കണ്ണൂർ (Kannur): കണ്ണൂർ കോർപറേഷനിലെ ചാലാട് വാർഡിലെ പടന്നപ്പാലം മാർത്താങ്കണ്ടി റോഡിന് സമീപം രാത്രിയുടെ മറവിൽ ഭൂമാഫിയ തോടുൾപ്പെടെയുള്ള ചതുപ്പുനിലം നികത്തി. കണ്ണൂർ കോർപറേഷൻ പരിധിയിലെ ചാലാട് 54-ാം വാർഡിൽ പടന്ന പാലത്ത് നിന്നും മഞ്ചപ്പാലം തോട്ടിലേക്ക് ചെന്നു ചേരുന്ന ഭാഗമാണ് നിർമാണ പ്രവൃത്തിയുടെ ഭാഗമായി മണ്ണിട്ട് നികത്തിയത്. നേരത്തെ ചതുപ്പും തോടും നികത്തുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നുവെങ്കിലും ശനിയാഴ്ച്ച രാത്രി ആരുമറിയാതെ ജെസിബി കൊണ്ടു തോടു നികത്തുകയായിരുന്നു. ഇതിനെതിരെ കളക്ടർക്കും പള്ളിക്കുന്ന് വില്ലേജ് ഓഫീസർക്കും പരാതി നൽകിയിട്ടുണ്ടെന്ന് പ്രദേശവാസിയായ കെ ശ്രീജേഷ് പറഞ്ഞു.
കണ്ണൂർ കോർപറേഷനിൽ ഏറ്റവും കൂടുതൽ ചതുപ്പുകളും തോടുകളുമുള്ള പ്രദേശമാണ് പടന്ന പാലം. താഴ്ന്ന പ്രദേശമായതിനാൽ ഇവിടെ മഴക്കാലമായാൽ വെള്ളം കയറുന്നതും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതും പതിവാണ്. 2018-2019 പ്രളയകാലത്ത് ഈ പ്രദേശത്തിൻ്റെ ഭൂരിഭാഗം വീടുകളിലും വെള്ളം കയറിയിരുന്നു. ഇതു കാരണം നിരവധി കുടുംബങ്ങളെയാണ് ഇവിടെ നിന്നും മാറ്റിപ്പാർപ്പിച്ചത്. പടന്ന തോട്ടിലൂടെ ഒഴുകുന്ന വെള്ളം അറബിക്കടലിൽ ചെന്നു ചേരുകയാണ് പതിവ്. തോടു നികത്തിയതു കാരണം വരുന്ന മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണിയിലാണ് ജനങ്ങൾ. ഇതു കൂടാതെ വൻ തോതിൽ ഇവിടെ ചതുപ്പുകൾ നികത്തിയിട്ടുണ്ട്. തണ്ണീർത്തടവും കണ്ടലും നിറഞ്ഞ പ്രദേശമാണ് നികത്തിയത്.
കണ്ണൂർ നഗരത്തിലെ ഉയർന്ന പ്രദേശങ്ങളിൽ നിന്നെത്തുന്ന വെള്ളം ഇവിടേക്കാണ് ഒഴുകിയെത്തുന്നത്. കണ്ണൂർ സർവകലാശാല ആസ്ഥാന മന്ദിരം നിർമിക്കുന്നതിന് താവക്കരയിൽ വ്യാപകമായി തണ്ണീർത്തടങ്ങൾ നികത്തിയതോടെ വെള്ളം കടലിലേക്ക് ഒഴുകി പോവാൻ മറ്റുവഴികളിലില്ലാത്തതിനാൽ കഴിഞ്ഞ പ്രളയകാലങ്ങളിൽ കണ്ണൂർ നഗരത്തിൽ കയറിയ വെള്ളം ഇറങ്ങാൻ ഏറെ സമയമെടുത്തിരുന്നു. ഈ അനുഭവം മുൻപിലുണ്ടായിട്ടും ഇപ്പോഴും വ്യാപകമായി ഭൂമാഫിയ തോടുകളും ചതുപ്പുകളും നികത്തുകയാണ് ചെയ്യുന്നതെന്നാണ് പ്രദേശവാസികളുടെ പരാതി. നികത്തിയതോട് പൂർവരൂപത്തിലാക്കാൻ അധികൃതർ ഉടൻ ഇടപെടണമെന്ന് പ്രദേശവാസിയായ ടി കെ ഗംഗാധരൻ ആവശ്യപ്പെട്ടു. 2009 മുതൽ പ്രദേശത്തെ തണ്ണീർത്തടങ്ങൾ നികത്തുന്നതിനെതിരെ നാട്ടുകാർ അധികൃതർക്കു നിവേദനങ്ങൾ നൽകിയിട്ടുണ്ടെന്നും ഇതിനെതിരെ പ്രതിഷേധ കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നൂറിലേറെ വീട്ടുകാരെ ദോഷകരമായി ബാധിക്കുന്ന രീതിയിലാണ് തോടുകൾ നികത്തിയതെന്നാണ് പരാതി. അധികൃതരുടെ ഒത്താശയോടെയാണ് കണ്ണൂർ കോർപറേഷൻ പരിധിയിലെ ജൈവികമായി പ്രദേശങ്ങൾ നികത്തുന്നതെന്ന ആരോപണവും ശക്തമാണ്. മൂന്നു മുതൽ അഞ്ചു മീറ്റർ വരെയുള്ള തോടാണ് ഇപ്പോൾ ഭൂമാഫിയ നികത്തിയിട്ടുള്ളത്. നൂറോളം വീട്ടുകാരാണ് പ്രദേശത്തുള്ളത്. പ്രദേശവാസികൾ ഒപ്പിട്ടു കഴിഞ്ഞ ദിവസം ഇതിനെതിരെ ഭീമ ഹർജി നൽകിയിട്ടുണ്ട്. പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Kannur News, Land Encroachment In Kannur, Land Mafia
കണ്ണൂർ കോർപറേഷനിൽ ഏറ്റവും കൂടുതൽ ചതുപ്പുകളും തോടുകളുമുള്ള പ്രദേശമാണ് പടന്ന പാലം. താഴ്ന്ന പ്രദേശമായതിനാൽ ഇവിടെ മഴക്കാലമായാൽ വെള്ളം കയറുന്നതും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതും പതിവാണ്. 2018-2019 പ്രളയകാലത്ത് ഈ പ്രദേശത്തിൻ്റെ ഭൂരിഭാഗം വീടുകളിലും വെള്ളം കയറിയിരുന്നു. ഇതു കാരണം നിരവധി കുടുംബങ്ങളെയാണ് ഇവിടെ നിന്നും മാറ്റിപ്പാർപ്പിച്ചത്. പടന്ന തോട്ടിലൂടെ ഒഴുകുന്ന വെള്ളം അറബിക്കടലിൽ ചെന്നു ചേരുകയാണ് പതിവ്. തോടു നികത്തിയതു കാരണം വരുന്ന മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണിയിലാണ് ജനങ്ങൾ. ഇതു കൂടാതെ വൻ തോതിൽ ഇവിടെ ചതുപ്പുകൾ നികത്തിയിട്ടുണ്ട്. തണ്ണീർത്തടവും കണ്ടലും നിറഞ്ഞ പ്രദേശമാണ് നികത്തിയത്.
കണ്ണൂർ നഗരത്തിലെ ഉയർന്ന പ്രദേശങ്ങളിൽ നിന്നെത്തുന്ന വെള്ളം ഇവിടേക്കാണ് ഒഴുകിയെത്തുന്നത്. കണ്ണൂർ സർവകലാശാല ആസ്ഥാന മന്ദിരം നിർമിക്കുന്നതിന് താവക്കരയിൽ വ്യാപകമായി തണ്ണീർത്തടങ്ങൾ നികത്തിയതോടെ വെള്ളം കടലിലേക്ക് ഒഴുകി പോവാൻ മറ്റുവഴികളിലില്ലാത്തതിനാൽ കഴിഞ്ഞ പ്രളയകാലങ്ങളിൽ കണ്ണൂർ നഗരത്തിൽ കയറിയ വെള്ളം ഇറങ്ങാൻ ഏറെ സമയമെടുത്തിരുന്നു. ഈ അനുഭവം മുൻപിലുണ്ടായിട്ടും ഇപ്പോഴും വ്യാപകമായി ഭൂമാഫിയ തോടുകളും ചതുപ്പുകളും നികത്തുകയാണ് ചെയ്യുന്നതെന്നാണ് പ്രദേശവാസികളുടെ പരാതി. നികത്തിയതോട് പൂർവരൂപത്തിലാക്കാൻ അധികൃതർ ഉടൻ ഇടപെടണമെന്ന് പ്രദേശവാസിയായ ടി കെ ഗംഗാധരൻ ആവശ്യപ്പെട്ടു. 2009 മുതൽ പ്രദേശത്തെ തണ്ണീർത്തടങ്ങൾ നികത്തുന്നതിനെതിരെ നാട്ടുകാർ അധികൃതർക്കു നിവേദനങ്ങൾ നൽകിയിട്ടുണ്ടെന്നും ഇതിനെതിരെ പ്രതിഷേധ കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നൂറിലേറെ വീട്ടുകാരെ ദോഷകരമായി ബാധിക്കുന്ന രീതിയിലാണ് തോടുകൾ നികത്തിയതെന്നാണ് പരാതി. അധികൃതരുടെ ഒത്താശയോടെയാണ് കണ്ണൂർ കോർപറേഷൻ പരിധിയിലെ ജൈവികമായി പ്രദേശങ്ങൾ നികത്തുന്നതെന്ന ആരോപണവും ശക്തമാണ്. മൂന്നു മുതൽ അഞ്ചു മീറ്റർ വരെയുള്ള തോടാണ് ഇപ്പോൾ ഭൂമാഫിയ നികത്തിയിട്ടുള്ളത്. നൂറോളം വീട്ടുകാരാണ് പ്രദേശത്തുള്ളത്. പ്രദേശവാസികൾ ഒപ്പിട്ടു കഴിഞ്ഞ ദിവസം ഇതിനെതിരെ ഭീമ ഹർജി നൽകിയിട്ടുണ്ട്. പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Kannur News, Land Encroachment In Kannur, Land Mafia