ആപ്പ്ജില്ല

പീഡന കേസില്‍ ആരോപണ വിധേയനായ ബിജെപി നേതാവിനെ സംരക്ഷിക്കുന്നു; പോലീസ് കേസ് അട്ടിമറിക്കുന്നു, പ്രതിഷേധവുമായി സാമൂഹിക പ്രവര്‍ത്തകര്‍

പാനൂരിലെ പാലത്തായി യു.പി സ്കൂൾ അധ്യാപകനായ ബിജെപി പഞ്ചായത്ത് പ്രസിഡന്‍റ് നാലാം ക്ലാസുകാരിയെ സ്‌കൂളില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ പ്രതിക്കെതിരെ ഇരയായ കുട്ടിയുടെ സഹപാഠിയുടെ മൊഴിയും പുറത്ത് വന്നിട്ടുണ്ട്.

Samayam Malayalam 14 Apr 2020, 8:01 pm
തലശേരി: നാലാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂളിൽ വെച്ച് പീഢിപ്പിച്ച കേസില്‍ ആരോപണ വിധേയനായ അധ്യാപകനെ അറസ്റ്റു ചെയ്യാത്ത സംഭവത്തിൽ പൊലിസിനെതിരെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്ത്. പോക്സോ കേസ് ചുമത്തിയ പ്രതി ഒരു മാസമായി ഒളിവിൽ പോയിരിക്കുകയാണ്. എന്നാൽ പൊലിസിനു ഇതുവരെ ഇയാളെ കണ്ടെത്താനായില്ല.
Samayam Malayalam Padmarajan


Also Read: സിപിഎം എംഎല്‍എക്കെതിരെ പരാതി നല്‍കി, പ്രതികാരമായി എസ്റ്റേറ്റിന് തീയിട്ടു, ഒരുകോടി രൂപയുടെ നഷ്ടം

ഇതിനിടെ പോലിസ് പരാതിക്കാരിയായ പെൺകുട്ടിയെയും മാതാവിനെയും പലവട്ടം ചോദ്യം ചെയ്തത് മാനസികമായി തളർത്തുകയും കേസിൽ നിന്നും പിൻതിരിപ്പിക്കാൻ ശ്രമിക്കുന്നതായി പരാതിയുണ്ട്. രേഖാമൂലം പരാതിയിൽ കുട്ടി പീഡനത്തെ കുറിച്ച് വ്യക്തമായി പറയുകയും അന്തരീക അവയവ പരിശോധനയിൽ ഇതു തെളിയുകയും കുട്ടി വ്യക്തമായി മൊഴി നൽകുകയും ചെയ്തിട്ടും പോലിസ് പോക്സോ കേസിലെ പ്രതിയെ അറസ്റ്റു ചെയ്യാൻ തയ്യാറാവുന്നില്ലെന്ന് സാമൂഹ്യ പ്രവർത്തകയായ ശ്രീജനെയ്യാറ്റിൻകര ആരോപിച്ചു.

Also Read: കോട്ടയത്തും കിയോസ്ക് സംവിധാനം; രണ്ട് മിനിറ്റിനുള്ളിൽ സാംപിൾ ശേഖരിക്കാം

ഇതേ ആരോപണം തന്നെയാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി ഹരീന്ദ്രൻ, മുസ്ലിം ലീഗ് നേതാവ് വി നാസർ എന്നിവരും ഉന്നയിക്കുന്നത്. എന്നാൽ കേസിൽ പ്രതിയായ ബിജെപി നേതാവ് കൂടിയായ അധ്യാപകനെ കുറിച്ച് വ്യക്തമായ തെളിവ് കിട്ടിയില്ലന്നാണ് പോലീസിന്‍റെ നിലപാട്.
ഇതിനിനിടെ പാനൂരിലെ പാലത്തായി യു.പി സ്കൂൾ അധ്യാപകനായ ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്‍റ് നാലാം ക്ലാസുകാരിയെ സ്‌കൂളില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ പ്രതിക്കെതിരെ ഇരയായ കുട്ടിയുടെ സഹപാഠിയുടെ മൊഴിയും പുറത്ത് വന്നിട്ടുണ്ട്.

Also Read: ആശുപത്രിയല്ല, പക്ഷെ ആളുകള്‍ ഇവിടെ നിരീക്ഷണത്തിലാണ്

പ്രതിയായ പദ്മരാജന്‍ പല സമയത്തായി കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്ന് സഹപാഠി പറഞ്ഞു. ബാത്ത്‌റൂമില്‍ നിന്നും കരഞ്ഞുകൊണ്ടാണ് വിദ്യാര്‍ത്ഥിനി ക്ലാസിലേക്ക് വന്നത്. മറ്റു അധ്യാപികമാരോട് നേരത്തെ പരാതി പറഞ്ഞിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു. ബി.ജെ.പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് പദ്മരാജന്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്