ആപ്പ്ജില്ല

കണ്ണൂര്‍ കേളകത്ത് കടുവയിറങ്ങി; പശുവിനെ കടിച്ചു കൊന്നു, പ്രദേശ വാസികള്‍ ആശങ്കയില്‍

വീട്ടുകാരുടെ പരാതിയെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തൊഴുത്തിനരികെയുള്ള കാൽപ്പാടുകൾ പരിശോധിച്ചു. കൊട്ടിയൂർ റെയ്ഞ്ചിലെ ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തിയത്.

Samayam Malayalam 18 May 2020, 1:48 pm
കണ്ണൂർ:കേളകം അടയ്ക്കാത്തോട്ടിൽ ജനവാസ കേന്ദ്രങ്ങളിൽ കടുവയിറങ്ങിയതായി പ്രദേശവാസികൾ ഞായറാഴ്ച്ച രാവിലെയാണ് കർണാടക വനത്തിൽ നിന്നും കടുവയിറങ്ങിയത്. അടയ്ക്കാത്തോട് സ്വദേശി മൈലാടി അപ്പച്ചന്‍റെ തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ കടുവ കടിച്ചു കൊന്നു. വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് കടുവ പശുവിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. തങ്ങൾ വ്യക്തമായി തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ അക്രമിക്കുന്ന കടുവയെ കണ്ടുവെന്ന് അപ്പച്ചന്റെ കുടുംബാംഗങ്ങൾ പറഞ്ഞു.
Samayam Malayalam kannur map


Also Read: അതിവർഷമുണ്ടായാൽ ഇക്കുറിയും കണ്ണൂരുകാർ കരയും... രണ്ട് പ്രളയങ്ങളിൽ പാഠം പഠിക്കാതെ അധികൃതർ

വീട്ടുകാരുടെ പരാതിയെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തൊഴുത്തിനരികെയുള്ള കാൽപ്പാടുകൾ പരിശോധിച്ചു. കൊട്ടിയൂർ റെയ്ഞ്ചിലെ ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തിയത്. പശുവിനെ കൊന്നത് കടുവ തന്നെയാണെന്ന് പശുവിന്റെ ജഡത്തിലേറ്റ ക ടി യു ടെ സ്വഭാവത്തിൽ നിന്നും വ്യക്തമായതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.അക്രമകാരിയായ കടുവ കഴിഞ്ഞ ഒരു മാസമായി ജനവാസ കേന്ദ്രത്തിലിറങ്ങിയിരിക്കുകയാണ്.

Also Read: ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7157 പേര്‍; വീടുകളിലും കൊവിഡ് കെയര്‍ സെന്‍ററിലുമായി 249 പ്രവാസികള്‍

ഇതിനെ പിടികൂടാൻ കൂട് സ്ഥാപിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മൃഗസംരക്ഷണ ഉദ്യോn സ്ഥർ സ്ഥലത്തെത്തി പശുവിന്റെ ജഡം പോസ്റ്റുമോർട്ടത്തിന് വിധേയമാക്കി.ഇതിനു ശേഷം വീട്ടുപറമ്പിൽ കുഴിച്ചിട്ടു. നേരത്തെ അടയ്ക്കാത്തോട് മേഖലയിൽ കടുവയിറങ്ങി മൂന്ന് ആടുകളെ കടിച്ചു കൊന്നിരുന്നു. ഈ മേഖലയിൽ കാട്ടാനകളുടെ ശല്യവും കൂടുതലായുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്