തലശേരി: മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയെ സ്വകാര്യ റിസോര്‍ട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. വയനാട് അമ്പലവയല്‍ വടുവഞ്ചാല്‍ സ്വദേശി കുറുഞ്ഞിലകം വീട്ടില്‍ സുരേഷ് ബാബു(39)വിനെയാണ് തലശേരി സ്റ്റേഷന്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എം അനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഒളിവില്‍പോയ ഇയാളെ വയനാട്-കര്‍ണാടക അതിര്‍ത്തിയില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യയും രണ്ട് മക്കളുമുള്ള ഇയാള്‍ വര്‍ഷങ്ങളായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി തലശേരി പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. പീഡനം അസഹ്യമായതോടെ ആത്മഹത്യയുടെ വക്കിലെത്തിയ പെണ്‍കുട്ടിയെ സഹപാഠികളാണ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് കൗണ്‍സിലിംഗിന് വിധേയമാക്കിയത്. കൗണ്‍സിലിംഗിലാണ് ആറ് വര്‍ഷത്തോളമായി ഇയാള്‍ നടത്തിയ കിരാതമായ പീഡനവിവരം പുറത്തുവന്നത്. ബലാല്‍സംഗ കേസിലാണ് യുവതിയുടെ പരാതിയില്‍ പ്രതിയെ തലശേരി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അമ്പലവയല്‍ സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോക്‌സോ നിയമപ്രകാരവും പ്രതിക്കെതിരെ കേസെടുക്കും.
Read Latest Local News and Malayalam News
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
വയനാട്ടിലെ സ്‌കൂളില്‍ ഹിന്ദി അധ്യാപകനാണ് സുരേഷ് ബാബു. ഇക്കഴിഞ്ഞ ജനുവരി ഒന്നിന് കണ്ണവം കോളയാട് വെച്ച് യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം യുവതിയെ ഭീഷണിപ്പെടുത്തി ഇക്കഴിഞ്ഞ ആഗസ്ത് എട്ടിന് വീണ്ടും പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് പീഡനദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തി. ഭയന്ന വിദ്യാര്‍ത്ഥിനി പഠനത്തിൽ ശ്രദ്ധിക്കാതെയായതോടെയാണ് സഹപാഠികള്‍ വിവരം തിരക്കിയതും വര്‍ഷങ്ങളായുള്ള പീഡനവിവരം പുറത്തറിഞ്ഞതും. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.