ആപ്പ്ജില്ല

കൊവിഡ് ഹോട്ട് സ്പോട്ടായി കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്; ഇതര രോഗികളെ കുടിയൊഴിപ്പിച്ചു തുടങ്ങി

അതേസമയം അതീവ മാരകമായ രോഗങ്ങള്‍ക്കൊഴികെ ആരും പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് വരേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. സ്വന്തം വീടുകള്‍ക്ക് തൊട്ടടുത്തുള്ള ആശുപത്രികള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും കലക്ടർ ടിവി സുഭാഷ് നിർദ്ദേശിച്ചു.

Lipi 22 Jul 2020, 3:28 pm
കണ്ണൂർ: വടക്കെ മലബാറിലെ ഏറ്റവും മികച്ച കൊവിഡ് പ്രതിരോധ ചികിത്സാ കേന്ദ്രങ്ങളിലൊന്നായ കണ്ണൂർ മെഡിക്കൽ കോളേജിൽ വൈറസ് രോഗം പിടിമുറുക്കുന്നു. ഇതോടെ മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനം തന്നെ അവതാളത്തിലാകുമെന്നാണ് സൂചന. കൊവിഡ് റാപ്പിഡ് പരിശോധനയിൽ നൂറോളം പേർക്ക് കൊവിഡ് പോസറ്റീവ് സ്ഥിരീകരിച്ചതോടെയാണ് സ്ഥിതിഗതികൾ വഷളായത്. കൊവിഡ് ചികിത്സയിലിരിക്കെ തുടർച്ചയായി രണ്ടു പേർ മരിച്ച സാഹചര്യത്തിൽ കണ്ണുർ ഗവ.മെഡിക്കൽ കോളജിലെ ഇതര രോഗികളെ ഇതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഇതോടെ അതിവേഗം ഡിസ്ചാർജ് ചെയ്തു കൊണ്ടിരിക്കുകയാണ്.
Samayam Malayalam kannur medical college


Also Read: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്; മലപ്പുറത്ത് ഒരാള്‍ കൂടി അറസ്റ്റില്‍, നിക്ഷേപിച്ചത് ഒരു കോടിക്ക് മുകളില്‍!

അതേസമയം അതീവ മാരകമായ രോഗങ്ങള്‍ക്കൊഴികെ ആരും പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് വരേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. സ്വന്തം വീടുകള്‍ക്ക് തൊട്ടടുത്തുള്ള ആശുപത്രികള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും കലക്ടർ ടിവി സുഭാഷ് നിർദ്ദേശിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന റാപ്പിഡ് ആന്‍റിജന്‍ പരിശോധനയില്‍ നൂറിലേറെ പേര്‍ക്ക് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥീരീകരിച്ച രണ്ട് പി ജി ഡോക്ടര്‍മാരോടൊപ്പം ഒരു സ്റ്റാഫ് നേഴ്‌സിനും രോഗം ബാധിച്ചിട്ടുണ്ട്. ഇതു കൂടാതെ പുതുതായി ഡോക്ടര്‍മാരുള്‍പ്പെടെ അഞ്ച് ആരോഗ്യപ്രവര്‍ത്ത കര്‍ക്കും രോഗം സ്ഥീരീകരിച്ചു.

എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടത് മെഡിക്കല്‍ കോളേജിലെ ആരോഗ്യ വിഭാഗത്തെ ഞെട്ടിച്ചിരിക്കയാണ്. ഇവരുമായി ബന്ധപ്പെട്ട നാല്‍പതുപേര്‍ ക്വാറന്‍റൈനിലാണ്. 38 പേര്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഐആര്‍സി ധ്യാനകേന്ദ്രത്തിലും രണ്ടുപേര്‍ ആയുര്‍വേദ കോളേജിലുമായിട്ടാണ് ക്വാറന്‍റൈനി ലുള്ളത്. രോഗം കൂടുതല്‍ രൂക്ഷമായതോടെ ഹോസ്റ്റലുകളില്‍ ഉള്‍പ്പെടെ മാസ്‌ക്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കര്‍ശനമായ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഗൗരവകരമല്ലാത്ത രോഗങ്ങളും ശസത്രക്രിയയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എല്ലാ രോഗികളോടും ഡിസ്ചാര്‍ജായി പോകാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Also Read: പതിനാറുകാരിയെ പിതാവ് പീഡിപ്പിച്ചത് മടിക്കേരിയില്‍ വെച്ച്... നിരവധി തവണ ക്രൂര പീഡനം, ഞെട്ടിക്കുന്ന മൊഴി, 2 പേര്‍ അറസ്റ്റില്‍

വടക്കൻ കേരളത്തിലെ പ്രധാന ഹൃദ്രോഗമായ ഹൃദയാലയ പ്രവർത്തിക്കുന്നത് കണ്ണൂർ ഗവ.മെഡിക്കൽ കോളജിലാണ്. ഇതു കൂടാതെ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ സാംക്രമിക രോഗങ്ങൾക്കും ഇവിടെ വിദഗ്ദ്ധ ചികിത്സ ലഭിക്കുന്നുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോരത്തു നിന്നും പരിയാരത്തേക്ക് ചികിത്സ തേടിയെത്തുന്നവരിൽ വലിയ ചികിത്സാ ചെലവൊന്നും താങ്ങാൻ കഴിയാത്ത സാധാരണക്കാരാണ്. ഇവരൊക്കെ കഴുത്തറപ്പൻ ഫീസ് വാങ്ങുന്ന സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണിപ്പോൾ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്