'ഒരു രാഷ്ട്രീയവുമില്ല'
രണ്ടാം ഡോസ് വാക്‌സിന് അര്‍ഹരായവര്‍ക്കു നല്‍കാതെ രണ്ടാം ഡോസ് ആവശ്യമായ യുഡിഎഫുകാര്‍ക്ക് നല്‍കുകയാണ് ചെയ്തത്. സിപിഎമ്മിനെ സംബന്ധിച്ച് വാക്‌സിന്‍ വിതരണത്തില്‍ ഒരു രാഷ്ട്രീയവുമില്ല അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കണം. കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തിന് വാക്‌സിന്‍ നല്‍കണമെന്നും അത് ജനസംഖ്യാനുപാതതില്‍ കോര്‍പറേഷന്‍ രാഷ്ട്രീയ വിവേചനമില്ലാതെ വിതരണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ കൗണ്‍സിലര്‍ നേതാവ് എന്‍ സുകന്യ അധ്യക്ഷത വഹിച്ചു. എം പ്രകാശന്‍, സി രവീന്ദ്രന്‍, യു ബാബു ഗോപിനാഥ് സംസാരിച്ചു.
ജയരാജന് മറുപടിയുമായി മേയർ
സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ പ്രസ്താവനക്കെതിരെ മേയര്‍ ടി ഒ മോഹനൻ രംഗത്തെത്തി. എന്തുകൊണ്ടാണ് ജയരാജന്‍ കേന്ദ്രത്തിനെതിരെ സമരം ചെയ്യാതെ കോര്‍പറേഷനോട് സമരം ചെയ്യുന്നതെന്ന് മേയര്‍ ചോദിച്ചു. ഇത്തരം കാര്യങ്ങള്‍ പറയാനുള്ള ജയാരാജന്റെ തൊലിക്കട്ടി അപാരമാണ്. കോര്‍പറേഷന്‍ വാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്നില്ല. സര്‍ക്കാര്‍ തരുന്ന വാക്‌സിന്‍ കൃത്യമായി വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. കോര്‍പറേഷന്‍ പരിധിയില്‍ 55 ഡിവിനുകളിലും ഒരാള്‍ക്കും പോലും പരാതിയില്ലാതെയാണ് വാക്‌സിന്‍ നല്‍കിയതെന്നും മേയർ പറഞ്ഞു.
'പക്ഷപാതിത്വം എവിടെയാണ്?'
കോര്‍പറേഷന് ലഭിച്ച വാക്‌സിനുകള്‍ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ ഡിവിഷനുകളില്‍ പോലും നല്‍കാതെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ ഡിവിഷനുകളിലാണ് വിതരണം ചെയ്തത്. ഇതില്‍ പക്ഷപാതിത്വം എവിടെയാണെന്നും മേയര്‍ ചോദിച്ചു. ജൂബിലി ഹാളില്‍ വാക്‌സിനേഷന്‍ അനുവദിച്ചപ്പോള്‍ സിഐടിയു കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കുള്‍പ്പെടെ വാക്‌സിന്‍ നല്‍കി. കോര്‍പറേഷനിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ മനസാക്ഷിക്ക് വിരുദ്ധമായാണ് ഇന്ന് എം വി ജയരാജന്റെ നേതൃത്വത്തില്‍ കോര്‍പറേഷന് മുന്നില്‍ സമരം നടത്തിയത്. എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന് മാത്രമാണ് കോര്‍പറേഷനുള്ളത്. ജില്ലാ പഞ്ചായത്തിന് കീഴില്‍ കിടപ്പ് രോഗികള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനവും സമാപനവും ഒന്നിച്ചാണ് നടന്നത്. കോര്‍പറേഷന്‍ പരിധിക്കുള്ളിലെ വാക്‌സിന്‍ നല്‍കുന്നത് വെട്ടികുറക്കുകയും ചെയ്തുവെന്നും മേയര്‍ ആരോപിച്ചു.
വെടിപൊട്ടിച്ചത് മേയർ
കണ്ണൂർ ജില്ലയില്‍ റെക്കോര്‍ഡ് വാക്‌സിനേഷന്‍ നടന്നുവെന്ന് ഭരണകൂടം അവകാശപ്പെടുന്നതിനിടെയാണ് കോര്‍പറേഷന് മതിയായ വാക്‌സിന്‍ നല്‍കിയില്ലെന്ന് ആരോപിച്ച് മേയര്‍ അഡ്വ. ടി ഒ മോഹനന്‍ രംഗത്തെത്തിയത്. ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലെല്ലാം വാക്‌സിന്‍ അനുവദിക്കുമ്പോള്‍ കണ്ണൂര്‍ കോര്‍പറേഷനോട് അധികൃതര്‍ അവഗണന കാണിക്കുകയാണെന്നും ആവശ്യത്തിന് വാക്‌സിന്‍ അനുവദിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ ബന്ധപ്പെട്ട ആളുകള്‍ സ്വീകരിക്കണമെന്നും മേയർ ആവശ്യപ്പെട്ടിരുന്നു. വാക്‌സിനുകള്‍ കൃത്യമായി ലഭ്യമാക്കാതെ അവഗണിക്കുന്ന അധികൃതരുടെ നിലപാടിനെതിരെ മേയറുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ ധർണയും സംഘടിപ്പിച്ചിരുന്നു.