കണ്ണൂർ :സംസ്ഥാനത്തെ സർവ മേഖലകളിലും കൈ വച്ച് വിജയിച്ച കുടുംബശ്രീ മറ്റൊരു വ്യത്യസ്തയാർന്ന മേഖലയിലേക്കും കടന്നു വരുന്നു. പ്രായം കഴിഞ്ഞിട്ടും വിവാഹം കഴിക്കാനാവാത്ത മുതിർന്ന സ്ത്രീ-പുരുഷൻമാരെ സഹായിക്കുന്നതിനായി വടക്കെ മലബാറിൽ വിവാഹബ്യൂറോകൾ തുടങ്ങുകയാണ് കുടുംബശ്രീ. തുടക്കത്തിൽ കണ്ണൂർ -കാസർകോട് ജില്ലകളിലാണ് വിവാഹബ്യുറോകൾ ആരംഭിക്കുക. ഇതിൻ്റെ വിജയത്തിനനുസരിച്ച് സംസ്ഥാന തലത്തിലും വ്യാപിപ്പിക്കും. Also Read: നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമിയില്‍ ദുരൂഹത ഒഴിയുന്നില്ല; വസന്ത പോക്കുവരവ് ചെയ്തതിലും സംശയം, അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടര്‍
ഇതിൻ്റെ പരീക്ഷണാർത്ഥം കഴിഞ്ഞയാഴ്ച്ച കാഞ്ഞങ്ങാട് വിവാഹബ്യൂറോ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ബ്ളോക്ക് പഞ്ചായത്ത് ഓഫീസിലാണ് ബ്യുറോ പ്രവർത്തനമാരംഭിച്ചത്. ആയിരം രൂപ അടച്ച് സിഡിഎസിൽ ആവശ്യക്കാർ രജിസ്റ്റർ ചെയ്യണം. ഒരു വർഷത്തെക്കാണ് രജിസ്ട്രേഷൻ കാലാവധി. സ്ത്രീകൾക്ക് ആദ്യത്തെ മൂന്ന് മാസം രജിസ്ട്രേഷൻ സൗജന്യമാണ്. വിധവകൾക്കും ട്രാൻസ്ജെൻഡർമാർക്കും മുൻഗണന നൽകും. വിവാഹ ആലോചനകളുമായി വരുന്നവരുടെ ബയോഡാറ്റയും വിവരങ്ങളും കുടുംബശ്രീ അംഗങ്ങളുടെ വാട്സ് ആപ്പ് ഗ്രുപ്പുകളിലൂടെ നൽകും.
ഇതിനായി ഓരോ പഞ്ചായത്തിലും രണ്ടു വീതം കോ ഓർഡിനേറ്റർമാരെ നിയമിച്ചിട്ടുണ്ട്. ഓൺലൈൻ വഴി രജിസ്ട്രേഷൻ നടത്തുന്നതിന് വെബ് സൈറ്റും രൂപകൽപ്പന ചെയ്തിട്ടുണ്ട്. അപേക്ഷകരുടെ വിവരങ്ങൾ ഓൺലൈനിലൂടെയും നൽകും. ഒരു വർഷത്തിനിടെയിൽ വിവാഹം നടന്നില്ലെങ്കിൽ രജിസ്ട്രേഷൻ പുതുക്കേണ്ടി വരും. ജില്ലാ ബ്യുറോകൾ പഞ്ചായത്തുകളിൽ നിയമിക്കുന്ന കോഓർഡിനേറ്റർ വഴിയാണ് പ്രൊഫൈലുകൾ ശേഖരിക്കുന്നത്. തുടക്കത്തിൽ കാഞ്ഞങ്ങാട്ടാണ് പ്രവർത്തനമാരംഭിക്കുന്നതെങ്കിലും പിന്നീട് കണ്ണുരിലും പ്രവർത്തനമാരംഭിക്കുമെന്ന് സി.ഡി.എസ് ഭാരവാഹികൾ അറിയിച്ചു.
Also Read: 'മുഖത്തും തലയുടെ പിന്നിലും വലിയ മുറിവ്, അടിവയറ്റിലും നടുവിന്‍റെ പിന്നിലും നീല നിറത്തിലുള്ള പാടുമുണ്ട്', ഷെഫീക്കിനെ പോലീസ് തല്ലികൊന്നതാണെന്ന് പിതാവ്
വടക്കെ മലബാറിൽ അൻപതു വയസ് തികഞ്ഞിട്ടും വിവിധ കാരണങ്ങളാൽ വിവാഹം കഴിക്കാനാവാതെ പുര നിറഞ്ഞു നിൽക്കുന്ന ആയിരത്തിലേറെ സ്ത്രീ-പുരുഷൻമാരുണ്ട്.ഇതിൽ പുരുഷൻമാരാണ് കുടുതൽ. തമിഴ്നാട്ടിൽ നിന്നും കർണാടക അതിർത്തി ജില്ലകളായ കുടക് .പുത്തുർ ഭാഗങ്ങളിൽ നിന്നും യുവതികളെ വിവാഹം ചെയ്തു കൊണ്ടു വരുന്നവർ ധാരാളമുണ്ട്. ഇപ്പോൾ അവിടങ്ങളിലും സ്ത്രീകൾക്ക് ക്ഷാമമായതോടെ നിരവധി പുരുഷൻമാരുടെ വിവാഹ ജീവിതമോഹമാണ് ഇല്ലാതാകുന്നത്. ഇത്തരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ നേരിട്ട് വിവാഹബ്യുറോ നടത്തുന്നതെന്ന് സി.ഡി.എസ് ഭാരവാഹികൾ അറിയിച്ചു.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
ഇതിൻ്റെ പരീക്ഷണാർത്ഥം കഴിഞ്ഞയാഴ്ച്ച കാഞ്ഞങ്ങാട് വിവാഹബ്യൂറോ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ബ്ളോക്ക് പഞ്ചായത്ത് ഓഫീസിലാണ് ബ്യുറോ പ്രവർത്തനമാരംഭിച്ചത്. ആയിരം രൂപ അടച്ച് സിഡിഎസിൽ ആവശ്യക്കാർ രജിസ്റ്റർ ചെയ്യണം. ഒരു വർഷത്തെക്കാണ് രജിസ്ട്രേഷൻ കാലാവധി. സ്ത്രീകൾക്ക് ആദ്യത്തെ മൂന്ന് മാസം രജിസ്ട്രേഷൻ സൗജന്യമാണ്. വിധവകൾക്കും ട്രാൻസ്ജെൻഡർമാർക്കും മുൻഗണന നൽകും. വിവാഹ ആലോചനകളുമായി വരുന്നവരുടെ ബയോഡാറ്റയും വിവരങ്ങളും കുടുംബശ്രീ അംഗങ്ങളുടെ വാട്സ് ആപ്പ് ഗ്രുപ്പുകളിലൂടെ നൽകും.
ഇതിനായി ഓരോ പഞ്ചായത്തിലും രണ്ടു വീതം കോ ഓർഡിനേറ്റർമാരെ നിയമിച്ചിട്ടുണ്ട്. ഓൺലൈൻ വഴി രജിസ്ട്രേഷൻ നടത്തുന്നതിന് വെബ് സൈറ്റും രൂപകൽപ്പന ചെയ്തിട്ടുണ്ട്. അപേക്ഷകരുടെ വിവരങ്ങൾ ഓൺലൈനിലൂടെയും നൽകും. ഒരു വർഷത്തിനിടെയിൽ വിവാഹം നടന്നില്ലെങ്കിൽ രജിസ്ട്രേഷൻ പുതുക്കേണ്ടി വരും. ജില്ലാ ബ്യുറോകൾ പഞ്ചായത്തുകളിൽ നിയമിക്കുന്ന കോഓർഡിനേറ്റർ വഴിയാണ് പ്രൊഫൈലുകൾ ശേഖരിക്കുന്നത്. തുടക്കത്തിൽ കാഞ്ഞങ്ങാട്ടാണ് പ്രവർത്തനമാരംഭിക്കുന്നതെങ്കിലും പിന്നീട് കണ്ണുരിലും പ്രവർത്തനമാരംഭിക്കുമെന്ന് സി.ഡി.എസ് ഭാരവാഹികൾ അറിയിച്ചു.
Also Read: 'മുഖത്തും തലയുടെ പിന്നിലും വലിയ മുറിവ്, അടിവയറ്റിലും നടുവിന്‍റെ പിന്നിലും നീല നിറത്തിലുള്ള പാടുമുണ്ട്', ഷെഫീക്കിനെ പോലീസ് തല്ലികൊന്നതാണെന്ന് പിതാവ്
വടക്കെ മലബാറിൽ അൻപതു വയസ് തികഞ്ഞിട്ടും വിവിധ കാരണങ്ങളാൽ വിവാഹം കഴിക്കാനാവാതെ പുര നിറഞ്ഞു നിൽക്കുന്ന ആയിരത്തിലേറെ സ്ത്രീ-പുരുഷൻമാരുണ്ട്.ഇതിൽ പുരുഷൻമാരാണ് കുടുതൽ. തമിഴ്നാട്ടിൽ നിന്നും കർണാടക അതിർത്തി ജില്ലകളായ കുടക് .പുത്തുർ ഭാഗങ്ങളിൽ നിന്നും യുവതികളെ വിവാഹം ചെയ്തു കൊണ്ടു വരുന്നവർ ധാരാളമുണ്ട്. ഇപ്പോൾ അവിടങ്ങളിലും സ്ത്രീകൾക്ക് ക്ഷാമമായതോടെ നിരവധി പുരുഷൻമാരുടെ വിവാഹ ജീവിതമോഹമാണ് ഇല്ലാതാകുന്നത്. ഇത്തരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ നേരിട്ട് വിവാഹബ്യുറോ നടത്തുന്നതെന്ന് സി.ഡി.എസ് ഭാരവാഹികൾ അറിയിച്ചു.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ