കണ്ണൂര്‍: തീവ്രവാദ കേസിലെ പ്രതികളെ കുടുക്കിയത് അന്വേഷണ മികവിലൂടെ കണ്ണൂരിലെ പോലീസ് കുടുക്കിയ ശാസ്ത്രീയ തെളിവുകളുടെ പിന്തുണയോടെ. പിന്നീട് ഈ കേസ് അന്വേഷണം ഏറ്റെടുത്ത എന്‍ഐഎയ്ക്കു കണ്ണൂര്‍ പോലീസ് തുറന്നു കൊടുത്ത വഴിയിലൂടെ അനായസം സഞ്ചരിക്കുകയേ വേണ്ടിവന്നുള്ളൂ. വളപട്ടണം ഐഎസ് റിക്രൂട്ട്മെന്റ് കേസില്‍ പ്രതികള്‍ക്ക് തടവുശിക്ഷ ലഭിച്ചത് കണ്ണുര്‍ പോലീസ് കാണിച്ച പ്രൊഫഷനല്‍ മികവിന്റെ ജാഗ്രതയോടെയാണെന്നാണ് വിലയിരുത്തല്‍. കേസിലെ ഒന്നാം പ്രതി മിഥിലാജ് അഞ്ചാം പ്രതി ഹംസ എന്നിവര്‍ക്ക് എഴു വര്‍ഷം തടവും 50000 രൂപ പിഴയടക്കാനും രണ്ടാം പ്രതി അബ്ദുല്‍ റസാഖിന് ആറു വര്‍ഷം തടവു 30000 രൂപ പിഴയടക്കാനാണ് കോടതി വിധിച്ചത്. Also Read: 13 പേരും എത്തിയത് വ്യത്യസ്ത സമയങ്ങളിൽ, ഗ്ലാസിലേക്ക് ഒഴിച്ച് കാഴ്ച മറയ്ക്കാൻ ദ്രാവകം, ഇടിക്കട്ട, എല്ലാം സജ്ജം... കുഴല്‍പ്പണവുമായി എത്തുന്ന വാഹനത്തിലുള്ളവരെ അടിച്ചു വീഴ്ത്താൻ ലക്ഷ്യം, ഒടുവിൽ കുടുങ്ങി
എന്‍ഐഎ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് ഇപ്പോള്‍ കേരളത്തില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ സംഘടനയുമായി സജീവ ബന്ധമാണുള്ളതെന്ന് കണ്ണൂര്‍ പോലീസ് തുടക്കത്തിലെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചക്കരക്കല്‍, വളപട്ടണം പോലീസ് സ്റ്റേഷന് പരിധിയില്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്ന് പേരാണ് വളപട്ടണം ഐ.എസ് കേസില്‍ പ്രതികളാണെന്ന് എന്‍ഐഎ കോടതി കണ്ടെത്തിയത്.
Also Read: കോഴിക്കോട് കോർപറേഷൻ രേഖകളിൽ ഇങ്ങനെയൊരു കെട്ടിടമില്ല, എന്നാൽ ഹോട്ടൽ നടത്താനുള്ള പെർമിഷനുണ്ട്, ഇതെങ്ങിനെ?
എന്നാല്‍ അഞ്ചു വര്‍ഷം മുന്‍പ് കേസില്‍ പ്രതികളാക്കപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ ഒഴിവാക്കിയെന്നാണ് സംഘടനാ നേതാക്കള്‍ നല്കുന്ന വിശദീകരണം. ചക്കരക്കല്‍പൊലിസ് സ്റ്റേഷനിലെ മുണ്ടേരി സ്വദേശിയായ മിഥിലാജ് തുടക്കം മുതലെ ആഗോള ഇസ്ലാമിക ഭീകരസംഘടനയായ ഐഎസുമായി ബന്ധപ്പെട്ടിരുന്നതായാണ് സൂചന. കണ്ണൂരില്‍ നിന്നും യുവാക്കളെ മതതീവ്രവാദ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതിന് സോഷ്യല്‍ മീഡിയയില്‍ രഹസ്യഗ്രൂപ്പുകളുണ്ടാക്കിയായിരുന്നു ഇയാളുടെ പ്രവര്‍ത്തനം. വളപട്ടണം ഐഎസ് കേസിലെ പ്രതികളെ നിയമത്തിന് മുന്പില് കൊണ്ടുവന്നത് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ പിപി സദാനനന്ദന് നടത്തിയ അതിവിദഗ്ദ്ധമായ ശാസ്ത്രീയ അന്വേഷണമാണ്.
ഇന്ന് സിറ്റി പൊലീസ് അസി കമ്മിഷണറായ പിപി സദാനന്ദന് അന്ന് കണ്ണൂര്‍ ഡിവൈഎസ്പിയായി ജോലി ചെയ്തുവരികയായിരുന്നു. സമുഹമാധ്യമങ്ങളില്‍ ഐഎസ് തീവ്രവാദ ആശയങ്ങള്‍ ചിലര്‍ പ്രചരിപ്പിക്കുന്നതായും ഇസ്ലാമിക രാജ്യം സ്ഥാപിക്കാന്‍ ജിഹാദ് നടത്തുന്നതിനായി ആഹ്വാനം ചെയ്യുന്നതായും ശ്രദ്ധയില്‍പ്പെട്ടത്. ഇവരെ നിരന്തരം പിന്തുടര്ന്ന് നടത്തിയ അന്വേഷണമാണ് ഭീകരപ്രവര്‍ത്തനത്തിലേര്‍പ്പെട്ട പ്രതികളിലേക്ക് തങ്ങള്‍ എത്തിച്ചേരാനിടയാക്കിയതെന്ന് പിപി സദാനന്ദന് കണ്ണൂരില്‍ പറഞ്ഞു. കണ്ണൂരില്‍ നിന്നും മറ്റും സിറിയയിലേക്ക് ഐഎസില്‍ ചേരാന്‍ ആളുകള്‍ പോയിട്ടുണ്ടെന്നും തുര്‍ക്കിയടക്കമുള്ള രാജ്യങ്ങള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ചിലരെ തിരിച്ചയച്ചതായും പൊലിസിന് വിവരം ലഭിച്ചു.
ഇതോടെയാണ് കണ്ണൂര്‍ ഡിവൈഎസ്പിയായിരുന്നു പിപി സദാനന്ദന് സ്വമേധയാ കേസെടുത്ത് മുഖ്യകണ്ണികളായ മുണ്ടേരി കൈപ്പക്കയില്‍ ബൈത്തുല്‍ ഫര്‍സാനയില്‍ മിഥിലാജ് (31) ചെയ്യിക്കുളം പള്ളിയത്തെ പണ്ടാരവളപ്പില്‍ കെവി അബ്ദുല്‍ റസാഖ് (39) മുണ്ടേരി പടന്നോട്ട് മെട്ടയിലെ എംവി റാഷിദ് (29) തലശേരി കുഴപ്പങ്ങാട്ടെ കെ.ഹംസയെന്ന ബിരിയാണി ഹംസ (62) എന്നിവരെ അറസ്റ്റു ചെയ്തത്. 2017 ഒക്ടോബര്‍ 25 നാണ് പ്രതികളെ പിടികൂടിയത് ഹംസയായിരുന്നു കേസിലെ സൂത്രധാരന്‍. ഇയാള്‍ ബഹ്റ നില് ജോലി ചെയ്തിരുന്ന സമയത്ത് ഐഎസിന്റെ അന്താരാഷ്ട്ര നേതൃത്വവുമായി ബന്ധം പുലര്‍ത്തിയതായി കണ്ടെത്തിയിരുന്നു.
മലപ്പുറം കേന്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഫ്രീ തിങ്കേഴ്സ് എന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പിലൂടെയാണ് ഇസ്ലാമിക രാജ്യത്തിന് വേണ്ടിയുള്ള ഇവരുടെ ആഹ്വാനം ആദ്യമായി പ്രതൃക്ഷപ്പെട്ടത്. ഈ ഗ്രൂപ്പിനെ പോലീസ് ബ്ളോക്ക് ചെയ്തപ്പോള്‍ പിന്നീടത് റൈറ്റ് തിങ്കേഴ്സായി മുജാ ഹുറുണും അല്‍ മുജാഹുറുണുമായി ഇതു വേഷം മാറിയതായി അന്വേഷണ സംഘത്തിന് വ്യക്തമായി. സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ച പലരെയും ഇസ്താംബൂളില്‍ നിന്ന് തുര്‍ക്കി പോലീസ് പിടികൂടി തിരിച്ചയച്ചതോടെ കേസില്‍ കൂടുതല്‍ തെളിവുകളായി. എന്നാല്‍ ഇന്ത്യന്‍ ഗവണ്മെന്റിനെ അറിയിക്കാതെ നടത്തിയ ഈ തിരിച്ചയക്കലിനെ തുടര്‍ന്ന് നാട്ടിലെത്തിയിട്ടും പ്രതികള്‍ക്ക് ഐഎസ് ബന്ധം തുടരാന്‍ സഹായകരമായി.
തിരിച്ചെത്തിയവര്‍ ഐഎസ് നേതൃത്വവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന വ്യക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചതോടെ അറസ്റ്റിന് ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു നാനൂറോളം ഡിജിറ്റല്‍ രേഖകളാണ് ഇതിനായി പോലീസ് ശേഖരിച്ചത് പ്രതികള്‍ സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ചതിന്റെ യാത്രാ രേഖകളും പൊലീസ് കണ്ടെത്തി. വളപട്ടണം, ചക്കരക്കല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മത തീവ്രവാദ സംഘടനയുടെപ്രവര്ത്തകര് കൂടിയായിരുന്നു പിടിയിലായവര്‍. പിന്നീട ദേശീയ അന്വേഷണ ഏജന്‍സി കേസ് അന്വേഷണം ഏറ്റെടുത്തപ്പോഴും പിപി സദാനന്ദന്റെ കണ്ടെത്തലുകള്‍ തന്നെയാണ് അടിസ്ഥാനമാക്കിയത്. ഈ കേസില്‍ കസ്റ്റഡിയിലെടുത്ത എംവി റാഷിദ്, മനാഫ് റഹ്മാന് എന്നിവരെ എന്‍ഐഎ മാപ്പുസാക്ഷികളാക്കിയിരുന്നു. പഴുതടച്ച് കേസ് അന്വേഷണം നടത്തിയ കണ്ണൂര്‍ പോലിസിന്റെ അന്വേഷണമികവാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് വഴികാട്ടിയത്.
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
എന്‍ഐഎ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് ഇപ്പോള്‍ കേരളത്തില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ സംഘടനയുമായി സജീവ ബന്ധമാണുള്ളതെന്ന് കണ്ണൂര്‍ പോലീസ് തുടക്കത്തിലെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചക്കരക്കല്‍, വളപട്ടണം പോലീസ് സ്റ്റേഷന് പരിധിയില്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്ന് പേരാണ് വളപട്ടണം ഐ.എസ് കേസില്‍ പ്രതികളാണെന്ന് എന്‍ഐഎ കോടതി കണ്ടെത്തിയത്.
Also Read: കോഴിക്കോട് കോർപറേഷൻ രേഖകളിൽ ഇങ്ങനെയൊരു കെട്ടിടമില്ല, എന്നാൽ ഹോട്ടൽ നടത്താനുള്ള പെർമിഷനുണ്ട്, ഇതെങ്ങിനെ?
എന്നാല്‍ അഞ്ചു വര്‍ഷം മുന്‍പ് കേസില്‍ പ്രതികളാക്കപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ ഒഴിവാക്കിയെന്നാണ് സംഘടനാ നേതാക്കള്‍ നല്കുന്ന വിശദീകരണം. ചക്കരക്കല്‍പൊലിസ് സ്റ്റേഷനിലെ മുണ്ടേരി സ്വദേശിയായ മിഥിലാജ് തുടക്കം മുതലെ ആഗോള ഇസ്ലാമിക ഭീകരസംഘടനയായ ഐഎസുമായി ബന്ധപ്പെട്ടിരുന്നതായാണ് സൂചന. കണ്ണൂരില്‍ നിന്നും യുവാക്കളെ മതതീവ്രവാദ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതിന് സോഷ്യല്‍ മീഡിയയില്‍ രഹസ്യഗ്രൂപ്പുകളുണ്ടാക്കിയായിരുന്നു ഇയാളുടെ പ്രവര്‍ത്തനം. വളപട്ടണം ഐഎസ് കേസിലെ പ്രതികളെ നിയമത്തിന് മുന്പില് കൊണ്ടുവന്നത് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ പിപി സദാനനന്ദന് നടത്തിയ അതിവിദഗ്ദ്ധമായ ശാസ്ത്രീയ അന്വേഷണമാണ്.
ഇന്ന് സിറ്റി പൊലീസ് അസി കമ്മിഷണറായ പിപി സദാനന്ദന് അന്ന് കണ്ണൂര്‍ ഡിവൈഎസ്പിയായി ജോലി ചെയ്തുവരികയായിരുന്നു. സമുഹമാധ്യമങ്ങളില്‍ ഐഎസ് തീവ്രവാദ ആശയങ്ങള്‍ ചിലര്‍ പ്രചരിപ്പിക്കുന്നതായും ഇസ്ലാമിക രാജ്യം സ്ഥാപിക്കാന്‍ ജിഹാദ് നടത്തുന്നതിനായി ആഹ്വാനം ചെയ്യുന്നതായും ശ്രദ്ധയില്‍പ്പെട്ടത്. ഇവരെ നിരന്തരം പിന്തുടര്ന്ന് നടത്തിയ അന്വേഷണമാണ് ഭീകരപ്രവര്‍ത്തനത്തിലേര്‍പ്പെട്ട പ്രതികളിലേക്ക് തങ്ങള്‍ എത്തിച്ചേരാനിടയാക്കിയതെന്ന് പിപി സദാനന്ദന് കണ്ണൂരില്‍ പറഞ്ഞു. കണ്ണൂരില്‍ നിന്നും മറ്റും സിറിയയിലേക്ക് ഐഎസില്‍ ചേരാന്‍ ആളുകള്‍ പോയിട്ടുണ്ടെന്നും തുര്‍ക്കിയടക്കമുള്ള രാജ്യങ്ങള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ചിലരെ തിരിച്ചയച്ചതായും പൊലിസിന് വിവരം ലഭിച്ചു.
ഇതോടെയാണ് കണ്ണൂര്‍ ഡിവൈഎസ്പിയായിരുന്നു പിപി സദാനന്ദന് സ്വമേധയാ കേസെടുത്ത് മുഖ്യകണ്ണികളായ മുണ്ടേരി കൈപ്പക്കയില്‍ ബൈത്തുല്‍ ഫര്‍സാനയില്‍ മിഥിലാജ് (31) ചെയ്യിക്കുളം പള്ളിയത്തെ പണ്ടാരവളപ്പില്‍ കെവി അബ്ദുല്‍ റസാഖ് (39) മുണ്ടേരി പടന്നോട്ട് മെട്ടയിലെ എംവി റാഷിദ് (29) തലശേരി കുഴപ്പങ്ങാട്ടെ കെ.ഹംസയെന്ന ബിരിയാണി ഹംസ (62) എന്നിവരെ അറസ്റ്റു ചെയ്തത്. 2017 ഒക്ടോബര്‍ 25 നാണ് പ്രതികളെ പിടികൂടിയത് ഹംസയായിരുന്നു കേസിലെ സൂത്രധാരന്‍. ഇയാള്‍ ബഹ്റ നില് ജോലി ചെയ്തിരുന്ന സമയത്ത് ഐഎസിന്റെ അന്താരാഷ്ട്ര നേതൃത്വവുമായി ബന്ധം പുലര്‍ത്തിയതായി കണ്ടെത്തിയിരുന്നു.
മലപ്പുറം കേന്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഫ്രീ തിങ്കേഴ്സ് എന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പിലൂടെയാണ് ഇസ്ലാമിക രാജ്യത്തിന് വേണ്ടിയുള്ള ഇവരുടെ ആഹ്വാനം ആദ്യമായി പ്രതൃക്ഷപ്പെട്ടത്. ഈ ഗ്രൂപ്പിനെ പോലീസ് ബ്ളോക്ക് ചെയ്തപ്പോള്‍ പിന്നീടത് റൈറ്റ് തിങ്കേഴ്സായി മുജാ ഹുറുണും അല്‍ മുജാഹുറുണുമായി ഇതു വേഷം മാറിയതായി അന്വേഷണ സംഘത്തിന് വ്യക്തമായി. സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ച പലരെയും ഇസ്താംബൂളില്‍ നിന്ന് തുര്‍ക്കി പോലീസ് പിടികൂടി തിരിച്ചയച്ചതോടെ കേസില്‍ കൂടുതല്‍ തെളിവുകളായി. എന്നാല്‍ ഇന്ത്യന്‍ ഗവണ്മെന്റിനെ അറിയിക്കാതെ നടത്തിയ ഈ തിരിച്ചയക്കലിനെ തുടര്‍ന്ന് നാട്ടിലെത്തിയിട്ടും പ്രതികള്‍ക്ക് ഐഎസ് ബന്ധം തുടരാന്‍ സഹായകരമായി.
തിരിച്ചെത്തിയവര്‍ ഐഎസ് നേതൃത്വവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന വ്യക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചതോടെ അറസ്റ്റിന് ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു നാനൂറോളം ഡിജിറ്റല്‍ രേഖകളാണ് ഇതിനായി പോലീസ് ശേഖരിച്ചത് പ്രതികള്‍ സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ചതിന്റെ യാത്രാ രേഖകളും പൊലീസ് കണ്ടെത്തി. വളപട്ടണം, ചക്കരക്കല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മത തീവ്രവാദ സംഘടനയുടെപ്രവര്ത്തകര് കൂടിയായിരുന്നു പിടിയിലായവര്‍. പിന്നീട ദേശീയ അന്വേഷണ ഏജന്‍സി കേസ് അന്വേഷണം ഏറ്റെടുത്തപ്പോഴും പിപി സദാനന്ദന്റെ കണ്ടെത്തലുകള്‍ തന്നെയാണ് അടിസ്ഥാനമാക്കിയത്. ഈ കേസില്‍ കസ്റ്റഡിയിലെടുത്ത എംവി റാഷിദ്, മനാഫ് റഹ്മാന് എന്നിവരെ എന്‍ഐഎ മാപ്പുസാക്ഷികളാക്കിയിരുന്നു. പഴുതടച്ച് കേസ് അന്വേഷണം നടത്തിയ കണ്ണൂര്‍ പോലിസിന്റെ അന്വേഷണമികവാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് വഴികാട്ടിയത്.
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം