കണ്ണൂര്‍: വിവാദങ്ങള്‍ ഒന്നിനു പിറകേ ഒന്നായി വരുമ്പോഴും കക്കുകളി നാടകം നിറഞ്ഞ സദസില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലാണ് ഇപ്പോള്‍ നാടകത്തിന് കൂടുതലായി വേദി ലഭിച്ചിരിക്കുന്നത്. ഇന്നലെ പയ്യന്നൂര്‍ വെള്ളൂര്‍ ജനകീയ കലാസമിതിയില്‍ നാടകം അരങ്ങേറിയപ്പോള്‍ സദസ് നിറഞ്ഞു കവിഞ്ഞിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നാടകത്തിന് കൂടുതല്‍ വേദികള്‍ ലഭിക്കുകയാണ്. ഇന്ന് കാസര്‍കോട് ജില്ലയിലെ ഉദുമയിലും നാടകം കളിക്കുന്നുണ്ട്. കെ.സി.ബി.സിക്കു പുറമേ കഴിഞ്ഞ ദിവസങ്ങളില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാനും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍ നാടകത്തിനെതിരേ രംഗത്തു വന്നിരുന്നു. Also Read: കസേരയിൽ കറ്റി നിർത്തി വിവസ്ത്രരാക്കും, കാപ്പിവടികൊണ്ട് ക്രൂര മർദ്ദം, ഉപ്പ് നിലത്തിട്ട് മുട്ടുകുത്തിയിരുത്തും, അഞ്ചും ഏഴും വയസുള്ള കുരുന്നുകൾക്ക് ക്രബൂര മർദ്ദനം, പിതാവും ബന്ധുവും അറസ്റ്റിൽ
വിവാദങ്ങള്‍ക്കു പിന്നില്‍ ഗൂഡാലോചന നടക്കുന്നുണ്ടെന്നാണ് നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ആലപ്പുഴ പുന്നപ്ര-വയലാര്‍ വായനശാലയുടെ കീഴിലുള്ള നെയ്തല്‍ നാടകസംഘമാണ് 'കക്കുകളി' നാടകം അവതരിപ്പിക്കുന്നത്. ഫ്രാന്‍സിസ് നൊറോണയുടെ ചെറുകഥയെ ആസ്പദമാക്കി അജയ് കുമാറിന്റെ രചനയില്‍ ജോബ് മഠത്തില്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. നാടകത്തിലെ പരാമര്‍ശങ്ങള്‍ സഭയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീ സമൂഹത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നതായും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ വിശ്വാസങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റമാണ് നാടകത്തിലൂടെ അവതരിപ്പിക്കുന്നതെന്നും ചൂണ്ടിക്കാണിച്ചാണ് ക്രൈസ്തവ സഭകള്‍ നാടകത്തിനെതിരെ രംഗത്തെത്തിയത്.
നാടകത്തിനെതിരെ പ്രതികരിക്കുന്നവര്‍ അത് കാണാത്തവരാണെന്നും ഒരിക്കലെങ്കിലും ഇവര്‍ നാടക കാണണമെന്നും സംവിധായകന്‍ ജോബ് മഠത്തില്‍ആവശ്യപ്പെടുന്നു. ഒരു വര്‍ഷമായി കക്കുകളി നാടകം പ്രക്ഷകരുടെ മുന്നിലുണ്ട്. അഞ്ചു വര്‍ഷത്തോളമായി ചെറുകഥയായും വായക്കാരുടെ മുന്നിലുണ്ട്. 17 വേദികളില്‍ നാടകം പിന്നടുമ്പോഴാണ് ഈ വിവാദം ഉണ്ടായിരിക്കുന്നത്. നേരത്തെ കേരളത്തിലുടനീളം നാടകം കളിച്ചപ്പോള്‍ കടുത്ത വിശ്വാസി സമൂഹം പോലും നാടകത്തെ ചേര്‍ത്തു പിടിക്കുകയും നാടകത്തെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും നാടകത്തെ കുറിച്ച് വളരെ പോസിറ്റീവായി സംസാരിക്കുകയും ചെയ്തിരുന്നു.
ഇത്രയും വേദികള്‍ പിന്നിട്ടതിനു ശേഷം എന്തുകൊണ്ടാണ് പെട്ടെന്നൊരു വിവാദത്തിലേക്ക് വലിച്ചിഴയക്കപ്പെടുകയായിരുന്നു. ഇതിനു പിന്നില്‍ ഒരു അജണ്ടയുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കന്യാസ്ത്രീ മഠങ്ങളുമായി ബന്ധപ്പെട്ട് പൊതു സമൂഹം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളാണ് നാടകത്തില്‍ സംവദിക്കുന്നത്. ആധുനീക ജനാധിപത്യ സമൂഹത്തില്‍ കല ഉന്നയിക്കുന്ന വിമര്‍ശനത്തെ അതേപോലെ കാണാനുള്ള സഹിഷ്ണുത വിവാദമുണ്ടാക്കുന്നവര്‍ക്കുണ്ടാവണമെന്നും' സംവിധായകന്‍ ജോബ് പറയുന്നു.
കണ്ടവര്‍ പ്രതികരിച്ചു... മികച്ച നാടകം
അവസാന രംഗത്തേക്ക് കടന്നതോടെ കരഘോഷത്തോടെയാണ് കക്കുകളി നാടക സംഘത്തെ കാണികള്‍ വരവേറ്റത്. മികച്ച രംഗഭാഷ്യവും ചടുലതയും നിറഞ്ഞ അവതരണത്തിനും അഭിനേതാക്കളുടെ പ്രകടനവും ഒന്നിനൊന്നു മെച്ചമായിരുന്നു. കേന്ദ്ര കഥാപാത്രമായി വന്ന നടാലിയെന്ന പെണ്‍കുട്ടിയുടെ അവതരണം ഉള്‍പ്പെടെ ഓരോരുത്തരും കാണികളുടെ മനംകവര്‍ന്നു. ഒന്നര മണിക്കൂറിലാണ് നാടകം ചിട്ടപ്പെടുത്തിയത്. ആലപ്പുഴയുടെ തീരപ്രദേശത്തെ കമ്മ്യൂണിസ്റ്റുകാരനായ കറമ്പന്റെ മകള്‍ നടാലിയുടെ ജീവിതമാണ് കഥാപശ്ചാത്തലം.
ചവിട്ടുനാടകത്തിന്റെ താളവും കടലിന്റെ ശബ്ദവും നിറയുന്ന നാടകത്തില്‍ കൂടുതലായും മഠത്തിനുള്ളിലെ നടാലിയുടെ പീഡന അനുഭവങ്ങളാണ്. കമ്യൂണിസ്റ്റുകാരനായ പിതാവ് മരിച്ചതോടെ കുടുംബം പട്ടിണിയിലായപ്പോള്‍ അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പെണ്‍കുട്ടി മഠത്തില്‍ ചേരുന്നത്. തുടര്‍ന്ന് മേയ്ഫ്ളവര്‍ കുരിശിങ്കല്‍ എന്ന് പേര് മാറ്റുന്നു. മഠത്തില്‍ ഭക്ഷണം കൂടുതല്‍ കഴിക്കുന്നതിനും ഉച്ചത്തില്‍ സംസാരിക്കുന്നതിനും മറ്റ് നിസാര കാര്യങ്ങള്‍ക്കും കര്‍ശന ശിക്ഷ കിട്ടുന്നതും രാത്രിയില്‍ ആരുടെയോ കൈകള്‍ നീണ്ടുവരുന്നതും അവളറിയുന്നു.
മഠത്തില്‍ നടക്കുന്നത് ആരും കേള്‍ക്കരുതെന്നും കാണരുതെന്നും താക്കീത് വരുന്നു. പ്രതികരിക്കുമ്പോള്‍, വീണ്ടും പീഡിപ്പിക്കപ്പെടുന്നു. ഒടുവില്‍ മഠത്തില്‍ നിന്ന് അമ്മ മകളെ തിരികെ കൊണ്ടുവരുന്നതാണ് പ്രമേയം. ഇതിനിടയില്‍ സമകാലിക സംഭവങ്ങളും നാടകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കന്യാസ്ത്രീമഠവുമായി ബന്ധപ്പെട്ട് പുറത്തു വന്ന വിവാദങ്ങളെ നാടകത്തില്‍ അടിമുടി വിമര്‍ശിക്കുന്നുമുണ്ട്.
വിവാദങ്ങള്‍ക്കു പിന്നില്‍ ഗൂഡാലോചന നടക്കുന്നുണ്ടെന്നാണ് നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ആലപ്പുഴ പുന്നപ്ര-വയലാര്‍ വായനശാലയുടെ കീഴിലുള്ള നെയ്തല്‍ നാടകസംഘമാണ് 'കക്കുകളി' നാടകം അവതരിപ്പിക്കുന്നത്. ഫ്രാന്‍സിസ് നൊറോണയുടെ ചെറുകഥയെ ആസ്പദമാക്കി അജയ് കുമാറിന്റെ രചനയില്‍ ജോബ് മഠത്തില്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. നാടകത്തിലെ പരാമര്‍ശങ്ങള്‍ സഭയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീ സമൂഹത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നതായും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ വിശ്വാസങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റമാണ് നാടകത്തിലൂടെ അവതരിപ്പിക്കുന്നതെന്നും ചൂണ്ടിക്കാണിച്ചാണ് ക്രൈസ്തവ സഭകള്‍ നാടകത്തിനെതിരെ രംഗത്തെത്തിയത്.
നാടകത്തിനെതിരെ പ്രതികരിക്കുന്നവര്‍ അത് കാണാത്തവരാണെന്നും ഒരിക്കലെങ്കിലും ഇവര്‍ നാടക കാണണമെന്നും സംവിധായകന്‍ ജോബ് മഠത്തില്‍ആവശ്യപ്പെടുന്നു. ഒരു വര്‍ഷമായി കക്കുകളി നാടകം പ്രക്ഷകരുടെ മുന്നിലുണ്ട്. അഞ്ചു വര്‍ഷത്തോളമായി ചെറുകഥയായും വായക്കാരുടെ മുന്നിലുണ്ട്. 17 വേദികളില്‍ നാടകം പിന്നടുമ്പോഴാണ് ഈ വിവാദം ഉണ്ടായിരിക്കുന്നത്. നേരത്തെ കേരളത്തിലുടനീളം നാടകം കളിച്ചപ്പോള്‍ കടുത്ത വിശ്വാസി സമൂഹം പോലും നാടകത്തെ ചേര്‍ത്തു പിടിക്കുകയും നാടകത്തെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും നാടകത്തെ കുറിച്ച് വളരെ പോസിറ്റീവായി സംസാരിക്കുകയും ചെയ്തിരുന്നു.
ഇത്രയും വേദികള്‍ പിന്നിട്ടതിനു ശേഷം എന്തുകൊണ്ടാണ് പെട്ടെന്നൊരു വിവാദത്തിലേക്ക് വലിച്ചിഴയക്കപ്പെടുകയായിരുന്നു. ഇതിനു പിന്നില്‍ ഒരു അജണ്ടയുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കന്യാസ്ത്രീ മഠങ്ങളുമായി ബന്ധപ്പെട്ട് പൊതു സമൂഹം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളാണ് നാടകത്തില്‍ സംവദിക്കുന്നത്. ആധുനീക ജനാധിപത്യ സമൂഹത്തില്‍ കല ഉന്നയിക്കുന്ന വിമര്‍ശനത്തെ അതേപോലെ കാണാനുള്ള സഹിഷ്ണുത വിവാദമുണ്ടാക്കുന്നവര്‍ക്കുണ്ടാവണമെന്നും' സംവിധായകന്‍ ജോബ് പറയുന്നു.
കണ്ടവര്‍ പ്രതികരിച്ചു... മികച്ച നാടകം
അവസാന രംഗത്തേക്ക് കടന്നതോടെ കരഘോഷത്തോടെയാണ് കക്കുകളി നാടക സംഘത്തെ കാണികള്‍ വരവേറ്റത്. മികച്ച രംഗഭാഷ്യവും ചടുലതയും നിറഞ്ഞ അവതരണത്തിനും അഭിനേതാക്കളുടെ പ്രകടനവും ഒന്നിനൊന്നു മെച്ചമായിരുന്നു. കേന്ദ്ര കഥാപാത്രമായി വന്ന നടാലിയെന്ന പെണ്‍കുട്ടിയുടെ അവതരണം ഉള്‍പ്പെടെ ഓരോരുത്തരും കാണികളുടെ മനംകവര്‍ന്നു. ഒന്നര മണിക്കൂറിലാണ് നാടകം ചിട്ടപ്പെടുത്തിയത്. ആലപ്പുഴയുടെ തീരപ്രദേശത്തെ കമ്മ്യൂണിസ്റ്റുകാരനായ കറമ്പന്റെ മകള്‍ നടാലിയുടെ ജീവിതമാണ് കഥാപശ്ചാത്തലം.
ചവിട്ടുനാടകത്തിന്റെ താളവും കടലിന്റെ ശബ്ദവും നിറയുന്ന നാടകത്തില്‍ കൂടുതലായും മഠത്തിനുള്ളിലെ നടാലിയുടെ പീഡന അനുഭവങ്ങളാണ്. കമ്യൂണിസ്റ്റുകാരനായ പിതാവ് മരിച്ചതോടെ കുടുംബം പട്ടിണിയിലായപ്പോള്‍ അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പെണ്‍കുട്ടി മഠത്തില്‍ ചേരുന്നത്. തുടര്‍ന്ന് മേയ്ഫ്ളവര്‍ കുരിശിങ്കല്‍ എന്ന് പേര് മാറ്റുന്നു. മഠത്തില്‍ ഭക്ഷണം കൂടുതല്‍ കഴിക്കുന്നതിനും ഉച്ചത്തില്‍ സംസാരിക്കുന്നതിനും മറ്റ് നിസാര കാര്യങ്ങള്‍ക്കും കര്‍ശന ശിക്ഷ കിട്ടുന്നതും രാത്രിയില്‍ ആരുടെയോ കൈകള്‍ നീണ്ടുവരുന്നതും അവളറിയുന്നു.
മഠത്തില്‍ നടക്കുന്നത് ആരും കേള്‍ക്കരുതെന്നും കാണരുതെന്നും താക്കീത് വരുന്നു. പ്രതികരിക്കുമ്പോള്‍, വീണ്ടും പീഡിപ്പിക്കപ്പെടുന്നു. ഒടുവില്‍ മഠത്തില്‍ നിന്ന് അമ്മ മകളെ തിരികെ കൊണ്ടുവരുന്നതാണ് പ്രമേയം. ഇതിനിടയില്‍ സമകാലിക സംഭവങ്ങളും നാടകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കന്യാസ്ത്രീമഠവുമായി ബന്ധപ്പെട്ട് പുറത്തു വന്ന വിവാദങ്ങളെ നാടകത്തില്‍ അടിമുടി വിമര്‍ശിക്കുന്നുമുണ്ട്.