ആപ്പ്ജില്ല

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള തെരഞ്ഞെടുപ്പ് ധാരണ: മലക്കം മറിഞ്ഞ് മുല്ലപ്പള്ളി

മുസ്ലീം ലീഗ് നേതാക്കള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നടത്തിയ ചർച്ചയെ തള്ളാതെയും കൊള്ളാതെയും മുല്ലപ്പള്ളി രാമചന്ദ്രന്‍. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു കൃത്യമായി മറുപടി പറയാതെ കെപിസിസി അധ്യക്ഷൻ ഒഴിഞ്ഞുമാറി.

Samayam Malayalam 21 Oct 2020, 8:03 pm
കണ്ണൂര്‍: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി മുസ്ലീം ലീഗ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയെ തള്ളാതെയും കൊള്ളാതെയും കെപിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതു സംബന്ധിച്ചു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു കൃത്യമായി മറുപടി പറയാതെ അദ്ദേഹം ഒഴിഞ്ഞുമാറി. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കണോയെന്നത് യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യമാണ്. ഇക്കാര്യത്തില്‍ തനിക്ക് വ്യക്തിപരമായ ചില അഭിപ്രായങ്ങളുണ്ടെന്നും അക്കാര്യം പാര്‍ട്ടി വേദിയില്‍ ഉന്നയിക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ പറഞ്ഞു.
Samayam Malayalam Mullappally Ramachandran
മുല്ലപ്പള്ളി രാമചന്ദ്രൻ


Also Read: കണ്ണൂരില്‍ വീണ്ടും തോക്ക് രാഷ്ട്രീയം; പയ്യന്നൂരില്‍ ഉപേക്ഷിക്കപ്പെട്ട തോക്ക് ആരുടെത്? ക്വട്ടേഷനെടുക്കാന്‍ മുംബൈ അധോലോകമോ...

നേരത്തെ വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടുന്നത് കോണ്‍ഗ്രസിൻ്റെയും യുഡിഎഫിൻ്റെയും മതനിരപേക്ഷ നിലപാടുകളില്‍ വെള്ളം ചേര്‍ക്കലാണെന്നു മുല്ലപ്പള്ളി പറഞ്ഞിരുന്നു. എന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വോട്ടുകള്‍ യുഡിഎഫിലേക്കു വരുന്നത് മലബാറില്‍ ഗുണം ചെയ്യുമെന്ന നിലപാടാണ് മുസ്ലീം ലീഗിനും കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കള്‍ക്കും. ഈ വിഷയത്തില്‍ തനിക്കു വ്യക്തമായ നിലപാടുണ്ടെന്നും അതുപാര്‍ട്ടി വേദിയില്‍ പറയുമെന്നാണ് മുല്ലപ്പള്ളി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടിക്കു നേതൃത്വം നല്‍കുന്ന ജമാ അത്ത് ഇസ്‌ലാമി നേതാക്കളുമായി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ നടത്തിയ കൂടിക്കാഴ്ച തൻ്റെ അറിവോടെയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാല്‍ എല്ലാ മതനേതാക്കളുമായും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പാര്‍ട്ടികള്‍ ഇത്തരം കൂടിക്കാഴ്ചകള്‍ നടത്താറുള്ളത് സാധാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: പാലത്തായി പീഡനക്കേസിൽ വീണ്ടും ട്വിസ്റ്റ്! ഐജി ശ്രീജിത്തിനെ മാറ്റി, പുതിയ അന്വേഷണ സംഘം വരുന്നു

യുഡിഎഫുമായി ധാരണയിലെത്തിയെന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി കണ്ണൂരില്‍ എത്തിയതായിരുന്നു മുല്ലപ്പള്ളി. ബാര്‍ കോഴയുമായി ബന്ധപ്പെട്ട പുതിയ ആരോപണത്തില്‍ യാതൊരു അടിസ്ഥാനമില്ല. ആരോപണത്തില്‍ പിന്നില്‍ ദുരൂഹതയുണ്ട്. ഇത് സംബന്ധിച്ച് കൃത്യമായ അന്വേഷണം നടന്നതാണ്. ഒരു അബ്കാരിയുടെ ആരോപണത്തെ ഗൗരവമായി എടുക്കേണ്ടതില്ല. സംസ്ഥാനത്ത് ബാറുകളുടെ വസന്തമാണിപ്പോള്‍. മദ്യമുക്ത കേരളമെന്ന് നടിനടന്മാരെ ഉപയോഗിച്ച് പരസ്യം ചെയ്തവര്‍ എല്ലാ ബാറുകളും തുറക്കുകയാണ്. സംസ്ഥാനത്തെ സകല അഴിമതിയുടെയും കേന്ദ്ര ബിന്ദുവായ മുഖ്യമന്ത്രി പിണറായി വിജയന്‍ അവസരവാദത്തിന്റെ അപ്പോസ്തലനാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്