ആപ്പ്ജില്ല

കണ്ണൂർ സ്മാർട്ടാകുന്നു: ഇനി വിവരങ്ങളെല്ലാം ജിഐഎസ് മാപ്പിൽ, സംസ്ഥാനത്ത് ആദ്യം

കണ്ണൂർ കോർപറേഷൻ ജിയോഗ്രാഫിക്ക് ഇൻഫർമേഷൻ സിസ്റ്റം നടപ്പിലാക്കുന്നു. രണ്ടരക്കോടി രൂപ ചെലവാക്കിയുള്ള പദ്ധതി പൂർത്തിയാകുന്നതോടെ കോർപറേഷൻ്റെ മുഴുവൻ വിവരങ്ങളും ഇനി ജിഐഎസിൽ ലഭ്യമാകും.

Lipi 12 Jul 2020, 5:28 pm
കണ്ണൂർ: കണ്ണൂർ കോർപറേഷൻ്റെ മുഴുവൻ വിവരങ്ങളും ഇനി ജിയോഗ്രാഫിക്ക് ഇൻഫർമേഷൻ സിസ്റ്റത്തിലേക്ക് മാറ്റുന്നു. രണ്ടരക്കോടി ചെലവാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഊരാളുങ്കൽ സൊസൈറ്റിക്കാണ് കരാർ ചുമതല. കണ്ണൂർ കോർപറേഷൻ്റെ മുക്കും മൂലയും വരെ വിരൽ തുമ്പിലെത്തിക്കുന്ന സാങ്കേതികവിദ്യ വികസന പ്രവർത്തനങ്ങൾക്ക് ഗതിവേഗം കൂട്ടാനാണ് നടപ്പിലാക്കുന്നത്.
Samayam Malayalam പ്രതീകാത്മക ചിത്രം


Also Read: 'നമ്മുടെ നാടിൻ്റെ മടിതട്ട് സ്വപ്നമാർക്കും ശങ്കരന്മാർക്കും ഇടത്താവളമാകരുത്'; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും പരോക്ഷമായി വിമർശിച്ച് പന്ന്യൻ രവീന്ദ്രൻ്റെ മകൻ

കണ്ണൂർ കോർപറേഷൻ പരിധിയിലുള്ള രണ്ടര ലക്ഷത്തിലധികം വരുന്ന മുഴുവൻ ജനങ്ങളുടെയും വിവരങ്ങൾ ശേഖരിക്കും. വീടുകൾ, കെട്ടിടങ്ങൾ, അമ്പലങ്ങൾ, പള്ളികൾ, നദികൾ, സ്കൂളുകൾ, ആശുപത്രികൾ തുടങ്ങി എന്തും ഏതും ഇനി ഡിജിറ്റലാകുകയാണ്. ഇതിനുള്ള ആകാശ സർവേക്ക് 75 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഡ്രോൺ ഉപയോഗിച്ചാണ് ആകാശ പരിശോധന നടത്തുക. ആകാശ സർവേ ഈ മാസം തന്നെ നടത്തുമെന്നാണ് സൂചന.

Also Read: കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്ക് കൊവിഡ്, ശനിയാഴ്ട രോഗം സ്ഥിരീകരിച്ചത് 19 പേര്‍ക്ക്!

സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു കോർപറേഷൻ ഇത്തരമൊരു പദ്ധതി നടപ്പിൽ വരുത്തുന്നത്.
ഗൂഗിൾ മാപ്പിങ് ഉപയോഗിച്ച് കോർപറേഷൻ്റെ സർവയിടങ്ങളിലും എത്തിച്ചേരാൻ പുതിയ പദ്ധതി വഴി കഴിയുമെന്നാണ് പ്രതീക്ഷ. സുതാര്യവും സുരക്ഷയും ഉറപ്പു വരുത്തിയാണ് കോർപറേഷൻ പദ്ധതി നടപ്പിലാക്കുകയെന്ന് അധികൃതർ പറഞ്ഞു. കണ്ണൂർ കോർപറേഷനിലെ പഞ്ചായത്ത് സോണുകളായ പുഴാതി, മുണ്ടയാട്, തോട്ടട പള്ളിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങൾക്കും പദ്ധതി കൊണ്ട് ഗുണം ലഭിക്കുമെന്നാണ് കോർപറേഷൻ അധിക്യതരുടെ പ്രതീക്ഷ. നിലവിലെ ഭരണസമിതിക്ക് ഇനി മൂന്നു മാസം മാത്രം കാലാവധി ബാക്കി നിൽക്കെ അതിനുള്ളിൽ പദ്ധതി നടപ്പിലാക്കുകയാണ് ലക്ഷ്യം.

Also Read: ഇരിട്ടി സ്വദേശി സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്