കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോരമേഖലയില്‍ പേമാരിയും ഉരുള്‍പൊട്ടലും കനത്തനാശം വിതച്ചു. നെടുംപുറംചാല്‍, തുടിയാട് ,ചെക്കേരി,വെള്ളറ ,പൂളക്കുറ്റി മേഖലയില്‍ ഉരുള്‍ പൊട്ടല്‍. നിരവധി സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായി. നെടുംപൊയില്‍ ,തുണ്ടിയില്‍ ടൗണില്‍ വെള്ളം കയറി . കാഞ്ഞിരപ്പുഴയും നെല്ലാനിക്കല്‍ പുഴയും കരകവിഞ്ഞൊഴുകുന്നു . നിരവധി ബൈക്കുകള്‍ ഒഴുകി പോയി. പൂളക്കുറ്റി മേലെ വെള്ളറയില്‍ ഉരുള്‍പൊട്ടി കാഞ്ഞിരപ്പുഴയുടെ തീരത്ത് വ്യാപകമായ നാശനഷ്ടമുണ്ടായി. വെള്ളറയില്‍ ഒരുവീട് പൂര്‍ണമായും തകര്‍ന്നു. വീട്ടിനുള്ളിലുണ്ടായിരുന്ന മണ്ണാലിചന്ദ്രന്‍(55) മകന് റിവിന്(22) എന്നിവരെ കാണതായി. Also Read: ബോളിവുഡ് സ്റ്റൈലില്‍ പ്രണയപ്പനി; കണ്ണൂരിൽ ഷബീറിന്റെ വലയില്‍ കുടുങ്ങിയത് നിരവധി യുവതികള്‍
നിടുംപുറം ചാലില്‍ രണ്ടുവയസുകാരി മലവെള്ള പാച്ചിലില്‍ ഒലിച്ചു പോയി.നിടുംപുറചാലില് കുടുംബക്ഷേമ കേന്ദ്രത്തിനു സമീപം താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശിനി നദീറയുടെ മകള്‍ സുമതസ്ലീനാണ് മലവെള്ളപാച്ചിലില്‍ കാണാതായത് വെള്ളത്തിന്റെ ഇരമ്പല്‍ കേട്ട് വീടിന്റെ പിന്‍ഭാഗത്തേക്ക് ഓടിവന്ന ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു നദീറയുടെ കൈയിലുണ്ടായിരുന്ന കുഞ്ഞ് പിടിവിട്ടു ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇവരൊപ്പമുണ്ടായിരുന്ന മറ്റുള്ളവരെ ഫയര്‍ഫോഴ്സ് രക്ഷിച്ചു.കുഞ്ഞിനു വേണ്ടി തെരച്ചില്‍ നടത്തിവരികയാണ്.നെടുംപൊയില്‍ 24 മൈലില്‍ ഉരുള്‍ പൊട്ടലിലും, മണ്ണിടിച്ചിലിലും, മാനന്തവാടി - നിടും പൊയില്‍ ചുരം പാതയില്‍ ഗതാഗതം നിലച്ചു. . നാലോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്.
Also Read: ആഢംബര കല്ല്യാണത്തിന് പോലീസ് വാടകയ്ക്ക്; സംഭവം കണ്ണൂരിൽ, അൽപ്പന്മാർ ഇനിയുമുണ്ടാകുമെന്ന് അസോസിയേഷൻ നേതാവ്, സേനയിൽ കടുത്ത അമർഷം
നെടുംപോയില്‍ മാനന്തവാടി റോഡില്‍ കല്ലും മണ്ണും നിറഞ്ഞ് ഗതാഗതം തടസപ്പെട്ടു. ചുരം പാതയില്‍ വാഹനഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. നെടുംപൊയില്‍- മാനന്തവാടി റോഡില്‍ ഉരുള്‍പൊട്ടി റോഡ് ചെളിക്കളമായി. പേരാവൂര്‍, ഇരിട്ടി , കൂത്തുപറമ്പ്, ഫയര്‍ ഫോഴ്സ് സംഘം, പേരാവൂര്‍ ,കേളകം പോലീസ് സംഘങ്ങള്‍ ദുരന്തമുഖത്ത് എത്തിയിട്ടുണ്ട്. തെറ്റ് വഴി കൃപാഭവന് പരിസരത്തും വെള്ളം കയറി. നിരവധി കന്നു കാലികള്‍ ഒഴുകിപ്പോയി. കെട്ടിടങ്ങളും വെള്ളത്തിലായി. നിടും പൊയില്‍ ടൗണില്‍ വെള്ളം കയറി കനത്ത നാശനഷ്ടമുനടയി.
പേരാവൂര്‍ മേലെ വെള്ളറ എസ് ടി കോളനിയില്‍ ഒരു വീട് തകര്‍ന്ന് ഒരാളെ കാണാതായി. നെടുംബ്രച്ചാലില് ഒഴുക്കില്‍ പെട്ട രണ്ട് സ്ത്രീകളെ ഫയര്‍ ഫോഴ്സ് രക്ഷപ്പെടുത്തി. ഒരു കുട്ടിയെ കാണാതായിട്ടുണ്ട്. പേരാവൂര്‍ നെടുംബ്രീചാല് ഹെല്‍ത്ത് സെന്ററിനു സമീപം ഉരുള്‍ പൊട്ടി. തെറ്റുവഴി മുതല്‍ തൊണ്ടി വരെ പുഴയുടെ സമീപത്തായുള്ള വീടുകളില്‍ വെള്ളം കയറി. തൊണ്ടി - പേരാവൂര്‍ റോഡിലെ കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. തൊണ്ടി പാലത്തില്‍ നിന്നും 100 മീറ്റര്‍ അകലെയുള്ള മുഴുവന്‍ കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറുകയും നിരവധി നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. നെടുംപുറംചാലില്‍ രണ്ടര വയസുള്ള കുട്ടിയെ ഒഴുക്കില്‍ പെട്ട് കാണാതായതായി സംശയം. ഇവരുടെ വീട് മലവെള്ള പാച്ചിലില്‍ ഒലിച്ചുപോയി.
കാഞ്ഞിരപ്പുഴ കരകവിഞ്ഞൊഴുകി. പേരാവൂര്‍ ഭാഗത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. നെടുപൊയില്‍ കേളകം പഞ്ചായത്തില്‍ വെള്ളൂന്നി കണ്ടംതോട് ഉരുള്‍പ്പൊട്ടി. ഏലപ്പീടിക പുല്ലുമലയ്ക്ക് സമീപം കണ്ടംതോട് കോളനി പ്രദേശത്ത് ആറു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്ത് മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ രാത്രി 10 മണിയോടെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
വീടിനു മുകളില്‍ മണ്ണിടിഞ്ഞ് ഏലപ്പീടികയില്‍ മോഹനന് പുത്തന്‍വീട്ടില്‍, പ്രജീഷ് കുരുവിളാനിക്കല്‍ എന്നിവരുടെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 28-ാം മൈലില്‍ അമ്പലത്തിങ്കല്‍ ബിജുവിന്റെ വീടിനു മുകളിലും മണ്ണിടിഞ്ഞു. ഇവരെ മാറ്റിപ്പാര്‍പ്പിച്ചു. നെടുംപൊയില്‍ ചുരം, കൊളക്കാട് - ഏലപ്പീടിക റോഡ് എന്നിവ വഴി ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
കോളയാട്, കണിച്ചാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴ മൂലം ഗതാഗത തടസ്സങ്ങള്‍ അനുഭവപ്പെടുന്നതിനാല്‍ ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടേയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആഗസ്റ്റ് രണ്ടിന് ജില്ലാകലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി/ കോളേജ് പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും കലക്ടര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.ഇന്ന് പെയ്ത കനത്ത മഴയില്‍ കണ്ണവം വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി. നെടുംപൊയില്‍ ടൗണില്‍ മലവെള്ളം ഒലിച്ചിറങ്ങി. കാഞ്ഞിരപ്പുഴയും നെല്ലാനിക്കല്‍ പുഴയും കരകവിഞ്ഞൊഴുകുകയാണ്. തീരപ്രദേശത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ചെക്യേരി കോളനിയിലെ നാല് കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്.
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
നിടുംപുറം ചാലില്‍ രണ്ടുവയസുകാരി മലവെള്ള പാച്ചിലില്‍ ഒലിച്ചു പോയി.നിടുംപുറചാലില് കുടുംബക്ഷേമ കേന്ദ്രത്തിനു സമീപം താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശിനി നദീറയുടെ മകള്‍ സുമതസ്ലീനാണ് മലവെള്ളപാച്ചിലില്‍ കാണാതായത് വെള്ളത്തിന്റെ ഇരമ്പല്‍ കേട്ട് വീടിന്റെ പിന്‍ഭാഗത്തേക്ക് ഓടിവന്ന ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു നദീറയുടെ കൈയിലുണ്ടായിരുന്ന കുഞ്ഞ് പിടിവിട്ടു ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇവരൊപ്പമുണ്ടായിരുന്ന മറ്റുള്ളവരെ ഫയര്‍ഫോഴ്സ് രക്ഷിച്ചു.കുഞ്ഞിനു വേണ്ടി തെരച്ചില്‍ നടത്തിവരികയാണ്.നെടുംപൊയില്‍ 24 മൈലില്‍ ഉരുള്‍ പൊട്ടലിലും, മണ്ണിടിച്ചിലിലും, മാനന്തവാടി - നിടും പൊയില്‍ ചുരം പാതയില്‍ ഗതാഗതം നിലച്ചു. . നാലോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്.
Also Read: ആഢംബര കല്ല്യാണത്തിന് പോലീസ് വാടകയ്ക്ക്; സംഭവം കണ്ണൂരിൽ, അൽപ്പന്മാർ ഇനിയുമുണ്ടാകുമെന്ന് അസോസിയേഷൻ നേതാവ്, സേനയിൽ കടുത്ത അമർഷം
നെടുംപോയില്‍ മാനന്തവാടി റോഡില്‍ കല്ലും മണ്ണും നിറഞ്ഞ് ഗതാഗതം തടസപ്പെട്ടു. ചുരം പാതയില്‍ വാഹനഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. നെടുംപൊയില്‍- മാനന്തവാടി റോഡില്‍ ഉരുള്‍പൊട്ടി റോഡ് ചെളിക്കളമായി. പേരാവൂര്‍, ഇരിട്ടി , കൂത്തുപറമ്പ്, ഫയര്‍ ഫോഴ്സ് സംഘം, പേരാവൂര്‍ ,കേളകം പോലീസ് സംഘങ്ങള്‍ ദുരന്തമുഖത്ത് എത്തിയിട്ടുണ്ട്. തെറ്റ് വഴി കൃപാഭവന് പരിസരത്തും വെള്ളം കയറി. നിരവധി കന്നു കാലികള്‍ ഒഴുകിപ്പോയി. കെട്ടിടങ്ങളും വെള്ളത്തിലായി. നിടും പൊയില്‍ ടൗണില്‍ വെള്ളം കയറി കനത്ത നാശനഷ്ടമുനടയി.
പേരാവൂര്‍ മേലെ വെള്ളറ എസ് ടി കോളനിയില്‍ ഒരു വീട് തകര്‍ന്ന് ഒരാളെ കാണാതായി. നെടുംബ്രച്ചാലില് ഒഴുക്കില്‍ പെട്ട രണ്ട് സ്ത്രീകളെ ഫയര്‍ ഫോഴ്സ് രക്ഷപ്പെടുത്തി. ഒരു കുട്ടിയെ കാണാതായിട്ടുണ്ട്. പേരാവൂര്‍ നെടുംബ്രീചാല് ഹെല്‍ത്ത് സെന്ററിനു സമീപം ഉരുള്‍ പൊട്ടി. തെറ്റുവഴി മുതല്‍ തൊണ്ടി വരെ പുഴയുടെ സമീപത്തായുള്ള വീടുകളില്‍ വെള്ളം കയറി. തൊണ്ടി - പേരാവൂര്‍ റോഡിലെ കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. തൊണ്ടി പാലത്തില്‍ നിന്നും 100 മീറ്റര്‍ അകലെയുള്ള മുഴുവന്‍ കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറുകയും നിരവധി നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. നെടുംപുറംചാലില്‍ രണ്ടര വയസുള്ള കുട്ടിയെ ഒഴുക്കില്‍ പെട്ട് കാണാതായതായി സംശയം. ഇവരുടെ വീട് മലവെള്ള പാച്ചിലില്‍ ഒലിച്ചുപോയി.
കാഞ്ഞിരപ്പുഴ കരകവിഞ്ഞൊഴുകി. പേരാവൂര്‍ ഭാഗത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. നെടുപൊയില്‍ കേളകം പഞ്ചായത്തില്‍ വെള്ളൂന്നി കണ്ടംതോട് ഉരുള്‍പ്പൊട്ടി. ഏലപ്പീടിക പുല്ലുമലയ്ക്ക് സമീപം കണ്ടംതോട് കോളനി പ്രദേശത്ത് ആറു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്ത് മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ രാത്രി 10 മണിയോടെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
വീടിനു മുകളില്‍ മണ്ണിടിഞ്ഞ് ഏലപ്പീടികയില്‍ മോഹനന് പുത്തന്‍വീട്ടില്‍, പ്രജീഷ് കുരുവിളാനിക്കല്‍ എന്നിവരുടെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 28-ാം മൈലില്‍ അമ്പലത്തിങ്കല്‍ ബിജുവിന്റെ വീടിനു മുകളിലും മണ്ണിടിഞ്ഞു. ഇവരെ മാറ്റിപ്പാര്‍പ്പിച്ചു. നെടുംപൊയില്‍ ചുരം, കൊളക്കാട് - ഏലപ്പീടിക റോഡ് എന്നിവ വഴി ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
കോളയാട്, കണിച്ചാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴ മൂലം ഗതാഗത തടസ്സങ്ങള്‍ അനുഭവപ്പെടുന്നതിനാല്‍ ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടേയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആഗസ്റ്റ് രണ്ടിന് ജില്ലാകലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി/ കോളേജ് പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും കലക്ടര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.ഇന്ന് പെയ്ത കനത്ത മഴയില്‍ കണ്ണവം വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി. നെടുംപൊയില്‍ ടൗണില്‍ മലവെള്ളം ഒലിച്ചിറങ്ങി. കാഞ്ഞിരപ്പുഴയും നെല്ലാനിക്കല്‍ പുഴയും കരകവിഞ്ഞൊഴുകുകയാണ്. തീരപ്രദേശത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ചെക്യേരി കോളനിയിലെ നാല് കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്.
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം