ആപ്പ്ജില്ല

കണ്ണൂരിലെ ഗ്രാമ പഞ്ചായത്തുകളിൽ മത്സരിക്കാൻ താപ്പാനകൾ തന്നെ; പുതുമുഖങ്ങളെയും നവാഗതരെയും വെട്ടിനിരത്തി, ലോക്കല്‍ സെക്രട്ടറിമാര്‍ വരെ രംഗത്ത്

വനിതാ സ്ഥാനാർത്ഥികളിൽ കൂടുതൽ പേർ കുടുംബശ്രീക്കാരാണ്. അതും പല തവണ മത്സരിച്ചവർ. ചെറിയ ഭൂരിപക്ഷത്തിന് ഭരണം നിലനിർത്തുന്ന ഗ്രാമ പഞ്ചായത്തുകളിൽ ഇത് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തൽ.

Samayam Malayalam 9 Nov 2020, 4:52 pm
കണ്ണൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കുടുതൽ പുതുമുഖങ്ങളെയും യുവാക്കളെയും മത്സരിപ്പിക്കണമെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശം പ്രാദേശിക നേതൃത്വം അട്ടിമറിച്ചു. ഇതോടെ മിക്കയിടങ്ങളിലും പലവട്ടം മത്സരിച്ച താപ്പാനകൾ തന്നെ കളത്തിലിറങ്ങി. ബ്രാഞ്ച് ലോക്കൽ നേത്യത്വങ്ങളാണ് മേൽകമ്മിറ്റി നിർദ്ദേശം മുട്ടാപ്പോക്ക് ന്യായങ്ങൾ പറഞ്ഞ് നിരസിച്ചത്. ഇതോടെ പ്രാദേശിക തലത്തിൽ കടുത്ത അസംതൃപ്തിയുളവായിട്ടുണ്ട്. ഇത് പരസ്പരം കാലുവാരലിൽ എത്തുവാനും സാധ്യതയുണ്ട്.
Samayam Malayalam leaders including local secretaries to contest for election at kannur
കണ്ണൂരിലെ ഗ്രാമ പഞ്ചായത്തുകളിൽ മത്സരിക്കാൻ താപ്പാനകൾ തന്നെ; പുതുമുഖങ്ങളെയും നവാഗതരെയും വെട്ടിനിരത്തി, ലോക്കല്‍ സെക്രട്ടറിമാര്‍ വരെ രംഗത്ത്


​ജില്ല പഞ്ചായത്തില്‍ 21 പേര്‍ പുതുമുഖങ്ങള്‍

എന്നാൽ ഏരിയാ ജില്ലാ കമ്മിറ്റികൾ ഈ നിർദ്ദേശം കൃത്യമായി പാലിച്ചിട്ടുമുണ്ട്. കണ്ണുർ ജില്ലാ പഞ്ചായത്തിൽ മത്സരിക്കുന്ന 21 പേർ പുതുമുഖങ്ങളാണ്. പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് സ്ഥാനാർത്ഥി നിർണയം നടത്തിയത്. പിപി ദിവ്യ, അഡ്വ. ബിനോയ് കുര്യൻ എന്നിവരൊഴികെയുള്ളവരാണ് പുതുമുഖങ്ങൾ. എന്നാൽ ബ്ളോക്ക് ഗ്രാമപഞ്ചായത്ത് തലങ്ങളിൽ ഈ സ്ഥിതി തുടരാൻ കഴിഞ്ഞില്ല. മിക്കയിടങ്ങളിലും വിരമിച്ച അധ്യാപകരും സഹകരണ ജീവനക്കാരും കൂട്ടത്തോടെ മത്സര രംഗത്തിറങ്ങുകയായിരുന്നു.

​ലോക്കല്‍ സെക്രട്ടറി മാരും രംഗത്ത്

തൊടുന്യായങ്ങൾ പറഞ്ഞ് ലോക്കൽ സെക്രട്ടറിമാരും രംഗത്തിറങ്ങിയിട്ടുണ്ട്. വനിതാ സ്ഥാനാർത്ഥികളിൽ കൂടുതൽ പേർ കുടുംബശ്രീക്കാരാണ്. അതും പല തവണ മത്സരിച്ചവർ. ചെറിയ ഭൂരിപക്ഷത്തിന് ഭരണം നിലനിർത്തുന്ന ഗ്രാമ പഞ്ചായത്തുകളിൽ ഇത് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തൽ. ജനകീയ ബന്ധം പേരിന് പോലുമില്ലാത്തവർ മത്സരിക്കുന്നത് അണികളിൽ കടുത്ത അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ വിവിധ സീറ്റുകളിൽ മത്സരിക്കുന്നവർ ഇതിനകം പ്രചരണം തുടങ്ങിയിട്ടുണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥി നിർണയം കഴിഞ്ഞ് പ്രചരണം തുടങ്ങിയിട്ടും യുഡിഎഫും ബിജെപിയും ഇതുവരെ സ്ഥാനാർത്ഥി നിർണയം പോലും തുടങ്ങിയിട്ടില്ല.

​പ്രാദേശിക തലത്തില്‍ അട്ടിമറിക്ക് സാധ്യത

നേരത്തെ പുതുമുഖങ്ങൾക്കും യുവാക്കൾക്കും പ്രാധാന്യം നൽകാൻ ഈ പാർട്ടികളും തീരുമാനിച്ചിരുന്നു. എന്നാൽ പ്രാദേശിക തലത്തിൽ അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാധ്യത മുന്നിൽ കണ്ട് യൂത്ത് കോൺഗ്രസ് ഘടകങ്ങൾ തങ്ങളുടെ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് കോൺഗ്രസ് നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. യുഡിഎഫിലെ മറ്റൊരു ഘടകകക്ഷിയായ മുസ്ലീം ലീഗ് രണ്ട് തവണ മത്സരിച്ച വരെ ഇക്കുറി ഒഴിവാക്കിയിട്ടുണ്ട്. ഈ നിബന്ധന പാലിക്കണമെന്ന് സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങൾക്ക് സർക്കുലർ അയച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്