ഇരിട്ടി: കണ്ണൂർ അടക്കാത്തോട് കരിയാൻ കാപ്പിൽ ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടിവെച്ചു പിടികൂടാൻ നീക്കം. കാസർകോട് നിന്നുള്ള മയക്കുവെടി വിദഗ്ധർ പ്രദേശത്ത് എത്തിയിട്ടുണ്ട്. ഉടൻതന്നെ മയക്കുവെടിവെച്ചു കടുവയെ പിടികൂടാനാണ് വനം വകുപ്പിൻ്റെ തീരുമാനം. ഇന്ന് ഉച്ചമുതൽ പ്രദേശത്തെ റബ്ബർതോട്ടത്തിലെ ചതുപ്പിൽ കടുവ നിലയുറപ്പിച്ചിരിക്കുകയാണ്. കടുവ പരിക്കേറ്റ് അവശനാണെന്നാണ് നിഗമനം.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വീട്ടുകാർ നോക്കി നിൽക്കെ കടുവ റബ്ബർ തോട്ടത്തിലൂടെ കടന്നുപോയത്. ഇതോടെ പ്രദേശവാസികൾക്ക് വനം വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിരുന്നു. അടയ്ക്കാത്തോട് ടൗണിലും ആറാം വാർഡിലും നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.
ആൾപാർപ്പില്ലാത്ത വീടിൻ്റെ മുറ്റത്താണ് ഇന്ന് കടുവയെ കണ്ടത്. പിന്നീട് റബ്ബർതോട്ടത്തിലേക്ക് മാറുകയായിരുന്നു. കടുവയ്ക്ക് പ്രായമേറെയുണ്ടെന്നാണ് വനം വകുപ്പിൻ്റെ നിഗമനം. കടുവയെ മയക്കുവെടിവെച്ചു പിടികൂടാനാണ് നീക്കം. കടുവ അവശനാണെങ്കിൽ മയക്കുവെടിവെക്കാതെ പിടികൂടാനും സാധ്യതയുണ്ട്. സ്ഥലം എംഎൽഎ ഉൾപ്പെടെ പ്രദേശത്ത് എത്തിയിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വീട്ടുകാർ നോക്കി നിൽക്കെ കടുവ റബ്ബർ തോട്ടത്തിലൂടെ കടന്നുപോയത്. ഇതോടെ പ്രദേശവാസികൾക്ക് വനം വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിരുന്നു. അടയ്ക്കാത്തോട് ടൗണിലും ആറാം വാർഡിലും നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.
ആൾപാർപ്പില്ലാത്ത വീടിൻ്റെ മുറ്റത്താണ് ഇന്ന് കടുവയെ കണ്ടത്. പിന്നീട് റബ്ബർതോട്ടത്തിലേക്ക് മാറുകയായിരുന്നു. കടുവയ്ക്ക് പ്രായമേറെയുണ്ടെന്നാണ് വനം വകുപ്പിൻ്റെ നിഗമനം. കടുവയെ മയക്കുവെടിവെച്ചു പിടികൂടാനാണ് നീക്കം. കടുവ അവശനാണെങ്കിൽ മയക്കുവെടിവെക്കാതെ പിടികൂടാനും സാധ്യതയുണ്ട്. സ്ഥലം എംഎൽഎ ഉൾപ്പെടെ പ്രദേശത്ത് എത്തിയിരുന്നു.