ആപ്പ്ജില്ല

എം വി ജയരാജൻ്റെ പടിയിറക്കം തിരിച്ചടിയായോ? മുഖ്യമന്ത്രിയുടെ ഓഫീസിനു ദുരിതകാലം!! തിരിച്ചെത്തുമോ കണ്ണൂരിലെ പാർട്ടി സെക്രട്ടറി?

മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് എം വി ജയരാജനെ മാറ്റിയതോടെ മുഖ്യമന്ത്രിയുടെ ഓപീസിനു ദുരിതകാലമോ?

Samayam Malayalam 8 Jul 2020, 3:48 pm
കണ്ണുർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും എം വി ജയരാജൻ പടിയിറങ്ങിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസിൻ്റെ സുതാര്യതയും ഗൗരവവും നഷ്ടപ്പെട്ടതായി വിലയിരുത്തൽ. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കാണ് പാർട്ടി നേതൃത്വം ജയരാജനെ രണ്ടു വർഷം മുൻപ് നീക്കിയത്. പാർട്ടിക്കു മീതെ വളരാൻ ശ്രമിച്ച പി ജയരാജൻ എന്ന കണ്ണൂരിലെ കരുത്തനായ ജില്ലാ സെക്രട്ടറിയെ ഒതുക്കുകയെന്ന അജൻഡയായിരുന്നു മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറിക്കുമുണ്ടായിരുന്നതെന്നാണ് ആക്ഷേപം. ആ ലക്ഷ്യം സാധിച്ച് എം വി ജയരാജൻ പാർട്ടി ജില്ലാ സെക്രട്ടറിയായെങ്കിലും പി ജയരാജനോളം അണികൾക്ക് പ്രിയനായി ശോഭിച്ചില്ല. എന്നാൽ കണ്ണുരിൽ ഏറെക്കാലമായി നടമാടിയ അക്രമ രാഷ്ട്രീയം ഒഴിവാക്കാൻ എം വി ജയരാജന്റെ വരവിന് കഴിഞ്ഞു.
Samayam Malayalam is m v jayarajans return to kannur a setback for chief minister pinarayi vijayans office
എം വി ജയരാജൻ്റെ പടിയിറക്കം തിരിച്ചടിയായോ? മുഖ്യമന്ത്രിയുടെ ഓഫീസിനു ദുരിതകാലം!! തിരിച്ചെത്തുമോ കണ്ണൂരിലെ പാർട്ടി സെക്രട്ടറി?



​പാർട്ടിയും സർക്കാരും തമ്മിലുള്ള പാലം

പാർട്ടിയും സർക്കാരും തമ്മിലുള്ള പാലമായി പ്രവർത്തിക്കാൻ എം വി ജയരാജന് കഴിഞ്ഞതാണ് ഈ ഗുണപരമായ മാറ്റങ്ങൾക്കിടയാക്കിയത്. കൃത്യമായ രാഷ്ട്രീയ തീരുമാനങ്ങൾ ഘടകകക്ഷികളെ കുടി വിശ്വാസത്തിലെടുത്ത് ഭരണതലത്തിൽ നടപ്പിലാക്കാൻ ജയരാജന് കഴിഞ്ഞു. ലോകം അട്ടിമറിഞ്ഞാലും രാത്രി കൃത്യം ഒൻപതിന് ഉറങ്ങാൻ മുറിയിൽ കയറുന്ന മുഖ്യമന്ത്രിക്ക് വേണ്ടി പിറ്റേദിവസം പുലർച്ചെ വരെ ഭരണചക്രം തിരിച്ചത് ജയരാജനായിരുന്നു.

​ജയരാജൻ്റെ പടിയിറക്കം

എം വി ജയരാജനെ കണ്ണൂരിലേക്ക് പറഞ്ഞു വിടുമ്പോൾ അദ്ദേഹത്തോളം പ്രവർത്തി പരിചയമുള്ള ഒരാളെ പകരം കസേരയിലിരുത്താൻ പാർട്ടിക്ക് കഴിഞ്ഞില്ല. ജയരാജനൊപ്പം ആത്മാർഥമായി പ്രവർത്തിച്ചിരുന്ന നളിനി നെറ്റോ കുടി പടിയിറങ്ങിയതോടെ പ്രൈവറ്റ് സെക്രട്ടറിയായും പ്രിൻസിപ്പൽ സെക്രട്ടറിയായും ഒക്കെ ശിവശങ്കരൻമാർ കയറി ഭരിക്കാൻ തുടങ്ങിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ഇതിന്റെ കൂടെ ഐടി വകുപ്പ് കൂടി ലഭിച്ചതോടെ അഴിമതിയുടെ ദുർഗന്ധം പുറത്തേക്കുവരാൻ തുടങ്ങി.

​മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ച് അഴിമതി ആരോപണങ്ങൾ

സ്പ്രിംഗ്ളർ അടക്കം ആറോളം അഴിമതി ആരോപണങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫിസിനെ കേന്ദ്രീകരിച്ചും അദ്ദേഹം നേരിട്ടു ഭരിക്കുന്ന ഐടി വകുപ്പിനെതിരെയും ഉയരുന്നത്. ഐടി വകുപ്പ് സെക്രട്ടറിയായ ശിവശങ്കരൻ കാര്യങ്ങൾ വിശദീകരിക്കുന്നതിന് സിപിഐ ഓഫിസായ എം എൻ ഗോവിന്ദൻ മന്ദിരത്തിലെത്തി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കാണുന്ന അപൂർവ്വ സംഭവത്തിനും രാഷ്ട്രീയ കേരളം സാക്ഷിയായി. ശിവശങ്കരൻ ഭരണ സിരാകേന്ദ്രത്തിൽ നിന്നും താൽക്കാലികമായി പുറത്തായെങ്കിലും സ്വപ്നാ സുരേഷുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നിലനിൽക്കുകയാണ്. ഇത് പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയപരമായി ഉപയോഗിക്കുന്നത് വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്ക ശക്തമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്