കണ്ണൂര്‍: 2018ലെ പ്രളയത്തെ ഓര്‍മപ്പെടുത്തുന്ന പ്രകൃതി ദുരന്തമാണ് കഴിഞ്ഞ ദിവസം കണിച്ചാല്‍ പഞ്ചായത്തില്‍ നടന്നത്. മലമുകളില്‍ നിന്നും ഉഗ്ര ശബ്ദത്തോടെ ആര്‍ത്തലച്ചുവന്ന പ്രളയജലം ട്രെബല്‍ കോളനിയും മറ്റുവീടുകളും തുടച്ചു നീക്കി. ജനല്പാളികളും വാതില്‍പ്പടികളും മേല്‍ക്കൂരകളും പാറക്കെട്ടുകളും വന്മരങ്ങളുംവീണു ദൂരേക്ക് തെറിച്ചുവീണു. നെടുംപുറംചാല്‍, വെള്ളോറ, ഏലപീടിക എന്നിവടങ്ങളില്‍ ദുരന്തവ്യാപ്തിയുടെ കണക്കുകള്‍ എത്രയാണെന്ന് കണക്കാക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
ഇതുവരെ കണിച്ചാര്‍ ഇത്തരമൊരു ദുരന്തത്തെ നേരിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കൊട്ടിയൂരിലും അമ്പായത്തോടിലും ശാന്തിഗിരിയിലും പാലുകാച്ചിയിലുമൊക്കെ നേരത്തെ ഉരുള്പൊട്ടിയിരുന്നുവെങ്കിലും കണിച്ചാറിന് ഉരുള്‍പൊട്ടല്‍ പുതിയ അനുഭവമാണ്. മുന്നറിയിപ്പുകളോ ഉരുള്‍പൊട്ടല്‍ ഭീഷണിയില്ലാതെ ജീവിച്ചിരുന്ന ജനങ്ങള്‍ക്കു മേല്‍ അശനിപാതം പോലെ ദുരന്തംവന്നുപതിച്ചത്. ഏലപീടികയില്‍ ഏഴ് വീടുകള്‍ തകര്‍ന്നുതരിപ്പണമായി. ഇവിടെയുള്ള ഇരുപത്തിയഞ്ചു ആളുകളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിപാര്‍പ്പിച്ചു.
പ്രളയജലത്തില്‍ എലപ്പീടിക മലയാമ്പടി റോഡ് തകര്‍ന്നു. സെമിനാരിവില്ല എസ്റ്റേറ്റ് ഭൂമി പൂര്‍ണ്ണമായും തകര്‍ന്നു. ഇവിടെ സൂക്ഷിച്ചുവെച്ച പതിനായിരം തേങ്ങ ഒലിച്ചുപോയി. പൂളകുറ്റി എട്ടാം വാര്‍ഡില്‍ രണ്ടു ദുരിതാശ്വാസക്യാംപുകള്‍ തുറന്നു. സ്കൂളും പള്ളിയുമാണ് ക്യാമ്പാക്കി മാറ്റിയത്. നൂറോളം ആളുകളെ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു. മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും പതിനഞ്ചു വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഏക്കറുകണക്കിന് കൃഷിയിടങ്ങള്‍ ഒലിച്ചുപോയി. ഒമ്പതാം വാര്‍ഡ് നെടുമ്പുറംചാലിലും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി കൃഷിയിടങ്ങളും റോഡും ഒലിച്ചു പോയി. ഇരുപതോളം വീടുകളില്‍ വെള്ളം കയറി.
പരാവൂര്‍ പഞ്ചായത്തിലെ മൂന്ന്, എട്ട്, ഒമ്പത്, പത്ത്, പതിനൊന്നു വാര്‍ഡുകളിലാണ് നാശനഷ്ടങ്ങള്‍ കൂടുതല്‍ സംഭവിച്ചത്. കൃപ ഭവന് അഗതിമന്ദിരത്തിന്റെ അടുക്കളയും പശുതൊഴുത്തും മീന്‍കുളവും തകര്‍ന്നു. ഇവിടെയുള്ള ആംബുലന്‍സും ബൈക്കുകളും ഒലിച്ചുപോയതായി ഡയറക്ടര്‍ അറിയിച്ചു. ചാലില്‍ സര്‍വീസ് സ്റ്റേഷനിലും തൊട്ടടുത്ത വീടും പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി.സര്‍വീസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടവാഹനങ്ങള്‍ ഒലിച്ചു പോയി.
വീട്ടുസാധനങ്ങളും മോട്ടോറുകള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടു.അമ്പത്തിമൂന്നോളം വീടുകളില്‍ വെള്ളംകയറി വീട്ടുസാധനങ്ങള്‍ ഉള്‍പ്പെടെ ഒലിച്ചുപോയി. പുഴക്കരികില്‍ ഏക്കറുകണക്കിന് കൃഷിയിടം നശിച്ചു. തൊണ്ടിയില്‍ ടൗണില്‍ പതിനാറോളം കടകളില്‍ വെള്ളം കയറി, ഹോട്ടലുകളിലെ പാത്രങ്ങള്‍ ഒലിച്ചുപോയി, സിന്റിക്കെറ്റ് ബാങ്കിലും ബാങ്കിന്റെ എടിഎമ്മിലും വെള്ളം കയറി.
കോളയാട് പഞ്ചായത്തിലെ കൊമ്മേരി എട്ടാം വാര്‍ഡിലും ചെക്കേരിയിലുമാണ് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. കൊമ്മേരിയിലെ ഇരുപത്തിയാറോളം വീടുകളില്‍ വെള്ളം കയറി വീട്ടുസാധനങ്ങള്‍ ഒലിച്ചുപോയി, മൂന്ന് കിലോമീറ്റര്‍ നീളത്തില്‍ മലവെള്ളം ഒലിച്ചു പതിനഞ്ചോളം ഏക്കറിലെ കാര്‍ഷിക വിളകള്‍ ഒലിച്ചുപോയി. ചെക്കേരിയില്‍ ഇരുപത്തിമൂന്ന് കുടുംബങ്ങളുടെ കൃഷിയും പറമ്പും ഒലിച്ചുപോയി. ചെക്കേരി കമ്മ്യൂണിറ്റി ഹാളില്‍ ക്യാമ്പ് തുറന്നിട്ടുണ്ട്. മുപ്പത്തിയഞ്ചോളം ആളുകളെ ക്യാംപിലേക്ക് മാറ്റിപാര്‍പ്പിച്ചു. നിടുംപൊയില്‍ ടൗണില്‍ വന്‍നാശനഷ്ടമാണ് പ്രളയമുണ്ടാക്കിയത്. ഇവിടെ കടകളില്‍ ചെളിവെള്ളം നിറഞ്ഞ് സാധനസാമഗ്രികള്‍ നശിച്ചു.
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ഇതുവരെ കണിച്ചാര്‍ ഇത്തരമൊരു ദുരന്തത്തെ നേരിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കൊട്ടിയൂരിലും അമ്പായത്തോടിലും ശാന്തിഗിരിയിലും പാലുകാച്ചിയിലുമൊക്കെ നേരത്തെ ഉരുള്പൊട്ടിയിരുന്നുവെങ്കിലും കണിച്ചാറിന് ഉരുള്‍പൊട്ടല്‍ പുതിയ അനുഭവമാണ്. മുന്നറിയിപ്പുകളോ ഉരുള്‍പൊട്ടല്‍ ഭീഷണിയില്ലാതെ ജീവിച്ചിരുന്ന ജനങ്ങള്‍ക്കു മേല്‍ അശനിപാതം പോലെ ദുരന്തംവന്നുപതിച്ചത്. ഏലപീടികയില്‍ ഏഴ് വീടുകള്‍ തകര്‍ന്നുതരിപ്പണമായി. ഇവിടെയുള്ള ഇരുപത്തിയഞ്ചു ആളുകളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിപാര്‍പ്പിച്ചു.
പ്രളയജലത്തില്‍ എലപ്പീടിക മലയാമ്പടി റോഡ് തകര്‍ന്നു. സെമിനാരിവില്ല എസ്റ്റേറ്റ് ഭൂമി പൂര്‍ണ്ണമായും തകര്‍ന്നു. ഇവിടെ സൂക്ഷിച്ചുവെച്ച പതിനായിരം തേങ്ങ ഒലിച്ചുപോയി. പൂളകുറ്റി എട്ടാം വാര്‍ഡില്‍ രണ്ടു ദുരിതാശ്വാസക്യാംപുകള്‍ തുറന്നു. സ്കൂളും പള്ളിയുമാണ് ക്യാമ്പാക്കി മാറ്റിയത്. നൂറോളം ആളുകളെ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു. മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും പതിനഞ്ചു വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഏക്കറുകണക്കിന് കൃഷിയിടങ്ങള്‍ ഒലിച്ചുപോയി. ഒമ്പതാം വാര്‍ഡ് നെടുമ്പുറംചാലിലും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി കൃഷിയിടങ്ങളും റോഡും ഒലിച്ചു പോയി. ഇരുപതോളം വീടുകളില്‍ വെള്ളം കയറി.
പരാവൂര്‍ പഞ്ചായത്തിലെ മൂന്ന്, എട്ട്, ഒമ്പത്, പത്ത്, പതിനൊന്നു വാര്‍ഡുകളിലാണ് നാശനഷ്ടങ്ങള്‍ കൂടുതല്‍ സംഭവിച്ചത്. കൃപ ഭവന് അഗതിമന്ദിരത്തിന്റെ അടുക്കളയും പശുതൊഴുത്തും മീന്‍കുളവും തകര്‍ന്നു. ഇവിടെയുള്ള ആംബുലന്‍സും ബൈക്കുകളും ഒലിച്ചുപോയതായി ഡയറക്ടര്‍ അറിയിച്ചു. ചാലില്‍ സര്‍വീസ് സ്റ്റേഷനിലും തൊട്ടടുത്ത വീടും പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി.സര്‍വീസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടവാഹനങ്ങള്‍ ഒലിച്ചു പോയി.
വീട്ടുസാധനങ്ങളും മോട്ടോറുകള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടു.അമ്പത്തിമൂന്നോളം വീടുകളില്‍ വെള്ളംകയറി വീട്ടുസാധനങ്ങള്‍ ഉള്‍പ്പെടെ ഒലിച്ചുപോയി. പുഴക്കരികില്‍ ഏക്കറുകണക്കിന് കൃഷിയിടം നശിച്ചു. തൊണ്ടിയില്‍ ടൗണില്‍ പതിനാറോളം കടകളില്‍ വെള്ളം കയറി, ഹോട്ടലുകളിലെ പാത്രങ്ങള്‍ ഒലിച്ചുപോയി, സിന്റിക്കെറ്റ് ബാങ്കിലും ബാങ്കിന്റെ എടിഎമ്മിലും വെള്ളം കയറി.
കോളയാട് പഞ്ചായത്തിലെ കൊമ്മേരി എട്ടാം വാര്‍ഡിലും ചെക്കേരിയിലുമാണ് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. കൊമ്മേരിയിലെ ഇരുപത്തിയാറോളം വീടുകളില്‍ വെള്ളം കയറി വീട്ടുസാധനങ്ങള്‍ ഒലിച്ചുപോയി, മൂന്ന് കിലോമീറ്റര്‍ നീളത്തില്‍ മലവെള്ളം ഒലിച്ചു പതിനഞ്ചോളം ഏക്കറിലെ കാര്‍ഷിക വിളകള്‍ ഒലിച്ചുപോയി. ചെക്കേരിയില്‍ ഇരുപത്തിമൂന്ന് കുടുംബങ്ങളുടെ കൃഷിയും പറമ്പും ഒലിച്ചുപോയി. ചെക്കേരി കമ്മ്യൂണിറ്റി ഹാളില്‍ ക്യാമ്പ് തുറന്നിട്ടുണ്ട്. മുപ്പത്തിയഞ്ചോളം ആളുകളെ ക്യാംപിലേക്ക് മാറ്റിപാര്‍പ്പിച്ചു. നിടുംപൊയില്‍ ടൗണില്‍ വന്‍നാശനഷ്ടമാണ് പ്രളയമുണ്ടാക്കിയത്. ഇവിടെ കടകളില്‍ ചെളിവെള്ളം നിറഞ്ഞ് സാധനസാമഗ്രികള്‍ നശിച്ചു.
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം