കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ഇനി ഇലക്ട്രിക്ക് കാര്‍ സൗകര്യവും. വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്‌സി സര്‍വീസ് ഏറ്റെടുത്ത കാലിക്കറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് കമ്പിനിയാണ് യാത്രക്കാര്‍ക്കായി ഇലക്ട്രിക് കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തുടക്കത്തില്‍ മൂന്ന് ഇലക്ട്രിക് കാറുകളാണ് സര്‍വീസ് നടത്തുന്നത്. പിന്നീട് കൂടുതല്‍ സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം. ഒരു ചാര്‍ജിങില്‍ 180 കിലോമീറ്റര്‍ മാത്രമാണ് സര്‍വീസ് നടത്താന്‍ സാധിക്കുക. നിലവില്‍ ചാര്‍ജിങ് സ്‌റ്റേഷന്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ മാത്രമാണുള്ളത്. മട്ടന്നൂര്‍, കൂത്തുപറമ്പ്, തലശേരി, പയ്യന്നൂര്‍തുടങ്ങിയ സ്ഥലങ്ങളില്‍ കൂടി ചാര്‍ജിങ് സറ്റേഷനുകള്‍ വരുന്നതോടെ കാറുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് എംഡി ഷൈജു നമ്പേറാന്‍ അറിയിച്ചു.
Also Read: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൃതദേഹം മാറ്റുന്നതിൽ അനാസ്ഥ; പ്രതിഷേധം, ദൃശ്യങ്ങൾ പുറത്ത്
നേരത്തെ ഇലക്ട്രിക്ക് ഓട്ടോറിക്ഷകളും വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നടത്തിയിരുന്നു. സംസ്ഥാനത്തെ ഇക്കോ ഫ്രണ്ട്‌ലി വിമാനത്താവളങ്ങളിലൊന്നാണ് കണ്ണൂരിലേത്. ഗ്രീന്‍ഫീല്‍ഡ് മാതൃകയില്‍ സൃഷ്ടിച്ചിട്ടുള്ള വിമാനത്താവളത്തില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ ഇലക്ട്രിക്കല്‍ ഓട്ടോറിക്ഷകള്‍ സര്‍വിസ് നടത്തിയത് വന്‍വിജയമായിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും പ്രധാന കവാട റോഡിലേക്കാണ് ഇലക്ട്രിക്ക് ഓട്ടോറിക്ഷകള്‍ വളരെ ചുരുങ്ങിയ ചെലവില്‍ സര്‍വീസ് നടത്തുന്നത്. കാലിക്കറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സാണ് വിമാനത്താവളത്തിലെ ടാക്‌സി വാഹനങ്ങളുടെ മുഴുവന്‍ അവകാശവും നേടിയത്. അതുകൊണ്ടു തന്നെ തദ്ദേശിയരായ ഓട്ടോ-ടാക്‌സി സര്‍വീസുകള്‍ക്കു ഇവിടെ പ്രവേശനമില്ലാത്തത് വിവാദമായിരുന്നു.
Also Read: കാഴ്ചയ്ക്ക് വിരുന്നൊരുക്കി താനൂരിലെ ചെണ്ടുമല്ലി കൃഷി
വിമാനാത്താവള ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ ഇലട്രിക് കാറുകളുടെ സര്‍വീസ് ഉദ്ഘാടനം കിയാല്‍ എം ഡി വി തുളസിദാസ് നിര്‍വഹിച്ചു. തലശേരി സബ് കളക്ടര്‍ ആസിഫ് കെ യൂസഫ് മുഖ്യാതിഥിയായി. കണ്ണൂര്‍ ആര്‍ടിഒ ഇഎസ് ഉണ്ണികൃഷ്ണന്‍, മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിത വേണു, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍, എയര്‍പോര്‍ട്ട് പോലീസ് ഇന്‍സ്‌പെക്ടര്‍ ടിവി പ്രതീഷ്, കണ്ണൂര്‍ വിമാനത്താവളം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി പി ജോസ് സിടി ആന്‍ഡ്.ടി കമ്പനി എം ഡി ഷൈജു നമ്പറോന്‍ എന്നിവര്‍ പങ്കെടുത്തു.
Also Read: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൃതദേഹം മാറ്റുന്നതിൽ അനാസ്ഥ; പ്രതിഷേധം, ദൃശ്യങ്ങൾ പുറത്ത്
നേരത്തെ ഇലക്ട്രിക്ക് ഓട്ടോറിക്ഷകളും വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നടത്തിയിരുന്നു. സംസ്ഥാനത്തെ ഇക്കോ ഫ്രണ്ട്‌ലി വിമാനത്താവളങ്ങളിലൊന്നാണ് കണ്ണൂരിലേത്. ഗ്രീന്‍ഫീല്‍ഡ് മാതൃകയില്‍ സൃഷ്ടിച്ചിട്ടുള്ള വിമാനത്താവളത്തില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ ഇലക്ട്രിക്കല്‍ ഓട്ടോറിക്ഷകള്‍ സര്‍വിസ് നടത്തിയത് വന്‍വിജയമായിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും പ്രധാന കവാട റോഡിലേക്കാണ് ഇലക്ട്രിക്ക് ഓട്ടോറിക്ഷകള്‍ വളരെ ചുരുങ്ങിയ ചെലവില്‍ സര്‍വീസ് നടത്തുന്നത്. കാലിക്കറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സാണ് വിമാനത്താവളത്തിലെ ടാക്‌സി വാഹനങ്ങളുടെ മുഴുവന്‍ അവകാശവും നേടിയത്. അതുകൊണ്ടു തന്നെ തദ്ദേശിയരായ ഓട്ടോ-ടാക്‌സി സര്‍വീസുകള്‍ക്കു ഇവിടെ പ്രവേശനമില്ലാത്തത് വിവാദമായിരുന്നു.
Also Read: കാഴ്ചയ്ക്ക് വിരുന്നൊരുക്കി താനൂരിലെ ചെണ്ടുമല്ലി കൃഷി
വിമാനാത്താവള ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ ഇലട്രിക് കാറുകളുടെ സര്‍വീസ് ഉദ്ഘാടനം കിയാല്‍ എം ഡി വി തുളസിദാസ് നിര്‍വഹിച്ചു. തലശേരി സബ് കളക്ടര്‍ ആസിഫ് കെ യൂസഫ് മുഖ്യാതിഥിയായി. കണ്ണൂര്‍ ആര്‍ടിഒ ഇഎസ് ഉണ്ണികൃഷ്ണന്‍, മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിത വേണു, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍, എയര്‍പോര്‍ട്ട് പോലീസ് ഇന്‍സ്‌പെക്ടര്‍ ടിവി പ്രതീഷ്, കണ്ണൂര്‍ വിമാനത്താവളം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി പി ജോസ് സിടി ആന്‍ഡ്.ടി കമ്പനി എം ഡി ഷൈജു നമ്പറോന്‍ എന്നിവര്‍ പങ്കെടുത്തു.