കണ്ണൂർ: കണ്ണൂരിൽ രാഷ്ട്രീയ സമവാക്യങ്ങൾ അതേപടി നിലനിർത്തി കൊണ്ടു ഉപതെരഞ്ഞെടുപ്പ് ഫലം. കടുത്ത മത്സരം നടന്ന മുഴപ്പിലങ്ങാട് പഞ്ചായത്തിലെ ആറാം വാർഡായ തെക്കെകുന്നുമ്പ്രം എൽ.ഡി.എഫ് കഷ്ടിച്ചു നിലനിർത്തിയപ്പോൾ മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തിലെ നീർവേലി വാർഡ് ബി ജെ പി സ്ഥാനാർത്ഥി കടുപ്പമേറിയ ചതുഷ് കോണ മത്സരത്തിനൊടുവിൽ നിലനിർത്തി. മുഴപ്പിലങ്ങാട് തെക്കേക്കുന്നുമ്പ്രം വാർഡിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. Also Read: ആ ഉമ്മയുടെ കണ്ണുനീരിന് ഫലമുണ്ടായി, ബൈക്ക് റെയിസിങ് താരത്തിന് നീതി, ആഢംബര ജീവിതം നയിച്ച ഭാര്യക്ക് ഒടവിൽ മുട്ടൻ പണി!!
സിപിഎമ്മിലെ കെ രമണി 37 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫിന് 457 വോട്ടും യു ഡി എഫിന് 420വോട്ടും കിട്ടി. മുഴപ്പിലങ്ങാട് ഈസ്റ്റ് എൽപി സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. നിലവിലുണ്ടായിരുന്ന എല്‍ഡിഎഫ് മെമ്പർ രാജമണി രാജിവച്ചതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. പി പി ബിന്ദു (യുഡിഎഫ്), സി രൂപ (ബിജെപി) എന്നിവരായിരുന്നു മറ്റുസ്ഥാനാർഥികൾ.
Also Read: യുദ്ധക്കെടുതി പോലെ ആശുപത്രി പരിസരം, എന്തുചെയ്യണമെന്ന് അറിയാതെ 36 കച്ചവടക്കാർ, 42 വർഷം പിന്നിട്ട രവിയേട്ടന്റെ ജീവിതോപാധിയും നിലച്ചു!
മാങ്ങാട്ടിടം പഞ്ചായത്ത് അഞ്ചാം വാർഡായ നീർവേലിയിൽ ബിജെപിയിലെ ഷിജു ഒറോക്കണ്ടി ബിജെപി വിജയിച്ചു. ബിജെപിയിലെ സി കെ ഷീനയുടെ നിര്യാണത്തെതുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. കേളോത്ത് സുരേഷ് കുമാറായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. എം പി മമ്മൂട്ടി (യുഡിഎഫ്), ആഷിർ നന്നോറ (എസ്ഡിപിഐ) എന്നിവരായിരുന്നു മറ്റുസ്ഥാനാർഥികൾ.
പയ്യന്നൂർ നഗരസഭ ഒമ്പതാം വാർഡ് മുതിയലത്ത് എൽഡിഎഫ് വൻ ഭൂരിപക്ഷത്തോടെ സീറ്റ് നിലനിർത്തി. സിപിഎമ്മിലെ പി ലത 828 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 644 ആയിരുന്നു. ആകെ വോട്ട് 1164. പോൾ ചെയ്‌തത് 1118. എൽഡിഎഫ് - 930, യുഡിഎഫ് - 102, ബിജെപി - 86.
കൗൺസിലറായിരുന്ന സി പി എമ്മിലെ പി വിജയകുമാരിക്ക് ജോലി ലഭിച്ചതിനാൽ രാജിവച്ചതിനെത്തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. കഴിഞ്ഞതവണ മത്സരിച്ച എ ഉഷയായിരുന്നു ഇത്തവണയും യുഡിഎഫ് സ്ഥാനാർഥി. പി ലിഷ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു.
കക്കാട് യു ഡി എഫ് സ്ഥാനാർത്ഥി പി.കൗലത്ത് 555 വോട്ടിന് വിജയിച്ചു.കഴിഞ്ഞ തവണ ഇവിടെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിക്ക് 458 വോട്ടായിരുന്നു ഭൂരിപക്ഷം കുറുമാത്തുർ ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി രമ്യ 645 വോട്ടിൻ്റെ വൻ ഭൂരിപക്ഷത്തിന് ജയിച്ചു തൊട്ടടുത്ത എൽ.ഡി.എഫ് സ്ഥാനാർത്ഥി മൂലയിൽ ബേബിക്ക് 154 വോട്ടു മാത്രമേ നേടാൻ കഴിഞ്ഞുള്ളു.
ഉപതെരഞ്ഞെടുപ്പ് നടന്ന പയ്യന്നൂർ, കുറുമാത്തൂർ എന്നിവടങ്ങളിൽ സി.പി.എം ശക്തി തെളിയിച്ചപ്പോൾ മുഴപ്പിലങ്ങാട് നേരത്തെയുണ്ടായിരുന്ന ഭൂരിപക്ഷത്തിന് ഇടിവു വന്നുവെന്നത് തിരിച്ചടിയായിട്ടുണ്ട്. എന്നാൽ കോൺഗ്രസിന് മത്സരിച്ച മൂന്ന് സ്ഥലങ്ങളിലും തോറ്റത് തിരിച്ചടിയായി. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ഉൾപ്പെടെയുള്ളവർ മുഴപ്പിലങ്ങാട് യു.ഡി.എഫ് പ്രചാരണത്തിനെത്തിയിരുന്നു. യുവനേതാക്കളായ രാഹുൽ മാങ്കൂട്ടത്തിൽ, അഡ്വ.വി.ടി ബാലറാം എന്നിവർ മുഴപ്പിലങ്ങാട് യു.ഡി.എഫിനായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിരുന്നു.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
TOPIC: Kannur byelection 2022, Muzhappilangad Panchayat Byelection 2022, LDF, UDF, Byelection 2022, Kannur News, Kannur
സിപിഎമ്മിലെ കെ രമണി 37 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫിന് 457 വോട്ടും യു ഡി എഫിന് 420വോട്ടും കിട്ടി. മുഴപ്പിലങ്ങാട് ഈസ്റ്റ് എൽപി സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. നിലവിലുണ്ടായിരുന്ന എല്‍ഡിഎഫ് മെമ്പർ രാജമണി രാജിവച്ചതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. പി പി ബിന്ദു (യുഡിഎഫ്), സി രൂപ (ബിജെപി) എന്നിവരായിരുന്നു മറ്റുസ്ഥാനാർഥികൾ.
Also Read: യുദ്ധക്കെടുതി പോലെ ആശുപത്രി പരിസരം, എന്തുചെയ്യണമെന്ന് അറിയാതെ 36 കച്ചവടക്കാർ, 42 വർഷം പിന്നിട്ട രവിയേട്ടന്റെ ജീവിതോപാധിയും നിലച്ചു!
മാങ്ങാട്ടിടം പഞ്ചായത്ത് അഞ്ചാം വാർഡായ നീർവേലിയിൽ ബിജെപിയിലെ ഷിജു ഒറോക്കണ്ടി ബിജെപി വിജയിച്ചു. ബിജെപിയിലെ സി കെ ഷീനയുടെ നിര്യാണത്തെതുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. കേളോത്ത് സുരേഷ് കുമാറായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. എം പി മമ്മൂട്ടി (യുഡിഎഫ്), ആഷിർ നന്നോറ (എസ്ഡിപിഐ) എന്നിവരായിരുന്നു മറ്റുസ്ഥാനാർഥികൾ.
പയ്യന്നൂർ നഗരസഭ ഒമ്പതാം വാർഡ് മുതിയലത്ത് എൽഡിഎഫ് വൻ ഭൂരിപക്ഷത്തോടെ സീറ്റ് നിലനിർത്തി. സിപിഎമ്മിലെ പി ലത 828 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 644 ആയിരുന്നു. ആകെ വോട്ട് 1164. പോൾ ചെയ്‌തത് 1118. എൽഡിഎഫ് - 930, യുഡിഎഫ് - 102, ബിജെപി - 86.
കൗൺസിലറായിരുന്ന സി പി എമ്മിലെ പി വിജയകുമാരിക്ക് ജോലി ലഭിച്ചതിനാൽ രാജിവച്ചതിനെത്തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. കഴിഞ്ഞതവണ മത്സരിച്ച എ ഉഷയായിരുന്നു ഇത്തവണയും യുഡിഎഫ് സ്ഥാനാർഥി. പി ലിഷ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു.
കക്കാട് യു ഡി എഫ് സ്ഥാനാർത്ഥി പി.കൗലത്ത് 555 വോട്ടിന് വിജയിച്ചു.കഴിഞ്ഞ തവണ ഇവിടെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിക്ക് 458 വോട്ടായിരുന്നു ഭൂരിപക്ഷം കുറുമാത്തുർ ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി രമ്യ 645 വോട്ടിൻ്റെ വൻ ഭൂരിപക്ഷത്തിന് ജയിച്ചു തൊട്ടടുത്ത എൽ.ഡി.എഫ് സ്ഥാനാർത്ഥി മൂലയിൽ ബേബിക്ക് 154 വോട്ടു മാത്രമേ നേടാൻ കഴിഞ്ഞുള്ളു.
ഉപതെരഞ്ഞെടുപ്പ് നടന്ന പയ്യന്നൂർ, കുറുമാത്തൂർ എന്നിവടങ്ങളിൽ സി.പി.എം ശക്തി തെളിയിച്ചപ്പോൾ മുഴപ്പിലങ്ങാട് നേരത്തെയുണ്ടായിരുന്ന ഭൂരിപക്ഷത്തിന് ഇടിവു വന്നുവെന്നത് തിരിച്ചടിയായിട്ടുണ്ട്. എന്നാൽ കോൺഗ്രസിന് മത്സരിച്ച മൂന്ന് സ്ഥലങ്ങളിലും തോറ്റത് തിരിച്ചടിയായി. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ഉൾപ്പെടെയുള്ളവർ മുഴപ്പിലങ്ങാട് യു.ഡി.എഫ് പ്രചാരണത്തിനെത്തിയിരുന്നു. യുവനേതാക്കളായ രാഹുൽ മാങ്കൂട്ടത്തിൽ, അഡ്വ.വി.ടി ബാലറാം എന്നിവർ മുഴപ്പിലങ്ങാട് യു.ഡി.എഫിനായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിരുന്നു.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
TOPIC: Kannur byelection 2022, Muzhappilangad Panchayat Byelection 2022, LDF, UDF, Byelection 2022, Kannur News, Kannur