കണ്ണൂർ: വളപട്ടണം-മാഹി ജലപാതാ പദ്ധതിക്കെതിരെ ജനകീയ സമരം കരുത്താർജിക്കുന്നു. കൃത്രിമ ജലപാതയുടെ പേരിൽ നടത്തുന്ന സർവേ നടപടികളിൽ പ്രതിഷേധിച്ച് ജലപാത വിരുദ്ധ കർമ്മസമിതിയുടെ നേതൃത്വത്തിൽ ബുധനാഴ്ച്ച വൈകുന്നേരം പ്രദേശവാസികൾ അഗ്നിപ്രതിജ്ഞയെടുക്കും. വൈകുന്നേരം ആറു മണിക്ക് ചാല ബൈപാസ് ജംഗ്ഷനിൽ പരിപാടി കണ്ണൂർ കോർപറേഷൻ മേയർ ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്യുമെന്ന് ചെയർമാൻ കെ വി ചന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പദ്ധതി വരുമ്പോൾ 400 ൽ പരം വീടുകൾ തന്നെ കുടിയൊഴിപ്പിക്കപ്പെടും. മാത്രമല്ല 5000 ൽ പരം കുടുംബങ്ങൾക്ക് ജീവിതകാലം മുഴുവൻ കുടിവെള്ളം നഷ്ടപ്പെടും. പദ്ധതിയെക്കുറിച്ച് ഇതുവരെ ഡിപിആർ നടത്തിയിട്ടില്ല. 2019 ഡിസംബർ 31 നാണ് സർക്കാർ ഫണ്ടുപയോഗിച്ച് കാപ്പാട്ടിൽ അങ്കണവാടി കെട്ടിടം പണിതത്. ഈ കെട്ടിടം ഇപ്പോൾ ജലപാതക്ക് വേണ്ടി കുറ്റിയടിച്ച സ്ഥലത്തിൽപ്പെടും. മാത്രമല്ല റോഡുകളും നടപ്പാതകളും സർക്കാർ ഫണ്ടുപയോഗിച്ച് നടത്തിയതാണ്. ജലപാതക്ക് വേണ്ടി വരുന്ന സ്ഥലമാണിതെന്ന് ബന്ധപ്പെട്ടവർക്കറിയാമായിരുന്നെങ്കിൽ എന്തിന് പണം ചിലവഴിച്ച് കെട്ടിടം പണിതു. സ്ഥലത്തെ ജനപ്രതിനിധിക്ക് പോലും ജലപാതയെക്കുറിച്ച് ഒരു വിവരവുമില്ല.വില്ലേജ് ഓഫീസിൽ അന്വേഷിച്ചപ്പോൾ അക്കാര്യം അവർക്കുമറിയില്ല. ഇപ്പോൾ ഇവിടെ കൃഷിയിറക്കാൻ പാoശേഖര കമ്മിറ്റി ക്ക് കൃഷിഭവൻ 40 ചാക്ക് നെൽവിത്ത് നൽകിട്ടുണ്ട്. ഈ വിത്ത് എവിടെ ഇറക്കുമെന്ന് അദ്ദേഹം ചോദിച്ചു.
പദ്ധതിക്ക് ഭൂഗർഭ ജലം ഉപയോഗിക്കുമെന്നാണ് പറയുന്നത്. നിലവിൽ ഈ പ്രദേശങ്ങളിൽ ഭൂഗർഭ ജലം ഇപ്പോൾ തന്നെ കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. വേലിയേറ്റ സമയങ്ങളിൽ പുഴകളിൽ കൂടി ഉപ്പ് വെള്ളം ഇങ്ങോട്ട് വന്നാൽ പ്രദേശത്തെ ഭൂഗർഭ ജലം മലിനമാകുമെന്നും ജനങ്ങളുടെ ആശങ്കയകറ്റാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നും കർമ്മസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. കാനാമ്പുഴയുടെ പേരിൽ കോടികൾ ചെലവിട്ടുവെങ്കിലും അതിനെക്കൊണ്ട് ഒരു ഗുണവും കൃഷിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന വസ്തുത നിലനിൽക്കയാണ് ജലപാതാ പദ്ധതിയെന്നും ജലപാതാ വിരുദ്ധ സമരസമിതി പ്രവർത്തകർ പറഞ്ഞു.
കക്ഷി രാഷ്ട്രീയമില്ലാതെ മുഴുവൻ ആളുകളും അഗ്നിജ്വാല തെളിയിക്കുന്നസമരത്തിൽ പങ്കെടുക്കുമെന്നും ഇവർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ചേലോറ പാടശേഖര കമ്മിറ്റി സെക്രട്ടറി പി കെ പ്രേമ, ടി വി മനോഹരൻ, കെ വി ചന്ദ്രൻ, രാജൻ കോരമ്പേത്ത്, രതീഷ് പലേരി എന്നിവരും പങ്കെടുത്തു.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
പദ്ധതി വരുമ്പോൾ 400 ൽ പരം വീടുകൾ തന്നെ കുടിയൊഴിപ്പിക്കപ്പെടും. മാത്രമല്ല 5000 ൽ പരം കുടുംബങ്ങൾക്ക് ജീവിതകാലം മുഴുവൻ കുടിവെള്ളം നഷ്ടപ്പെടും. പദ്ധതിയെക്കുറിച്ച് ഇതുവരെ ഡിപിആർ നടത്തിയിട്ടില്ല. 2019 ഡിസംബർ 31 നാണ് സർക്കാർ ഫണ്ടുപയോഗിച്ച് കാപ്പാട്ടിൽ അങ്കണവാടി കെട്ടിടം പണിതത്. ഈ കെട്ടിടം ഇപ്പോൾ ജലപാതക്ക് വേണ്ടി കുറ്റിയടിച്ച സ്ഥലത്തിൽപ്പെടും. മാത്രമല്ല റോഡുകളും നടപ്പാതകളും സർക്കാർ ഫണ്ടുപയോഗിച്ച് നടത്തിയതാണ്. ജലപാതക്ക് വേണ്ടി വരുന്ന സ്ഥലമാണിതെന്ന് ബന്ധപ്പെട്ടവർക്കറിയാമായിരുന്നെങ്കിൽ എന്തിന് പണം ചിലവഴിച്ച് കെട്ടിടം പണിതു. സ്ഥലത്തെ ജനപ്രതിനിധിക്ക് പോലും ജലപാതയെക്കുറിച്ച് ഒരു വിവരവുമില്ല.വില്ലേജ് ഓഫീസിൽ അന്വേഷിച്ചപ്പോൾ അക്കാര്യം അവർക്കുമറിയില്ല. ഇപ്പോൾ ഇവിടെ കൃഷിയിറക്കാൻ പാoശേഖര കമ്മിറ്റി ക്ക് കൃഷിഭവൻ 40 ചാക്ക് നെൽവിത്ത് നൽകിട്ടുണ്ട്. ഈ വിത്ത് എവിടെ ഇറക്കുമെന്ന് അദ്ദേഹം ചോദിച്ചു.
പദ്ധതിക്ക് ഭൂഗർഭ ജലം ഉപയോഗിക്കുമെന്നാണ് പറയുന്നത്. നിലവിൽ ഈ പ്രദേശങ്ങളിൽ ഭൂഗർഭ ജലം ഇപ്പോൾ തന്നെ കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. വേലിയേറ്റ സമയങ്ങളിൽ പുഴകളിൽ കൂടി ഉപ്പ് വെള്ളം ഇങ്ങോട്ട് വന്നാൽ പ്രദേശത്തെ ഭൂഗർഭ ജലം മലിനമാകുമെന്നും ജനങ്ങളുടെ ആശങ്കയകറ്റാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നും കർമ്മസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. കാനാമ്പുഴയുടെ പേരിൽ കോടികൾ ചെലവിട്ടുവെങ്കിലും അതിനെക്കൊണ്ട് ഒരു ഗുണവും കൃഷിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന വസ്തുത നിലനിൽക്കയാണ് ജലപാതാ പദ്ധതിയെന്നും ജലപാതാ വിരുദ്ധ സമരസമിതി പ്രവർത്തകർ പറഞ്ഞു.
കക്ഷി രാഷ്ട്രീയമില്ലാതെ മുഴുവൻ ആളുകളും അഗ്നിജ്വാല തെളിയിക്കുന്നസമരത്തിൽ പങ്കെടുക്കുമെന്നും ഇവർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ചേലോറ പാടശേഖര കമ്മിറ്റി സെക്രട്ടറി പി കെ പ്രേമ, ടി വി മനോഹരൻ, കെ വി ചന്ദ്രൻ, രാജൻ കോരമ്പേത്ത്, രതീഷ് പലേരി എന്നിവരും പങ്കെടുത്തു.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ