ആപ്പ്ജില്ല

എരുമയുടെ കുത്തേൽക്കാതിരിക്കാൻ ഓടി, ഗേറ്റിന്റെ കമ്പി കുത്തി കയറി, കേരളോത്സവ മത്സരാർത്ഥിക്ക് ദുരിതം, നാൽക്കാലി ശല്യം രൂക്ഷമാകുന്നു

കണ്ണൂരിൽ നടക്കുന്ന കേരളോൽസവത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഷാമിൽ. എരുമക്കുട്ടം ഓടിച്ചാൾ രക്ഷപ്പെടുന്നതിനായി താമസ സ്ഥലത്തിന്റെ ഗേറ്റ് ചാടുന്നതിനിടെ ഇരുമ്പ് കമ്പി തോളത്ത് കയറുകയായിരുന്നു.

Lipi 21 Dec 2022, 5:25 pm

ഹൈലൈറ്റ്:

  • പാലക്കാട് മണ്ണാർക്കാട് സ്വദേശി ഷാമിലിനാണ് (25) ഗുരുതര പരിക്കേറ്റത്.
  • ചൊവ്വാഴ്ച്ച രാത്രി എം എ റോഡിലേയിരുന്നു സംഭവം. ഷാമിലിനെ കണ്ണൂർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  • കണ്ണൂരിൽ നടക്കുന്ന കേരളോൽസവത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഷാമിൽ.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Buffalo
പ്രതീകാത്മക ചിത്രം
കണ്ണൂർ: കണ്ണൂർ ജില്ലയിൽ വീണ്ടും നാൽക്കാലി ശല്യം രൂക്ഷമാകുന്നു. എരുമയുടെ കുത്തേൽക്കാതിരിക്കാൻ ഓടിയ വിദ്യാർഥിക് ദേഹത്ത് കമ്പി കയറി ഗുരുതരമായി പരുക്കേറ്റു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഷാമിലിനാണ് (25) ഗുരുതര പരിക്കേറ്റത്. ചൊവ്വാഴ്ച്ച രാത്രി എം എ റോഡിലേയിരുന്നു സംഭവം. ഷാമിലിനെ കണ്ണൂർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടതു കൈയ്യിന്റെ തോൾ ഭാഗത്ത് കമ്പി കയറി ഞരമ്പ് മുറിഞ്ഞതിനാൽ ഷാമിലിനെ ശസ്ത്രക്രിയക്ക് വിധേയമാക്കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഇന്ന് അറിയിച്ചു.
Also Read: 'ഇത് എന്റെ രണ്ടാം ജന്മം, കുടുക്കിയത് അമ്പിളി', നരബലിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുവതി പറയുന്നു

കണ്ണൂരിൽ നടക്കുന്ന കേരളോൽസവത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഷാമിൽ. എരുമക്കുട്ടം ഓടിച്ചാൾ രക്ഷപ്പെടുന്നതിനായി താമസ സ്ഥലത്തിന്റെ ഗേറ്റ് ചാടുന്നതിനിടെ ഇരുമ്പ് കമ്പി തോളത്ത് കയറുകയായിരുന്നു. വട്ടപ്പാട്ട് മത്സരത്തിൽ പങ്കെടുത്ത് എംഎ റോഡിലെ താമസ സ്ഥലത്തേക് വരുന്നതിനിടെയായിരുന്നു എരുമ ഓടിച്ചത്.

Also Read: കേരളത്തിൽ വീണ്ടും നരബലി, ഭർത്താവുമായുള്ള പ്രശ്‌നം പരിഹരിക്കാൻ പൂജ, ആഭിചാര കർമ്മം നടന്നത് ഇടനിലക്കാരി അമ്പിളിയുടെ വീട്ടിൽ

കണ്ണൂർ നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ ജനജീവിതത്തെ ബാധിക്കുന്നതായി ജനങ്ങൾക്ക് പരാതിയുണ്ട്. ഇന്നലെ രാത്രി രണ്ട് കന്നുകാലികൾ കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിടിച്ച് ചത്തിരുന്നു. ഇതേ തുടർന്ന് മണിക്കൂറുകളോളം ട്രെയിൻ ഗതാഗതവും മുടങ്ങി.

ലക്ഷ്യം 20,000 കിലോമീറ്റർ, സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ തനിയെ ഇന്ത്യ ചുറ്റി ആശ മാൽവിയ


സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും ലക്ഷ്യമാക്കി സൈക്കിളിൽ തനിയെ ഇന്ത്യ മുഴുവൻ സഞ്ചരിക്കുകയാണ് മധ്യപ്രദേശുകാരി ആശ മാൽവിയ. ദേശീയ കായിക താരവും പർവതാരോഹകയുമായ ആശ സൈക്കിളിൽ 20,000 കിലോമീറ്റർ ആണ് ലക്ഷ്യമിടുന്നത്.

കണ്ണൂരിലെത്തിയ ആശ മാൽവിയ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടു. 'കേരളത്തിൽ സ്ത്രീകൾ എത്രയോ സുരക്ഷിതരാണ്! മികച്ച സ്വീകരണമാണിവിടെ ലഭിച്ചത്'- ആശ ആവേശത്തോടെ പറയുന്നു. ഇന്ത്യ സുരക്ഷിതമാണെന്ന് ലോകത്തെ അറിയിക്കുകയാണ് ഈ യാത്രയുടെ ലക്ഷ്യം. ഇന്ത്യയിലെ സ്ത്രീകൾക്ക് സുരക്ഷിതരായി ജീവിക്കാനും സ്വയംപര്യാപ്തരാകാനും സാധിക്കണമെന്നാണ് ആശയുടെ ആഗ്രഹം.

നവംബർ ഒന്നിന് ഭോപ്പാലിൽ നിന്നും പുറപ്പെട്ട് ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക സംസ്ഥാനങ്ങൾ സഞ്ചരിച്ചാണ് കേരളത്തിലെത്തിയത്. തമിഴ്‌നാട്, കർണാടക, ഒഡിഷ വഴി വടക്കുകിഴക്കൻ സംസ്ഥാനങ്ങളും കടന്ന് ജമ്മു കശ്മീർ ഉൾപ്പെടെ ഇന്ത്യ മുഴുവൻ യാത്ര ചെയ്യാനാണ് തീരുമാനം. കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്ക് പോയി.

കേരളത്തിലെ നാടും ഭൂപ്രകൃതിയും ഏറെ ഇഷ്ടമായെന്ന് ആശ പറയുന്നു. മൂന്ന് മുഖ്യമന്ത്രിമാരെ നേരിൽ കണ്ടു. ഒപ്പം ജില്ലാ കലക്ടർമാരെയും, ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെയും നേരിൽ കണ്ട് സംസാരിക്കും. അടുത്ത വർഷം ഡൽഹിയിലെത്തി രാഷ്ട്രപതിയെ കാണണം. മധ്യപ്രദേശിലെ രാജ്ഘർ ജില്ലയിലെ നടാറാം ഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്ന ആശ ദേശീയ കായിക മത്സരങ്ങളിൽ അത്‌ലറ്റിക്‌സിൽ മൂന്ന് തവണനേട്ടം കൈവരിച്ചു.

300 ഓളം സൈക്കിൾ റൈഡുകൾ പൂർത്തിയാക്കി. ദിവസം 250 കിലോമീറ്ററോളം സൈക്കിളിൽ സഞ്ചരിക്കും. വീട്ടിൽ അമ്മയും അനിയത്തിയുമാണുള്ളത്. 12 വയസ്സ് മുതൽ കായിക രംഗത്തുണ്ട്. സാഹസികത ഏറെ ഇഷ്ടമാണ്. യാത്രാനുഭവങ്ങൾ ഉൾപ്പെടുത്തി ഒരു പുസ്തകമെഴുതാനുള്ള ശ്രമത്തിലാണ് ഈ 24 കാരി

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്