കാരണം ചുഴികളും ഗർത്തങ്ങളും ഇവിടെയുണ്ടായിട്ടുണ്ടെന്നാണ് സൂചന. പ്രളയത്തിനു ശേഷമുള്ള ഈ മാറ്റം തിരിച്ചറിയാതെ യുവതിയും കുട്ടികളും പുഴയിലേക്ക് ഇറങ്ങിയതാണ് അപകട കാരണമായത്.നേരത്തെ ശ്രീകണ്ഠാപുരം ചമതച്ചാൽ പുഴയിൽ കുളിക്കാനിറങ്ങിയ മുന്ന് യുവാക്കൾ മുങ്ങിമരിച്ചിരുന്നു. നിർമ്മാണ തൊഴിലാളികളായ യുവാക്കളാണ് മരിച്ചത്.

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്