കണ്ണൂർ: സമാധാന യോഗം ബഹിഷ്കരിച്ച് യുഡിഎഫ് ഇറങ്ങിപ്പോയത് തുടർ ആക്രമണങ്ങൾക്ക് കാരണമാകരുതെന്ന് കണ്ണൂർ ജില്ലാ കളക്ടർ ടി വി സുഭാഷ്. പാനൂരിൽ നടന്ന കൊലപാതകം ദൗർഭാഗ്യകരമാണെന്നാണ് എല്ലാവരും പറഞ്ഞത്. യുഡിഎഫ് നേതാക്കളാണ് ആദ്യം ചർച്ചയിൽ സംസാരിച്ചത്. തുടർന്ന് അവർ ഇറങ്ങിപോകുകയായിരുന്നു. സമാധാന ചർച്ചയിൽ താൽപര്യമില്ലാത്തത് കൊണ്ടല്ല, പ്രതികളെ പിടികൂടാത്തതു കൊണ്ടാണ് അവർ ഇറങ്ങിപ്പോയതെന്നും കളക്ടർ പറഞ്ഞു.
വലിയ രീതിയിലുള്ള ആക്രമണം രാത്രി ഉണ്ടായതിനാലാണ് കേസന്വേഷണത്തിൽ പോലീസിനു ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതിരുന്നത്. പ്രതികളെ ഉടൻ പിടികൂടും. തുടർന്നു സമാധാന ചർച്ച നടത്താൻ സാധിക്കുമെന്നുമാണ് പ്രതീക്ഷ. പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തി ചർച്ച സംഘടിപ്പിക്കും. തെരഞ്ഞെടുപ്പ് ഫലം വരുന്ന സമയത്തും അക്രമം ഉണ്ടാകാനുള്ള സാധ്യതകൾ മനസിലാക്കി വേണ്ട നടപടികൾ സ്വീകരിക്കും. പൊതുവേ തെരഞ്ഞെടുപ്പിൻ്റെ സമാധാനത്തിനു വിരുദ്ധമായ സാഹചര്യമാണ് നടന്നതെന്നും കളക്ടർ പറഞ്ഞു.
മുസ്ലീം ലീഗ് നേതാക്കളും യുഡിഎഫ് നേതാക്കളും ചർച്ച ബഹിഷ്കരിച്ചെങ്കിലും സമാധാനം തകർക്കുന്ന രീതിയിലുള്ള സന്ദേശം കൊടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണർ ആർ ഇളങ്കോ പറഞ്ഞു. 40 മണിക്കൂർ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിനെതിരെയാണ് അവർ പ്രതികരിച്ചത്. എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടും. സംഭവത്തിൽ പോലീസ് വിട്ടുവീഴ്ച കൂടാതെ അന്വേഷണം നടത്തും. കേസ് പൂർണമായും ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇതിനായി ഡിവൈഎസ്പി ഇസ്മയിലിൻ്റെ നേതൃത്വത്തിൽ 15 അംഗ ടീമിനെ രൂപീകരിച്ചിട്ടുണ്ട്. എത്രയും വേഗം പ്രതികളെ പിടികൂടുകയാണ് പോലീസിൻ്റെ ലക്ഷ്യം. നിഷ്പക്ഷമായാണ് അന്വേഷണം. കൊലപാതകികളെ കുറിച്ച് വിവരങ്ങൾ കിട്ടിയിട്ടുണ്ട്. ഷിനോസിൻ്റെ പങ്കിനെക്കുറിച്ച് കൂടുതൽ പറയാനായിട്ടില്ല. ബാക്കി പ്രതികൾ ഒളിവിലാണ്. സ്പെഷ്യൽ ടീമിനെ ഉൾപ്പെടുത്തിയാണ് പുതിയ സംഘത്തെ രൂപീകരിച്ചത്. ജില്ലയിൽ കൂടുതൽ ഫോഴ്സുകൾ എത്തിയിട്ടുണ്ടെന്നും സിറ്റി പോലീസ് കമ്മിഷണർ പറഞ്ഞു.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
വലിയ രീതിയിലുള്ള ആക്രമണം രാത്രി ഉണ്ടായതിനാലാണ് കേസന്വേഷണത്തിൽ പോലീസിനു ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതിരുന്നത്. പ്രതികളെ ഉടൻ പിടികൂടും. തുടർന്നു സമാധാന ചർച്ച നടത്താൻ സാധിക്കുമെന്നുമാണ് പ്രതീക്ഷ. പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തി ചർച്ച സംഘടിപ്പിക്കും. തെരഞ്ഞെടുപ്പ് ഫലം വരുന്ന സമയത്തും അക്രമം ഉണ്ടാകാനുള്ള സാധ്യതകൾ മനസിലാക്കി വേണ്ട നടപടികൾ സ്വീകരിക്കും. പൊതുവേ തെരഞ്ഞെടുപ്പിൻ്റെ സമാധാനത്തിനു വിരുദ്ധമായ സാഹചര്യമാണ് നടന്നതെന്നും കളക്ടർ പറഞ്ഞു.
മുസ്ലീം ലീഗ് നേതാക്കളും യുഡിഎഫ് നേതാക്കളും ചർച്ച ബഹിഷ്കരിച്ചെങ്കിലും സമാധാനം തകർക്കുന്ന രീതിയിലുള്ള സന്ദേശം കൊടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണർ ആർ ഇളങ്കോ പറഞ്ഞു. 40 മണിക്കൂർ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിനെതിരെയാണ് അവർ പ്രതികരിച്ചത്. എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടും. സംഭവത്തിൽ പോലീസ് വിട്ടുവീഴ്ച കൂടാതെ അന്വേഷണം നടത്തും. കേസ് പൂർണമായും ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇതിനായി ഡിവൈഎസ്പി ഇസ്മയിലിൻ്റെ നേതൃത്വത്തിൽ 15 അംഗ ടീമിനെ രൂപീകരിച്ചിട്ടുണ്ട്. എത്രയും വേഗം പ്രതികളെ പിടികൂടുകയാണ് പോലീസിൻ്റെ ലക്ഷ്യം. നിഷ്പക്ഷമായാണ് അന്വേഷണം. കൊലപാതകികളെ കുറിച്ച് വിവരങ്ങൾ കിട്ടിയിട്ടുണ്ട്. ഷിനോസിൻ്റെ പങ്കിനെക്കുറിച്ച് കൂടുതൽ പറയാനായിട്ടില്ല. ബാക്കി പ്രതികൾ ഒളിവിലാണ്. സ്പെഷ്യൽ ടീമിനെ ഉൾപ്പെടുത്തിയാണ് പുതിയ സംഘത്തെ രൂപീകരിച്ചത്. ജില്ലയിൽ കൂടുതൽ ഫോഴ്സുകൾ എത്തിയിട്ടുണ്ടെന്നും സിറ്റി പോലീസ് കമ്മിഷണർ പറഞ്ഞു.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ