Please enable javascript.Selling Drugs On Scooter,ദമ്പതികള്‍ ചമഞ്ഞ് സ്‌കൂട്ടറില്‍ സഞ്ചരിച്ച് മയക്കുമരുന്ന് വില്‍പന; യുവാവും യുവതിയും പിടിയില്‍ - man and woman caught for selling drugs on scooter - Samayam Malayalam

ദമ്പതികള്‍ ചമഞ്ഞ് സ്‌കൂട്ടറില്‍ സഞ്ചരിച്ച് മയക്കുമരുന്ന് വില്‍പന; യുവാവും യുവതിയും പിടിയില്‍

Edited byമേരി മാര്‍ഗ്രറ്റ് | Lipi 25 Aug 2023, 10:40 am
Subscribe

വിവാഹതിനാണെങ്കിലും പ്രണയം നടിച്ചു വശത്താക്കിയാണ് ഇയാള്‍ യുവതികളെ മയക്കുമരുന്ന് വില്‍പനയ്ക്കായി ഉപയോഗിച്ചിരുന്നത്.

drug Selling
പിടിയിലായ മുഹമ്മദ് മഷ്ഹൂദ്
കണ്ണൂര്‍: ദമ്പതികള്‍ ചമഞ്ഞ് മയക്കുമരുന്നും കഞ്ചാവും കടത്തിയ യുവതിയും യുവാവും എക്‌സൈസ് പിടിയിലായി. ഓണം സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി വിപിന്‍കുമാറും സംഘവും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് ലഹരിയുമായി 26 കാരിയും യുവാവും പിടിയിലായത്. വാഹന പരിശോധനയിക്കിടയിലാണ് അഴീക്കോട് സ്വദേശിനി, തളിപ്പറമ്പ് കുറ്റ്യേരി പൂവ്വം സ്വദേശി പി മുഹമ്മദ് മഷ്ഹൂദ് എന്നിവര്‍ പിടിയിലായത്.

Also Read: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എസി മൊയ്തീനെ ഇഡി ചോദ്യം ചെയ്യും; ഈ മാസം 31 ന് കൊച്ചി ഓഫിസില്‍ ഹാജരാകണം

കോമ്പിങ് ഓപ്പറേഷന്‍റെ ഭാഗമായി നടത്തിയ വാഹന പരിശോധനയ്ക്കിടെ തളിപ്പറമ്പ് റേഞ്ച് എക്‌സൈസ് സംഘത്തെ കണ്ട് പതറി വണ്ടി നിര്‍ത്തി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച മഷ്ഹൂദിനെ അതിസാഹസികമായാണ് എക്‌സൈസ് സംഘം പിന്തുടര്‍ന്ന് പിടികൂടിയത്. ഇയാളില്‍നിന്ന് 493 മില്ലിഗ്രാം മെത്താംഫിറ്റാമിനും ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍നിന്ന് 10 ഗ്രാം കഞ്ചാവും കണ്ടെടുത്തു. യുവതിയുടെ പേരിലുള്ള സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തതില്‍നിന്ന് മഷ്ഹൂദ് ലഹരി വസ്തുക്കള്‍ കൈമാറ്റം ചെയ്ത ആളുകളുടെയും സ്ഥിരമായി മയക്കുമരുന്ന് വാങ്ങുന്നവരുടെയും വിവരങ്ങള്‍ എക്‌സൈസിന് ലഭിച്ചിട്ടുണ്ട്.


കണ്ണൂ‍ര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇവരുടെ കൂട്ടാളികളും വലയിലാകുമെന്നാണ് എക്സൈസിന്‍റെ പ്രതീക്ഷ. ഇന്‍സ്‌പെക്ടറെ കൂടാതെ പ്രിവന്‍റീവ് ഓഫീസര്‍ കെകെ രാജേന്ദ്രന്‍, പ്രിവന്‍റീവ് ഓഫീസര്‍ ഗ്രേഡ് വി അബ്ദുള്‍ ലത്തീഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഉല്ലാസ് ജോസ്, വി ധനേഷ്, പിപി റെനില്‍ കൃഷ്ണന്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ എംപി അനു, എക്സൈസ് ഡ്രൈവര്‍ സിവി അനില്‍ കുമാര്‍ എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

Also Read: ആറന്മുളയുടെ ചരിത്രത്തിൽ ആദ്യം; പള്ളിയോടങ്ങളിലെ ആഭരണങ്ങൾ മോഷ്ടിച്ചു

മഷ്ഹൂദ് സ്ത്രീകളെ ഉപയോഗിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തിവരുന്നതായി നേരത്തെ എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ദമ്പതികളെന്ന വ്യാജേന സ്‌കൂട്ടറില്‍ സഞ്ചരിച്ചായിരുന്നു തളിപറമ്പ് ഭാഗങ്ങളില്‍ ഇയാള്‍ മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയിരുന്നത്. സ്‌നേഹയെപ്പോലെ ഒട്ടേറെ യുവതികളെ ഇയാള്‍ ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ മഷ്ഹൂദ് മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെ വിവാഹതിനാണെങ്കിലും പ്രണയം നടിച്ചു വശത്താക്കിയാണ് ഇയാള്‍ യുവതികളെ മയക്കുമരുന്ന് വില്‍പനയ്ക്കായി ഉപയോഗിച്ചിരുന്നത്.

Read Latest Local News and Malayalam News
മേരി മാര്‍ഗ്രറ്റ്
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ