ആപ്പ്ജില്ല

കണ്ണൂര്‍ ലഹരിക്കടത്തിന്റെ ഹബ്ബ്? കണക്കുകൾ പറയും ലഹരിയുടെ വ്യാപ്തി

കണക്കുകള്‍ പ്രകാരം ഹാഷിഷ് ഓയിലാണ് പിടികൂടിയവയില്‍ ഏറെയും. 2021 ഡിസംബര്‍ വരെ 459.370 ഗ്രാം മാത്രമാണ് പിടികൂടിയത്. 2022 ജൂണ്‍ ആകുമ്പോഴേക്കും ഒരുകിലോ 250 ഗ്രാം വരെയായി. ജനുവരിയില്‍ മാത്രം 957 ഗ്രാം ഹാഷിഷ് ഓയിലാണ് പിടികൂടിയത്. സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിക്കുന്നവരുടെ എണ്ണം നിലവില്‍ കൂടി വരുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Samayam Malayalam 13 Aug 2022, 2:13 pm
കണ്ണൂര്‍: 14കാരിയായ വിദ്യാര്‍ഥിനി ഉള്‍പ്പെടെ ലഹരിക്ക് അടിമപ്പെടുകയും വന്‍ തോതിലുള്ള ലഹരിക്കടത്തുകളുമായി കണ്ണൂര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ പോലിസിനെ പോലും ഞെട്ടിക്കുന്ന സംഭവങ്ങളാണ് ലഹരിയുമായി കണ്ണൂരില്‍ അരങ്ങേറിയത്. കേസുകളുടെ എണ്ണം പരിശോധിച്ചാല്‍ വന്‍ വര്‍ധന. ആറ് മാസം കൊണ്ട് പോലിസ് 535 കേസും എക്‌സൈസ് 216 കേസും രജിസ്റ്റര്‍ ചെയ്തു. ഇതില്‍ സ്ത്രീകളും കൗമാരക്കാരും വരെ പ്രതികളായിട്ടുണ്ട്.
Samayam Malayalam drug cases increasing in kannur says report
കണ്ണൂര്‍ ലഹരിക്കടത്തിന്റെ ഹബ്ബ്? കണക്കുകൾ പറയും ലഹരിയുടെ വ്യാപ്തി


​കണക്കുകള്‍ പറയും ലഹരിയുടെ വ്യാപ്തി

ഞെട്ടിക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ലഹരിക്കടത്തുായി ബന്ധപ്പെട്ട് കണ്ണൂരില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. യുവാക്കള്‍ക്കള്‍ക്കു പുറമേ യുവതികളും കുട്ടികളും സംഘത്തിന്റെ കണ്ണികളായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ ലഹരി ഉല്‍പന്ന കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കണക്കുകള്‍ പ്രകാരം ഈവര്‍ഷം പകുതിയാകുമ്പോഴേക്കും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ വര്‍ധനയായി. 2021 ഡിസംബര്‍ വരെ ജില്ലയില്‍ എന്‍.ഡി.പി.എസ് നിയമപ്രകാരം 383 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത എക്സൈസ് 394 പേരെ അറസ്റ്റുചെയ്തിട്ടുണ്ട്. അതേസമയം ഈവര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 216 കേസുകളും ഇതുവരെ 214 പേരുമാണ് അറസ്റ്റിലായത്. കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ജൂണിലാണ്. 49 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 46.35 കിലോ കഞ്ചാവ്, 10 ഗ്രാം ഹെറോയിന്‍, ഒരുകിലോ 250 ഗ്രാം ഹാഷിഷ് ഓയില്‍, 36 ഗ്രാം ചരസ്, 0.34 ഗ്രാം എല്‍.എസ്.ഡി സ്റ്റാംപ്, 43.90 ഗ്രാം എം.ഡി.എം.എ എന്നിവയാണ് ഇതുവരെ എക്സൈസ് പിടികൂടിയത്. 2022 മെയ് മുതല്‍ പോലിസ് 535 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

​മുന്നില്‍ ഹാഷിഷ് ഓയില്‍

കണക്കുകള്‍ പ്രകാരം ഹാഷിഷ് ഓയിലാണ് പിടികൂടിയവയില്‍ ഏറെയും. 2021 ഡിസംബര്‍ വരെ 459.370 ഗ്രാം മാത്രമാണ് പിടികൂടിയത്. 2022 ജൂണ്‍ ആകുമ്പോഴേക്കും ഒരുകിലോ 250 ഗ്രാം വരെയായി. ജനുവരിയില്‍ മാത്രം 957 ഗ്രാം ഹാഷിഷ് ഓയിലാണ് പിടികൂടിയത്. സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിക്കുന്നവരുടെ എണ്ണം നിലവില്‍ കൂടി വരുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊക്കൈന്‍, എം.ഡി.എം.എ എന്നിവയ്ക്കാണ് ആവശ്യക്കാരേറെയും. സ്ത്രീകളെയും കുട്ടികളെയും ഉപയോഗിച്ചുള്ള വില്‍പന ശൃംഖല സൃഷ്ടിച്ചിട്ടുണ്ടെന്നും അവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

​ശക്തമായ നടപടികള്‍

ലഹരിമരുന്നുകളുടെ വ്യാപനം തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ നേൃത്വത്തില്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി സ്‌കൂളുകളുടെ പരിസരങ്ങളിലും മറ്റും എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. ഭക്ഷ്യവകുപ്പുമായി സഹകരിച്ചാണ് നിലവില്‍ പരിശോധന നടത്തിവരുന്നത്. വിമുക്തി പദ്ധതിയുടെ ഭാഗമായി എല്ലാ സ്‌കൂളുകളിലും ക്ലബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിമുക്തിയുടെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ക്ലാസുകളും നടക്കുന്നുണ്ടെന്ന്

അസി.എക്സൈസ് കമ്മിഷണര്‍ ടി. രാജേഷ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്