ആപ്പ്ജില്ല

53 ദിവസം... 20 സംസ്ഥാനങ്ങൾ, 5 കേന്ദ്രഭരണ പ്രദേശങ്ങൾ, കൂടെ എയ്ഞ്ചലും, പയ്യന്നൂരിലെ യുവ ഡോക്ടർ രചിച്ചത് പുതു ചരിത്രം

Dr. Pranav Rajagopal And His Pet Angel All India Trip:  

Curated byനവീൻ കുമാർ ടിവി | Lipi 19 Jan 2023, 1:16 pm
കണ്ണൂര്: പയ്യന്നൂരിലെ 29 കാരനായ കോസ്മെറ്റിക് ദന്തഡോക്ടർ പ്രണവ് രാജഗോപാല് അഖിലേന്ത്യാ മോട്ടോര് സൈക്കിള് യാത്രയെന്ന സ്വപ്നം സാക്ഷാത്കരിച്ച് മടങ്ങിയെത്തി. യാത്രയില് പ്രണവ് തനിച്ചായിരുന്നില്ല. തന്റെ ആറുവയസ്സുള്ള ജര്മ്മന് സ്പിറ്റ്സ് വളര്ത്തുനായ ഏയ്ഞ്ചലും ഒപ്പമുണ്ടായിരുന്നു. 53 ദിവസങ്ങള് കൊണ്ട് 13,000 കിലോമീറ്റര് പിന്നിട്ട ഇരുവരും കാശ്മീരിലും വിദേശരാജ്യങ്ങളായ നേപ്പാള്, ഭൂട്ടാന് എന്നിവിടങ്ങളിലും യാത്ര ചെയ്ത് കഴിഞ്ഞ 7നാണ് ഡോക്ടറും തന്റെ വളര്ത്തുനായയും പയ്യന്നൂരില് തിരിച്ചെത്തിയത്. 2022 നവംമ്പര് 16നായിരുന്നു പയ്യന്നൂരില് നിന്നും യാത്ര തിരിച്ചത്. ഏയ്ഞ്ചല് ഒരു യാത്രാ കൂട്ടാളി മാത്രമായിരുന്നില്ല പ്രണവിന്റെ 'കാവല്ക്കാരിയാ'യും മാറി. ഇത്രയും നീണ്ട യാത്രയില് അവളെ കൊണ്ടുപോകുന്നതില് ആദ്യം സംശയം തോന്നിയെങ്കിലും, ഏയ്ഞ്ചലിന് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല തന്നേക്കാള് യാത്ര ആസ്വദിച്ചതായും പ്രണവ് സാക്ഷ്യപ്പെടുത്തുന്നു.
Samayam Malayalam dr pranav rajagopal and his pet angel all india trip in bike
53 ദിവസം... 20 സംസ്ഥാനങ്ങൾ, 5 കേന്ദ്രഭരണ പ്രദേശങ്ങൾ, കൂടെ എയ്ഞ്ചലും, പയ്യന്നൂരിലെ യുവ ഡോക്ടർ രചിച്ചത് പുതു ചരിത്രം



പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് എയ്ഞ്ചൽ



കശ്മീരിലെ സോനാമാര്ഗിലെ 4 ഡിഗ്രി സെല്ഷ്യസ് മുതല് മധ്യപ്രദേശടക്കമുളള പ്രദേശങ്ങളിലെ കൊടും ചൂടുവരെ വിവിധതലത്തിലുളള പ്രതികൂല കാലാവസ്ഥകളെ അഭിമുഖീകരിക്കേണ്ടിവന്നെങ്കിലും ഇതിനെയെല്ലാം പ്രണവിനൊപ്പം എയ്ഞ്ചലും അതിജീവിച്ച് യാത്ര ആസ്വാദ്യകരമാക്കി. വളര്ത്തുമൃഗമായ നായയെ പലയിടങ്ങളിലും ഹോട്ടലുകളില് അധികൃതര് താമസിപ്പിക്കാന് അനുമതി നല്കാത്തതിനാല് താല്ക്കാലിക ടെന്റുകളില് താമസിക്കേണ്ടി വന്നു. എന്നാല് അവിടങ്ങളിലെല്ലാം എയ്ഞ്ചല് ജാഗ്രതയോടെ പ്രണവിന്റെ രക്ഷാകര്ത്താവായി മാറി.

ഇന്ധന ടാങ്കില്‍ ഇരുന്ന് ചെറിയ ഹെല്‍മെറ്റ് ധരിച്ച്...


ബൈക്ക് ഓടിക്കാന് പഠിച്ചത് മുതല് പ്രണവ് രാജഗോപാല് ഒരു അഖിലേന്ത്യാ യാത്ര പോകാന് ആസൂത്രണം നടത്തിയിരുന്നു. ഒടുവില് തീരുമാനമെടുത്ത് യാത്ര തിരിച്ചു. 53 ദിവസം കൊണ്ട് 20 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലും സഞ്ചരിച്ച് തിരിച്ചെത്തി.
2016ല് 15 ദിവസം മാത്രം പ്രായമുള്ള നായ്ക്കുട്ടിയായി ജീവിതത്തിലേക്ക് കടന്നുവന്ന എയ്ഞ്ചലിന് ബൈക്ക് യാത്രകള് ഹരമായിരുന്നുവെന്ന് ഡോ. പ്രണവ് പറയുന്നു. അവള് എന്നും പ്രണവിനൊപ്പം സവാരി ചെയ്യാന് ഇഷ്ടപ്പെട്ടിരുന്നു, ഇന്ധന ടാങ്കില് ഇരുന്ന് ചെറിയ ഹെല്മെറ്റ് ധരിച്ച് മനോഹരമായ കാഴ്ചകള് ആസ്വദിച്ചുമായിരുന്നു പ്രണവിനോടൊപ്പം എയ്ഞ്ചലിന്റെ യാത്ര.

ഒരു കുഴപ്പവും ഇല്ല


ഇരുവരും നിരവധി ഹ്രസ്വദൂര യാത്രകള് നടത്തിയിട്ടുണ്ടെങ്കിലും, ദൂരവും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് അഖിലേന്ത്യാ യാത്രയില് അവളെ കൂടെക്കൊണ്ടുപോകാന് പ്രണവിന് ആദ്യം സംശയമുണ്ടായിരുന്നു. പക്ഷേ, തന്റെ അഭാവത്തില് എയ്ഞ്ചല് ഭക്ഷണം കഴിക്കില്ലെന്നതിനാല് അദ്ദേഹത്തിന് മറ്റ് വഴികളില്ലായിരുന്നു. ഒടുവില് പ്രണവിന് ആശ്വാസമായി, എയ്ഞ്ചലിന് ഒരു കുഴപ്പവും നേരിട്ടില്ല, മറിച്ച് പ്രണവിനേക്കാള് യാത്ര ആസ്വദിച്ചു.

റൈഡര്‍മാനിയയിൽ ശ്രദ്ധേയമായി എയ്ഞ്ചൽ

നവംബര് 16 ന് കണ്ണൂരില് നിന്ന് ആരംഭിച്ച് ആദ്യം ഗോവയിലെത്തിയത് റൈഡര്മാനിയ എന്ന പരിപാടിയിലേക്കാണ്. ഇന്ത്യയിലെമ്പാടുമുള്ള റോയല് എന്ഫീല്ഡ് ബൈക്ക് റൈഡര്മാരുടെ സംഗമമായിരുന്നു അത്. പരിപാടിയില് ഏഞ്ചല് ശ്രദ്ധ പിടിച്ചുപറ്റി. 20 ദിവസത്തിനുള്ളില് കാശ്മീരില് പോയി ട്രെയിനില് മടങ്ങുക എന്നതായിരുന്നു പ്രാരംഭ പദ്ധതി. എന്നാല് യാത്രയുടെ സുന്ദരമായ അനുഭവങ്ങള് ഷെഡ്യൂള് 53 ദിവസമായി നീളുകയായിരുന്നുവെന്ന് ഡോക്ടര് പറഞ്ഞു.


-4 ഡിഗ്രി സെല്‍ഷ്യസ് വരെ അതിജീവിച്ചു


ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം വര്ദ്ധിച്ചു, ഞങ്ങള് രണ്ട് തവണ അതിര്ത്തി കടന്നിട്ടുണ്ട്. കശ്മീരിലെ സോനാമാര്ഗിലും മധ്യപ്രദേശിലെ കൊടും ചൂടുള്ള ദിവസങ്ങളിലും ഞങ്ങള് -4 ഡിഗ്രി സെല്ഷ്യസ് അതിജീവിച്ചു, പ്രണവ് പറഞ്ഞു. ഇരുവരും മിക്ക സമയത്തും താല്ക്കാലിക ടെന്റുകളില് താമസിച്ചു. തണുത്ത പ്രദേശങ്ങളിലേക്കുള്ള അവരുടെ യാത്രകളിലുടനീളം അവള് തെര്മല് ജാക്കറ്റ് ധരിച്ചിരുന്നുവെന്ന് പ്രണവ് ഉറപ്പുവരുത്തി. 'എന്നെക്കാള് ആത്മവിശ്വാസത്തോടെ അവള് ബൈക്കില് ഇരുന്നു, ഞാന് ബ്രേക്ക് വലിക്കുമ്പോഴോ സ്പീഡ് ബ്രേക്കറുകള് ചാടുമ്പോഴോ അവള് സ്വയം അഡ്ജസ്റ്റ് ചെയ്തു. യാത്രയ്ക്കിടെ അവള് ടാങ്കില് പോലും ഉറങ്ങിയെന്നും പ്രണവ് പറഞ്ഞു.

ഓതറിനെ കുറിച്ച്
നവീൻ കുമാർ ടിവി
സമയം മലയാളം വാർത്താ പോർട്ടലിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് നവീൻ കുമാ‍ർ ടിവി. മൂന്ന് വർഷമായി സമയം മലയാളം വാർത്താവിഭാഗത്തിൻ്റെ ഭാഗമാണ്. 2012 മുതൽ മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. വർത്തമാനം പത്രത്തിലൂടെയാണ് മാധ്യമ മേഖലയിൽ സജീവമാകുന്നത്. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാ​ഗത്തിൽ വൺ ഇന്ത്യയിലായിരുന്നു തുടക്കം. 2020ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്