ആപ്പ്ജില്ല

പ്രതിഷേധം ഫലംകണ്ടു: കണ്ണൂരിൽ ദേശീയപാതയിലെ പരിശോധന ഒഴിവാക്കി, ഇനി പ്രധാന റോഡുകളിൽ മാത്രം പോലിസ് ചെക്ക് പോസ്റ്റ്

ദേശീയപാതയുമായി ബന്ധപ്പെടുന്ന മറ്റ് അപ്രധാന റോഡുകളെല്ലാം പോലീസ് അടച്ചു. ഇതോടെ ദേശീയപാതയിലെ നിലവിലുള്ള ഗതാഗതക്കുരുക്ക് പൂർണമായും ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.

Samayam Malayalam 7 May 2020, 4:31 pm
കണ്ണൂർ: ലോക്ക്ഡൗണിൽ പോലിസ് ഒരുക്കിയ ഗതാഗത നിയന്ത്രണം കടുത്ത വിമർശനമുയർന്നതിനെ തുടർന്ന് പരിഷ്കരിച്ചു. കൊവിഡ് -19 സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് റെഡ് സോണായ കണ്ണൂരിൽ കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ജില്ലാ പോലിസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ കൊണ്ടുവന്നത്. എന്നാൽ ദേശീയപാതയും ഇടറോഡുകളും ഒരേ സമയം അടച്ച പൊലിസിന്റെ വിവിധ കോണുകളിൽ നിന്നും ഏറെ വിമർശന വിധേയമായിരുന്നു.
Samayam Malayalam Police check post in Kannur


Also Read: പാലിയേക്കരയിൽ ടോൾ ഗേറ്റ് തകർത്ത സംഭവം; അടിമുടി ദുരൂഹത, വണ്ടിയില്‍ പണവും നിരോധിത പാന്‍മസാലയുമെന്ന് ഡ്രൈവറുടെ മൊഴി!

ഇതിനെ തുടർന്നാണ് ഹോട്ട് സ്പോട്ടുകളിൽ വാഹന പരിശോധനാ സംവിധാനത്തിൽ അഴിച്ചുപണിയുണ്ടായത്. ഇതു പ്രകാരം നിലവിൽ ദേശീയ പാതയിൽ ഉണ്ടായിരുന്ന പരിശോധന പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. പകരം ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന ഇരുവശത്തേയും പ്രധാന റോഡുകളിൽ വ്യാഴാഴ്ച്ച മുതൽ പോലീസ് പരിശോധന തുടങ്ങി. ദേശീയപാതയുമായി ബന്ധപ്പെടുന്ന മറ്റ് അപ്രധാന റോഡുകളെല്ലാം പോലീസ് അടച്ചു. ഇതോടെ ദേശീയപാതയിലെ നിലവിലുള്ള ഗതാഗതക്കുരുക്ക് പൂർണമായും ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.

Also Read:
പ്രവാസികളുമായി കരിപ്പൂരിൽ പത്തരയ്ക്ക് എയർ ഇന്ത്യ പറന്നിറങ്ങും; കേരളം സജ്ജമെന്ന് മന്ത്രി, ഒരുക്കങ്ങൾ ഇങ്ങനെ

താഴെ ചൊവ്വ – കാപ്പാട് റോഡ്, ചേംബർ ഹാൾ, കാൽ ടെക്സ്, കെ എസ് ടി പി റോഡ് എന്നിവിടങ്ങളിലാണ് പോലിസ് ചെക് പോസ്റ്റുകൾ ഏർപ്പെടുത്തിയത്. ദീർഘ ദൂര യാത്രക്കാരെ നീരീക്ഷിക്കാൻ പ്രത്യേക പോലീസ് സംവിധാനമൊരുക്കിയിട്ടുണ്. ദേശീയ പാതയിലെ പോലീസ് പരിശോധന പൂർണമായും ഒഴിവാക്കി കൊണ്ട്. ദേശീയ പാതയിൽ വാഹനം കയറുന്നതിന് മുമ്പ് പരിശോധന നടത്തുന്ന വിധത്തിലാണ് പുതിയ ക്രമീകരണം. നിലവിൽ തെഴുക്കിലെ പീടിക, താണ തുടങ്ങിയ സ്ഥലങ്ങളിലുള്ള പോലീസ് പരിശോധന ഒഴിവാക്കിയിട്ടുണ്ട്.

Also Read: കേരളത്തിന്റെ സഹായം വേണ്ടിവന്നില്ല, കാസർകോട് കുടുങ്ങിയ യുപിയിലെ വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് പുറപ്പെട്ടു

അത്യാവശ്യത്തിനുള്ള വാഹനങ്ങൾ മാത്രമേ ഇതുവഴി കടത്തിവിടുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. തലശേരി, കണ്ണൂർ പോലീസ് ഡിവിഷനു കീഴിലാണ് വാഹന പരിശോധന സംവിധാനത്തിൽ മാറ്റം വരുത്തിയത്. ലോക് ഡൗൺ ലംഘിച്ച് വീടിന് പുറത്തിറങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് വീണ്ടും കണ്ണൂര്‍ പോലീസ് നടപടികൾ കടുപ്പിച്ചത്. ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ നഗരത്തില്‍ വാഹന പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.

Also Read: കന്യാകുമാരി സ്വദേശിയായ വിചാരണ തടവുകാരൻ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത് 3 വർഷത്തെ ജയിൽ വേതനം!!

വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമാണ് പോലീസ് പലരേയും യാത്ര തുടരാന്‍ അനുവദിക്കുന്നത്.
തിരിച്ചറിയല്‍ കാര്‍ഡ് അടക്കം കൈയില്‍ കരുതാത്തവർക്ക് യാത്ര പ്രയാസകരമാകുന്നുണ്ട്.
ജനങ്ങൾക്ക് ദുരിതമാകുന്ന ഗതാഗത നിയന്ത്രണത്തിൽ മാറ്റങ്ങൾ വരുത്തണമെന്ന് കഴിഞ്ഞ ദിവസം കെ സുധാകരൻ എംപിയുടെ നേതൃത്വത്തിലുള്ള. ജനപ്രതിനിധികൾ. ജില്ലാ പോലിസ് മേധാവി യതീഷ് ചന്ദ്രയെ നേരിൽ കണ്ടു ആവശ്യപ്പെട്ടിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്