ആപ്പ്ജില്ല

സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം, കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് കാൽനടയായെത്തിയത് മുപ്പതോളം അതിഥി തൊഴിലാളികള്‍

ന്യൂ മാഹിയിലെ കവിയൂരിൽ നിന്നും പുറപ്പെട്ട സംഘത്തെയാണ് തലശ്ശേരി കോണാർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്തുവെച്ച് തലശ്ശേരി ഡിവൈഎസ്പി കെ വി വേണുഗോപാലിൻ്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞ് തിരിച്ചയച്ചത്.

Samayam Malayalam 12 May 2020, 6:59 pm
കണ്ണൂർ: ഭക്ഷണവും വസ്ത്രവുമില്ലെന്ന് പരാതിപ്പെട്ട് നാട്ടിലേക്ക് ട്രെയിനുണ്ടെന്ന് വ്യാജ പ്രചാരണത്തിൽ വിശ്വസിച്ച് മാഹിയിൽ നിന്നും കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലേക്ക് കാൽനടയായി പുറപ്പെട്ട മുപ്പതോളം അതിഥിതൊഴിലാളികളെ തലശ്ശേരി പോലീസ് തടഞ്ഞു തിരിച്ചയച്ചു. ന്യൂ മാഹിയിലെ കവിയൂരിൽ നിന്നും പുറപ്പെട്ട സംഘത്തെയാണ് തലശ്ശേരി കോണാർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്തുവെച്ച് തലശ്ശേരി ഡിവൈഎസ്പി കെ വി വേണുഗോപാലിൻ്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞ് തിരിച്ചയച്ചത്.
Samayam Malayalam Migrant workers


Also Read: കത്തിയും തോക്കും കാട്ടി പണം കവരും, വീടാക്രമണം... മഞ്ചേശ്വരത്ത് കഞ്ചാവ് മാഫിയകളുടെ വിളയാട്ടം, രണ്ടും കല്‍പിച്ച് പോലീസ് രംഗത്തിറങ്ങി, നാല് പേര്‍ അറസ്റ്റില്‍

ഇ കെ കെ കൺസ്ട്രക്ഷൻ കമ്പനിയുടെ ജോലിക്കായി ബീഹാർ സ്വദേശിയാണ് വിവിധ സംസ്ഥാനങ്ങളിൽ ഉള്ള ഇവരെ കേരളത്തിൽ ജോലിക്ക് എത്തിച്ചത്. കവിയൂരിലെ ഒരു വീട്ടിൽ താമസിക്കുന്ന തങ്ങൾക്ക് കുറച്ച് ദിവസങ്ങളായി ഭക്ഷണം കിട്ടുന്നില്ലെന്നും കയ്യിൽ പണം ഇല്ലെന്നും ഇവർ പോലീസിനോട് പറഞ്ഞു. കണ്ണൂരിൽ നിന്ന് ഇവരുടെ നാട്ടിലേക്ക് ട്രെയിൻ ഉണ്ടെന്ന് ആരോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പി അടിസ്ഥാനത്തിലാണ് സംഘം ഭാണ്ഡ കെട്ടുകളുമായി റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടത്. അവർക്ക് വേണ്ട ഭക്ഷണവും വെള്ളവും ഏർപ്പാടാക്കി നൽകി പോലീസ് ഇവരെ താമസസ്ഥലത്തേക്ക് തിരിച്ചയക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്