കണ്ണൂർ: പതിനൊന്നു വയസുകാരിക്ക് നേരെ നിരന്തരം ലൈംഗികാതിക്രമം നടത്തിയ മദ്രസാ അധ്യാപകന് 26 വർഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലക്കോട് ഉദയഗിരിയിലെ കക്കാട്ട് വളപ്പിൽ കെ വി മുഹമ്മദ് റാഫിയെയാണ് (37) തളിപറമ്പ് പോക്സോ കോടതി ജഡ്ജ് സി മുജീബ് റഹ്മാൻശിക്ഷിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. Also Read: 'ഇത് എന്റെ രണ്ടാം ജന്മം, കുടുക്കിയത് അമ്പിളി', നരബലിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുവതി പറയുന്നു
മദ്രസയിലെ അഞ്ചാം ക്ളാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. വിവരമറിഞ്ഞിട്ടും പോലീസിനെയും ചൈൽഡ് ലൈനിനെയും അറിയിക്കാത്ത കുറ്റത്തിന് കേസിൽ പ്രതി ചേർത്ത മദ്രസാ ഭാരവാഹിയെ കോടതി വെറുതെ വിട്ടു. തളിപറമ്പ് പോക്സോ കോടതിയിൽ നിലവിലുള്ള കേസുകളിൽ മദ്രസാ അധ്യാപകർ പ്രതികളായ നിരവധി കേസുകളുണ്ടെങ്കിലും ഭൂരിഭാഗവും വിചാരണ വേളയിൽ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാവാറാണ് പതിവ്.
Also Read: കേരളത്തിൽ വീണ്ടും നരബലി, ഭർത്താവുമായുള്ള പ്രശ്നം പരിഹരിക്കാൻ പൂജ, ആഭിചാര കർമ്മം നടന്നത് ഇടനിലക്കാരി അമ്പിളിയുടെ വീട്ടിൽ
മദ്രസാ അധ്യാപകൻ പ്രതിയായ ഒരു കേസ് തളിപറമ്പ് അതിവേഗ കോടതി ശിക്ഷിക്കുന്നത് ഇതാദ്യമായാണ്. മത ബോധവൽക്കരണത്താൽ സമൂഹത്തെ നൻമയുടെ വഴിയിലേക്ക് നയിക്കേണ്ട വ്യക്തി തന്നെ ഇത്തരത്തിലുള്ള ഹീനകൃത്യം ചെയ്തതിനാൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രൊസിക്യുഷൻ വിചാരണ വേളയിൽ കോടതി ബോധിപിച്ചിരുന്നു. വളപട്ടണം എസ് ഐയായിരുന്ന ഷാജി പട്ടേരി, എം കൃഷ്ണൻ എനിവരാണ് പ്രതിയെ അറസ്റ്റു ചെയ്തു കുറ്റപത്രം സമർപിച്ചത്. പ്രൊസിക്യൂഷനു വേണ്ടി പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ. ഷെറി മോൾ ജോസ് ഹാജരായി.
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
മദ്രസയിലെ അഞ്ചാം ക്ളാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. വിവരമറിഞ്ഞിട്ടും പോലീസിനെയും ചൈൽഡ് ലൈനിനെയും അറിയിക്കാത്ത കുറ്റത്തിന് കേസിൽ പ്രതി ചേർത്ത മദ്രസാ ഭാരവാഹിയെ കോടതി വെറുതെ വിട്ടു. തളിപറമ്പ് പോക്സോ കോടതിയിൽ നിലവിലുള്ള കേസുകളിൽ മദ്രസാ അധ്യാപകർ പ്രതികളായ നിരവധി കേസുകളുണ്ടെങ്കിലും ഭൂരിഭാഗവും വിചാരണ വേളയിൽ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാവാറാണ് പതിവ്.
Also Read: കേരളത്തിൽ വീണ്ടും നരബലി, ഭർത്താവുമായുള്ള പ്രശ്നം പരിഹരിക്കാൻ പൂജ, ആഭിചാര കർമ്മം നടന്നത് ഇടനിലക്കാരി അമ്പിളിയുടെ വീട്ടിൽ
മദ്രസാ അധ്യാപകൻ പ്രതിയായ ഒരു കേസ് തളിപറമ്പ് അതിവേഗ കോടതി ശിക്ഷിക്കുന്നത് ഇതാദ്യമായാണ്. മത ബോധവൽക്കരണത്താൽ സമൂഹത്തെ നൻമയുടെ വഴിയിലേക്ക് നയിക്കേണ്ട വ്യക്തി തന്നെ ഇത്തരത്തിലുള്ള ഹീനകൃത്യം ചെയ്തതിനാൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രൊസിക്യുഷൻ വിചാരണ വേളയിൽ കോടതി ബോധിപിച്ചിരുന്നു. വളപട്ടണം എസ് ഐയായിരുന്ന ഷാജി പട്ടേരി, എം കൃഷ്ണൻ എനിവരാണ് പ്രതിയെ അറസ്റ്റു ചെയ്തു കുറ്റപത്രം സമർപിച്ചത്. പ്രൊസിക്യൂഷനു വേണ്ടി പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ. ഷെറി മോൾ ജോസ് ഹാജരായി.
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News