കണ്ണൂർ: രണ്ടരകിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. കൊളോളം സ്വദേശി താരാനാഥാണ് അറസ്റ്റിലായത്. ചാലോട് പനയത്താംപറമ്പിൽ വച്ചാണ് ഇയാൾ പിടിയിലായത്. ആന്ധ്രാപ്രദേശിൽ നിന്ന് വിൽപ്പനക്കെത്തിച്ച കഞ്ചാവാണ് ഇയാളിൽ പിടികൂടിയതെന്ന് കണ്ണൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്ല്യത്ത് പറഞ്ഞു. പ്രദേശത്ത് താരാനാഥിന്റെ നേതൃത്വത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കടക്കം കഞ്ചാവ് വിൽപ്പന നടക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അതേസമയം, കഞ്ചാവു പൊതിയുമായി കോഴിക്കോട് നിന്നെത്തിയ യുവാവിനെയും എക്‌സൈസ് സംഘം പിടികൂടി. കോഴിക്കോട് കാക്കൂർ സ്വദേശി എഎം ഇർഷാദിനെയാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർകോടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പിപി ജനാർദ്ദനനും സംഘവും പിടികൂടിയത്. തലശേരിയിൽ വച്ചാണ് പ്രതി കഞ്ചാവുമായി പിടിയിലായത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ വിജയൻ കെപി, അനിൽ കുമാർ പികെ, ജയകുമാർ, സിവിൽ എക്‌സൈസ് ഓഫീസർ മാരായ ശരത് പിടി, റിജുൻ സി വി, വിഷ്ണു. ആർഎസ് എന്നിവരും ഉണ്ടായിരുന്നു.
Read Latest Local News and Malayalam News
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
കൊല്ലയിൽ പഞ്ചായത്തിൽ യൂത്ത് പാർലമെന്റ്
കൊല്ലയിൽ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ യൂത്ത് പാർലമെന്റ് വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു. ദേശീയ യുവജന ദിനാചരണത്തിന്റെ ഭാഗമായി കൊല്ലയിൽ ഗ്രാമപഞ്ചായത്ത് ''യുവശക്തി സുസ്ഥിര വികസനത്തിന്'' എന്ന ലക്ഷ്യപ്രാപ്തിക്കായാണ് യൂത്ത് പാർലമെന്റ് 2023 സംഘടിപ്പിച്ചത്.
ധനുവച്ചപുരം ധനുശ്രീ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്. നവനീത്കുമാർ അധ്യക്ഷനായി. യുവസംഗമത്തിന്റെ ഭാഗമായി തൊഴിലന്വേഷകർക്കും തൊഴിൽ സംരംഭങ്ങൾ പുനരുജ്ജീവിപ്പിക്കാനാഗ്രഹിക്കുന്നവർക്കുമായി പ്രത്യേക തൊഴിൽ സഭയും സംഘടിപ്പിച്ചു. വിവിധ ദിവസങ്ങളിലായി നടന്ന തൊഴിൽ സഭകളിൽ പഞ്ചായത്ത് പരിധിയിലുള്ള 36 പേർക്ക് ജോലി ലഭിച്ചു.