ആപ്പ്ജില്ല

ഒഡീഷയിൽ നിന്നും കഞ്ചാവെത്തിച്ച് കണ്ണൂരിൽ വിൽപ്പന; 19കാരൻ പിടിയിൽ

കണ്ണൂരിൽ അതിഥി തൊഴിലാളിയെന്ന വ്യാജേന താമസിച്ച് വന്ന് കഞ്ചാവ് വിൽപ്പന നടത്തിയ പ്രതി പിടിയിൽ. ഒഡീഷ സ്വദേശിയാണ് എക്‌സൈസ് പിടിയിലായത്. 3കിലോ ഉണക്ക കഞ്ചാവ് ഇയാളിൽ നിന്നും പിടിച്ചെടുത്തു. ജാജ്പൂർ സ്വദേശിയായ പബിറ മാലിക് എന്ന 19കാരനാണ് പോലീസ് പിടിയിലായത്. ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് കഞ്ചാവ് എത്തിച്ച് കണ്ണൂരിലെ വിവിധ ഇടങ്ങളിൽ മൊത്തമായും ചില്ലറയായും വിൽപ്പന നടത്തി വരികയായിരന്നു പ്രതി. എക്‌സൈസ് സംഘം പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ഹൈലൈറ്റ്:

  • കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
  • പിടികൂടിയത് 3 കിലോ ഉണക്ക കഞ്ചാവ്
  • അറസ്റ്റിലായത് ജാജ്പൂർ സ്വദേശി പാബിറ മാലിക്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam odisha cannabis arrest
കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍

കണ്ണൂർ: അതിഥി തൊഴിലാളിയെന്ന വ്യാജേനെ പുതിയ തെരുവിലെ വാടകക്വാർട്ടേഴ്‌സിൽ താമസിച്ചു കണ്ണൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വിൽപന നടത്തിയിരുന്ന ഒഡീഷ സ്വദേശിയായ യുവാവിനെ എക്‌സൈസ് തന്ത്രപരമായി പിടികൂടി. പുതിയതെരു മൂപ്പൻപാറയിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഒഡീഷ സ്വദേശിയായ യുവാവിനെ പിടികൂടിയത്.
മൂന്നു കിലോ ഉണക്ക കഞ്ചാവുമായാണ് ഒഡീഷ ജാജ്പൂർ ജില്ലയിൽ ജാറി വില്ലേജിൽ പബിറ മാലിക് (19) എന്ന യുവാവ് പിടിയിലായത്. കണ്ണൂർ എക്‌സൈസ് എക്‌സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യത്തും പാർട്ടിയുമാണ് ഇയാളെ പിടികൂടിയത്. ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവടങ്ങളിൽ നിന്നും നേരിട്ട് കഞ്ചാവ് കൊണ്ടുവന്ന് കണ്ണൂർ, വളപട്ടണം, മന്ന, മയ്യിൽ ഭാഗങ്ങളിൽ ചില്ലറ വിൽപ്പനക്കാർക്ക് എത്തിച്ച് കൊടുക്കുന്ന കണ്ണികളിൽ പെട്ടയാളാണ് യുവാവെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

രഹസ്യവിവരത്തെ തുടർന്ന് ആഴ്ചകളായി ഇയാളുടെ നീക്കങ്ങൾ നിരീക്ഷച്ചതിന്റെ ഭാഗമായാണ് ഉണക്ക കഞ്ചാവുമായി പിടികൂടാൻ സാധിച്ചത്. നേരത്തെയും കണ്ണൂർ ഭാഗങ്ങളിൽ കഞ്ചാവ് എത്തിച്ചുകൊടുത്തതിന് പ്രതിയെ കണ്ണൂർ കോടതി റിമാന്റ് ചെയ്തിരുന്നു. പരിശോധനയ്ക്ക് എക്‌സൈസ് പ്രിവന്റീവ് ഓഫിസർമാരായ സർവ്വജ്ഞൻ എംപി, പ്രവീൺ എൻ.വി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ദിനേശൻ പികെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ രജിത് കുമാർ എൻ, സജിത്ത് എം, റോഷി കെ.പി, ടിഅനീഷ്, പി. നിഖിൽ പിഎന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.

കണ്ണൂ‍ര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and Malayalam News

കടുവ കാട്ടിലേക്ക് മടങ്ങി, തെരച്ചിൽ താൽക്കാലികമായി നിർത്തി; കണ്ണൂർ ഉളിക്കലിൽ ആശ്വാസം


ആശ്വാസമായി തീരസഭ അദാലത്ത്

ജില്ലാ ഭരണകൂടത്തിൻറെയും ഫിഷറീസ് വകുപ്പിൻറെയും ആഭിമുഖ്യത്തിൽ നടന്ന തീര സഭ അദാലത്ത് നിരവധി പേർക്ക് ആശ്വാസമായി. ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡിയുൾപ്പടെയുള്ള ഉദ്യോഗസ്ഥർ തീരദേശ വാസികളുടെ വിവിധ പരാതികൾ കേട്ടു. പരിഹാര സാധ്യതയുള്ളത് തത്സമയം തീർപ്പാക്കുകയും സർക്കാർ തീരുമാനമെടുക്കേണ്ട പരാതികൾ തുടർ നടപടികൾക്കായി മാറ്റിവെക്കുകയും ചെയ്തു.

തെക്കേ കടപ്പുറം മുതൽ എലത്തൂർ മത്സ്യഗ്രാമം വരെയുള്ള മത്സ്യത്തൊഴിലാളികളുടെ ഇരുനൂറോളം പരാതികൾക്ക് പുറമെ പുതുതായി ലഭിച്ച പരാതികളും വെസ്റ്റ്ഹിൽ ഫിഷറീസ് കോംപ്ലക്സിൽ നടന്ന അദാലത്തിൽ പരിഗണിച്ചു.

മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ്, എംപ്ലോയ്മെന്റ്, കാരുണ്യ ആരോഗ്യ ഇൻഷുറൻസ്, മത്സ്യഫെഡ്,ഫിഷറീസ്, തീരദേശ വികസന കോർപ്പറേഷൻ, സഹകരണം, കോർപ്പറേഷൻ,സിവിൽ സപ്ലൈസ്, ലൈഫ്മിഷൻ, റവന്യൂ, ലീഡ് ബാങ്ക്, ആരോഗ്യം, കുടിവെള്ളം, ഇറിഗേഷൻ, കെ എസ് ഇ ബി, കുടുംബശ്രീ, ടൗൺ പ്ലാനിങ്ങ്, ഹാർബർ എഞ്ചിനിയറിങ്, വിദ്യാഭ്യാസം തുടങ്ങി വിവിധ സർക്കാർ വകുപ്പുകളുടെ കൗണ്ടറുകൾ അദാലത്തിനായി ഒരുക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്