കണ്ണൂര്‍: നാടെങ്ങും സര്‍ക്കാര്‍ മഴക്കാല പൂര്‍വ്വശുചീകരണം നടന്നു കൊണ്ടിരിക്കെ ഇതൊന്നും തങ്ങളറിഞ്ഞിട്ടില്ലെന്ന മട്ടിലാണ് പയ്യന്നൂര്‍ നഗരസഭ. നഗരസഭയിലെ മറ്റിടങ്ങളില്മാത്രമല്ല നഗരസഭാ കാര്യാലയത്തിന്റെ മൂക്കിന് തൊട്ടുതാഴെയുളള തോടും മാലിന്യവും ദുര്‍ഗന്ധവും പേറുന്ന സ്ഥലമായി മാറിയിരിക്കുകയാണ്. മൂക്കുപൊത്തി വേണം ഇതിലൂടെ നടക്കാനെന്ന് പ്രദേശവാസികള്‍ പറയുന്നത്.
പയ്യന്നൂര്‍ നഗരത്തിലെ കടകളില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നുമുളള മാലിന്യം ഈതോടിലാണ് തളളുന്നത്. ശുദ്ധജലമൊഴുകേണ്ട തോട്ടില്‍ മലിന ജലമൊഴുകുന്നതിനാല്‍ പകര്‍ച്ച വ്യാധി ഭീതിയിലായിരിക്കുകയാണ് പരിസരവാസികള്‍. അതികഠിനമായ ദുര്‍ഗന്ധമാണ് ഇതില്‍ നിന്നും വരുന്നത്. തൊട്ടടുത്ത വീടുകളിലെ പരിസരവാസികള്‍ മൂക്കുപൊത്തിയാണ് കഴിയുന്നത്.
Also Read: കാസർകോട് എസ് ഐയെ പോലീസ് ക്വാട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി
മലിന ജലത്തില്‍ കൊതുക് മുട്ടയിട്ട് പെരുകുന്നുമുണ്ട്. രാത്രിയായാല്‍ കൊതുകിനെ തല്ലിക്കൊല്ലാന്‍ കൈ ഉയര്‍ത്തണമെങ്കില്‍ മൂക്കില്‍ ക്ലിപ്പ് സ്ഥാപിക്കണമെന്നാണ് പരിസരവാസികള്‍ പറയുന്നത്. അല്ലെങ്കില്‍ അസഹനീയമായ ദുര്‍ഗന്ധം അനുഭവിക്കേണ്ടി വരുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരുപരിധിവരെ ഇവര്‍ അതികഠിനമായ ദുര്‍ഗന്ധത്തെ നേരിടുന്നത് മാസ്ക് ധരിച്ചാണ്.
മഴക്കാലമായാല്‍ പ്രദേശ വാസികളുടെ പ്രയാസങ്ങള്‍ കൂടുതല്‍ വര്‍ദ്ധിക്കുമെന്ന ആശങ്ക വളര്‍ന്നിട്ടുണ്ട്. തോടും പരിസരവും ശുചീകരിച്ച് തങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാണ് പരിസര വാസികള്‍ക്കും പറയാനുള്ളത്. അതുകൊണ്ടു തന്നെ നഗരസഭാ അധികൃതര്‍ പ്രശ്നപരിഹാരത്തിനു വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രദേശവാസികളെ സംഘടിപ്പിച്ചു പ്രക്ഷോഭമാരംഭിക്കുമെന്ന് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ബിജു തായത്തു വയല്‍ മുന്നറിയിപ്പുനല്‍കി.
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News