ആപ്പ്ജില്ല

മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി ഗൾഫിലേക്ക് മുങ്ങി, പുറത്ത് പറയരുതെന്ന് ഭീഷണിയും; പിതാവ് അറസ്റ്റിൽ

തളിപ്പറമ്പിൽ 13കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു

Lipi 21 Nov 2020, 4:05 pm
കണ്ണൂര്‍: കൊവിഡ് ലോക്ക് ഡൗൺ കാലത്ത് നാട്ടിലെത്തിയപ്പോൾ ബാലികയായ മകളെ ലൈംഗിക ചൂഷണത്തിനിരയാക്കിയതിനു ശേഷം ഗൾഫിലേക്ക് മുങ്ങിയ പിതാവ് അറസ്റ്റിൽ. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിനു ശേഷം ഗൾഫിലേക്ക് മുങ്ങിയ പിതാവാണ് അറസ്റ്റിലായത്. സംഭവത്തിനു ശേഷം ഖത്തറിലേക്ക് കടന്ന ഇയാളെ ശനിയാഴ്ച്ച രാവിലെയോടെ വിമാനത്താവളത്തില്‍ വച്ചാണ് പിടികൂടിയത്.
Samayam Malayalam arrest
മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ


Also Read: ആന്തൂരെന്നൊരു നാടുണ്ടേ ... 'ആരും കയറാത്ത നാടുണ്ടേ...' സിപിഎം എതിരില്ലാ വിജയങ്ങൾ രാഷ്ട്രീയ കേരളത്തോട് പറയുന്നതെന്ത്?

പ്രതിയെ കേസന്വേഷിക്കുന്ന തളിപ്പറമ്പ് പോലിസിന് കൈമാറി. 2019 ഡിസംബറില്‍ വീട്ടില്‍ ആളില്ലാത്ത സമയത്ത് അയൽവാസിയായ പത്താം ക്ലാസുകാരന്‍ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പോലിസില്‍ ആദ്യം നല്‍കിയ പരാതിയിലുണ്ടായിരുന്നത്. എന്നാല്‍, മൊഴിയില്‍ കണ്ടെത്തിയ ചില വൈരുദ്ധ്യം പോലീസിൽ സംശയമുയര്‍ത്തി. തുടര്‍ന്ന് വനിതാ പോലീസുകാരും കൗണ്‍സിലിംഗ് വിദഗ്ധരും ചേര്‍ന്ന് സംസാരിച്ചപ്പോഴാണ് പിതാവാണ് പീഡിപ്പിച്ചതെന്ന് കുട്ടി വെളിപ്പെടുത്തിയത്. വിദേശത്തുള്ള പിതാവിന്റെ ഭീഷണിയെ തുടര്‍ന്നാണ് സത്യം പറയാതിരുന്നതെന്നും പെണ്‍കുട്ടി മൊഴി നല്‍കി. വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് നാട്ടില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പലതവണയായി പീഡിപ്പിച്ചത്. ഇയാള്‍ ലോക്ക്ഡൗണിന് ശേഷം വിദേശത്തേക്ക് തിരിച്ചുപോകുകയും ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്