ആപ്പ്ജില്ല

സർക്കാരിനെതിരെ സമരം നടത്തുന്ന ചിത്രലേഖക്ക് പിന്തുണയുമായി കൊടിക്കുന്നിൽ സുരേഷ് എംപി

ചിത്രലേഖക്കും കുടുംബത്തിനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഭൂമി അനുവദിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവാണ് ഇടത് സർക്കാർ റദ്ദാക്കിയത്

Lipi 26 Sept 2020, 8:11 pm
കണ്ണൂർ:യുഡിഎഫ് സര്‍ക്കാര്‍ നൽകിയ ഭൂമിയും വീടിന് പണവും അനുവദിച്ചതിനു ശേഷം നടപ്പിലാക്കാനാവില്ലെന്ന നിലപാടുമായി എൽഡിഎഫ് സർക്കാർ ഇറക്കിയ ഉത്തരവിനെതിരെ കണ്ണൂരിൽ ദളിത് യുവതി നടത്തുന്ന സമരത്തിന് സോഷ്യൽ മീഡിയയിൽ നിന്നും പിന്തുണ കൂടുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന വേളയിൽ അനുവദിച്ച ആനുകുല്യങ്ങളാണ് സാങ്കേതിക തടസങ്ങൾ ചൂണ്ടിക്കാട്ടി പിണറായി സർക്കാർ തടഞ്ഞുവെച്ചത്.
Samayam Malayalam kodikunnil sures
കൊടിക്കുന്നിൽ സുരേഷ് എംപി


Also Read: കണ്ണൂർ സെൻട്രൽ ജയിലിനു സമീപം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

ഇതിൽ പ്രതിഷേധിച്ച് പണിതീരാത്ത വീടിനു മുൻപിൽ കുത്തിയിരുന്ന് സമരം നടത്തുന്ന തന്റെ ചിത്രം ചിത്രലേഖ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഈ ചിത്രം വൈറലായതിനെ തുടർന്നാണ്
കണ്ണൂരിലെ ഓട്ടോറിക്ഷ തൊഴിലാളിയും ദളിത് യുവതി ചിത്രലേഖയെ പിന്തുണച്ച് കോണ്‍ഗ്രസ് എം.പിയും കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റുമായ കൊടിക്കുന്നില്‍ സുരേഷ് രംഗത്തെത്തിയത്. ആത്മധൈര്യത്തോടെ സിപിഎമ്മിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ടുമടക്കാതെ വെല്ലുവിളികള്‍ നേരിട്ട് തളരാതെയാണ് ചിത്രലേഖ ജീവിതം തുടരുന്നതെന്നും പോരാട്ടത്തിന് പൂർണ പിന്തുണ നല്‍കുന്നതായും കൊടിക്കുന്നില്‍ സുരേഷ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. സിപിഎം ശക്തി കേന്ദ്രമായ പയ്യന്നൂർ എടാട്ട് ജീവിക്കാനും തൊഴിലെടുക്കാനും പാര്‍ട്ടി അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് 2014 ല്‍ കണ്ണൂര്‍ കളക്ട്രേറ്റിന് മുന്നില്‍ നാല് മാസത്തോളം ചിത്രലേഖ കുടില്‍ കെട്ടി സമരം നടത്തിയിരുന്നു. പിന്നീട് സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റി. തുടര്‍ന്നാണ് 2016 മാര്‍ച്ചില്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ചിറക്കല്‍ പഞ്ചായത്തില്‍ ചിത്രലേഖക്ക് അഞ്ച് സെന്റ് ഭൂമിയും വീടിനുള്ള 5 ലക്ഷം രൂപയും അനുവദിച്ചത്. ഇതാണ് പിണറായി സര്‍ക്കാര്‍ റദ്ദാക്കിയതായി ഉത്തരവിറക്കിയത്.

Also Read: പാലത്തായി പീഡനക്കേസ് അട്ടിമറിക്കുമ്പോൾ മന്ത്രി കെ കെ ശൈലജയുടെ നിലപാട് ദുരൂഹമെന്ന് ലതികാ സുഭാഷ്

എടാട്ട് ചിത്രലേഖയുടെ പേരില്‍ ആറ് സെന്റ് ഭൂമി സ്വന്തമായി ഉണ്ടെന്ന കാരണത്താലാണ് ഭൂമി തിരിച്ച് പിടിക്കുന്നതെന്നായിരുന്നു നേരത്തെ സ്റ്റേ ഉത്തരവില്‍ പറഞ്ഞിരുന്നത്. ജലവിഭവ വകുപ്പിന്റെ കൈവശമുണ്ടായിരുന്ന ഭൂമി കൃത്യമായ നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് കഴിഞ്ഞ സര്‍ക്കാര്‍ ചിത്രലേഖക്ക് പതിച്ച് നല്‍കിയതെന്നും ഉത്തരവിലുണ്ട്. എന്നാല്‍ എടാട്ടെ ഭൂമി തന്റെ അമ്മയുടെ അമ്മക്ക് സര്‍ക്കാരില്‍നിന്നു പതിച്ചു കിട്ടിയതാണെന്നും അത് അവരുടെ പേരിലാണെന്നും ചിത്രലേഖ പറയുന്നു. നിലവില്‍ പുതിയ തെരുവിനടുത്ത് കാട്ടാമ്പള്ളിയില്‍ വാടകവീട്ടിലാണ് ചിത്രലേഖയും ഭര്‍ത്താവും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. നേരത്തെ ചിത്രലേഖ ഓടിച്ചിരുന്ന ഓട്ടോറിക്ഷ തകർക്കുകയും ഇവർക്ക് ഓട്ടോസ്റ്റാൻഡിൽ സിഐടിയു പ്രവർത്തകർ നിരോധനമേർപ്പെടുത്തുകയും ചെയ്തിരുന്നു.

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്