കണ്ണൂർ: ചൊക്ളി പോലീസ് സ്‌റ്റഷൻ പരിധിയിലെ മേനപ്രത്ത് ക്ഷേത്രത്തിൽ വൻ കവര്‍ച്ച. കണ്ണൂരില്‍ നിന്നും ഫോറന്‍സിക് വിഭാഗവും ഡോഗ്‌സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. Also Read: ചെലവാക്കിയത് മൂന്ന് കോടി, രേഖയിൽ 10 കോടി; മസ്‌ജിദ് നിർമാണത്തിലെ അഴിമതിയിൽ കുടുങ്ങി മുസ്ലിം ലീഗ്
ചൊക്ലി മേനപ്രം ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലാണ്‌വന്‍ കവര്‍ച്ച നടന്നത്. പഞ്ചലോഹതിരുമുഖങ്ങളാണ് കവര്‍ന്നത്. മൂന്ന് ഭണ്ഡാരങ്ങളും തകര്‍ത്തിട്ടുണ്ട്. ചൊക്ലി മേനപ്രം ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ ഇന്നലെ അര്‍ധരാത്രിയാണ് കവര്‍ച്ച നടന്നതായി സംശയിക്കുന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്ക് ക്ഷേത്രത്തില്‍ എത്തിയ പൂജാരിയാണ് കവര്‍ച്ച നടന്നത് മനസിലാക്കിയത്. പിന്നീട് ക്ഷേത്ര ഭാരവാഹികളെയും , നാട്ടുകാരെയും വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസിലും വിവരം അറിയിക്കുകയായിരുന്നു.
Also Read: പോപ്പുലര്‍ഫ്രണ്ടിനെ അടപടലം പൂട്ടാന്‍ പോലീസ് നീക്കം: കൊലപാതക കേസുകളിലും അന്വേഷണം, റെയ്‌ഡ് ഇന്നും തുടരും
ചൊക്ലി പോലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി. ഭണ്ഡാരങ്ങളില്‍ നിന്നും വന്‍ തുക കവര്‍ന്നതായിട്ടാണ് സൂചന. കവര്‍ച്ച നടത്താന്‍ ഉപയോഗിച്ച സാധനങ്ങള്‍ ക്ഷേത്രപരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. എന്തൊക്കെ മോഷണം പോയി എന്നും അവയുടെ മൂല്യം എത്രയെന്നും കണക്കാക്കി വരികയാണ്.
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
ചൊക്ലി മേനപ്രം ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലാണ്‌വന്‍ കവര്‍ച്ച നടന്നത്. പഞ്ചലോഹതിരുമുഖങ്ങളാണ് കവര്‍ന്നത്. മൂന്ന് ഭണ്ഡാരങ്ങളും തകര്‍ത്തിട്ടുണ്ട്. ചൊക്ലി മേനപ്രം ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ ഇന്നലെ അര്‍ധരാത്രിയാണ് കവര്‍ച്ച നടന്നതായി സംശയിക്കുന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്ക് ക്ഷേത്രത്തില്‍ എത്തിയ പൂജാരിയാണ് കവര്‍ച്ച നടന്നത് മനസിലാക്കിയത്. പിന്നീട് ക്ഷേത്ര ഭാരവാഹികളെയും , നാട്ടുകാരെയും വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസിലും വിവരം അറിയിക്കുകയായിരുന്നു.
Also Read: പോപ്പുലര്‍ഫ്രണ്ടിനെ അടപടലം പൂട്ടാന്‍ പോലീസ് നീക്കം: കൊലപാതക കേസുകളിലും അന്വേഷണം, റെയ്‌ഡ് ഇന്നും തുടരും
ചൊക്ലി പോലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി. ഭണ്ഡാരങ്ങളില്‍ നിന്നും വന്‍ തുക കവര്‍ന്നതായിട്ടാണ് സൂചന. കവര്‍ച്ച നടത്താന്‍ ഉപയോഗിച്ച സാധനങ്ങള്‍ ക്ഷേത്രപരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. എന്തൊക്കെ മോഷണം പോയി എന്നും അവയുടെ മൂല്യം എത്രയെന്നും കണക്കാക്കി വരികയാണ്.
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News