കണ്ണൂർ(Kannur): കണ്ണപുരം സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്യവേയാണ് സത്യൻ നായനാരുടെ വീട്ടിൽ നിയമിക്കപ്പെട്ടത്. അപൂർവ്വം ദിവസങ്ങളിൽ മാത്രം വീട്ടിലെത്തുന്ന നായനാർ ഒരു ദിവസം അടുത്തു വിളിച്ച് "ഏടയാ ടോ വീട് "എന്ന് ചോദിച്ചു. "ഞാൻ നടാലിലാണെന്നും കമ്യൂണിസ്റ്റ് പ്രവർത്തകനായ എൻ്റെ അച്ഛൻ ഐപി നാണുവിനോടൊപ്പം താങ്കൾ എൻ്റെ വീട്ടിൽ വന്നിരുന്നു"വെന്നും പറഞ്ഞപ്പോൾ അദ്ദേഹം നർമ്മം കലർന്ന വാക്കുകളോടെ ഓർമ്മകളുടെ കുരുക്കഴിച്ചു. സംഭാഷണത്തിനൊടുവിൽ അകത്തു പോയി ഒരു ബാഗ് കൊണ്ടുവന്ന് "ഇത് നിനക്കിരിക്കട്ടെ" എന്നും പറഞ്ഞ് സത്യനെ ഏൽപ്പിച്ചു.
ടൂറിസം പോലീസായി സേവനമനുഷ്ഠിക്കവെ അഞ്ചു തവണ മികച്ച സേവനത്തിനുള്ള പുരസ്കാരം നേടിയ സത്യൻ രണ്ട് ചരിത്ര പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇപ്പോൾ സ്വകാര്യ ടൂറിസം കൺസൾട്ടൻ്റായി ജോലി ചെയ്തു വരികയാണ്. ചരിത്ര ഗവേഷകൻ കൂടിയായ സത്യന് തനിക്ക് ചരിത്രത്തോടൊപ്പം നടന്ന ജനനായകൻ നൽകിയ സ്നേഹ സമ്മാനം ഇന്നും വീട്ടിൽ നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തിനിടെയിൽ തനിക്ക് കിട്ടിയ ഏറ്റവും വലിയ ഉപഹാരങ്ങളിലൊന്നാണ് നായനാർ സമ്മാനിച്ച ബാഗെന്നാണ് ഇദ്ദേഹം പറയുന്നത്.
Topic: Kannur News, EK Nayanar, EK Nayanar death anniversary