ആപ്പ്ജില്ല

വീട്ടിൽ അതിക്രമിച്ചു കയറി 75 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ, സംഭവം മട്ടന്നൂരിൽ

വീട്ടില്‍ അതിക്രമിച്ചു കയറി ഇയാൾ വയോധികയെ ബലാത്സംഗത്തിന് വിധേയമാക്കുകയായിരുന്നു. 3 ദിവസം തുടര്‍ച്ചയായി 75കാരിയെ പീഡനത്തിന് വിധേയയാക്കിയെന്നാണ് വിവരം.

Lipi 4 Aug 2020, 10:55 pm
കണ്ണൂർ: നാടിനെ നടുക്കിയ പീഡന കേസിലെ പ്രതിയെ പോലീസ്‌ അറസ്റ്റു ചെയ്തു. കൊവിഡ് ലോക്ക് ഡൗൺ ആയതിനാൽ വീട്ടിലൊറ്റപ്പെട്ട വയോധികയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ മധ്യവയസ്കനെയാണ് മട്ടന്നൂർ പോലീസ്‌ അറസ്റ്റു ചെയ്തത്.
Samayam Malayalam മനോഹരൻ


Also Read: അകത്തുള്ളവർ അകത്ത്, പുറത്തുള്ളവർ പുറത്ത്... കണ്ണൂരിലെ പൊപോലിസിനെ കൊവിഡിൽ നിന്നും അകറ്റാൻ മാസ് ഐഡിയയുമായി യതീഷ് ചന്ദ്ര

വീട്ടില്‍ അതിക്രമിച്ചു കയറി ഇയാൾ വയോധികയെ ബലാത്സംഗത്തിന് വിധേയമാക്കുകയായിരുന്നുവെന്ന് പോലീസ്‌ അറിയിച്ചു. മട്ടന്നൂർ മരുതായിലെ മനോഹരനെ (53)യാണ് മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്‌. സ്‌റ്റേഷന്‍ പരിധിയില്‍ തനിച്ച് താമസിക്കുന്ന 75 കാരിയെ ആണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. മൂന്നു ദിവസങ്ങളിലായി ഇയാൾ തുടർച്ചയായി പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ മാസം 27, 28, 29 തീയതികളിലാണ് ഇയാള്‍ പീഡിപ്പച്ചതെന്നാണ് വയോധിക പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

Also Read: തലശേരിയിൽ കോൺഗ്രസ് നേതാവിന്‍റെ കാർ തകർത്തു; സാമൂഹ്യ വിരുദ്ധരെന്ന് പരാതി, പോലീസ് അന്വേഷണം ആരംഭിച്ചു

രാത്രിയിൽ വയോധികയുടെ വീട്ടിലേക്ക് വന്ന ഇയാൾ ബലം പ്രയോഗിച്ചു കീഴ്‍പ്പെടുത്തുകയായിരുന്നു എന്ന് പറയുന്നു. ശാരീരിക അവശതയെ തുടർന്ന് വയോധികയുടെ ബന്ധുക്കളെത്തി ഇവരെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നിന്നാണ് പീഡിപ്പിക്കപ്പെട്ട വിവരം വ്യക്തമാവുന്നത്. സംഭവമറിഞ്ഞ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ഇവരുടെ ബന്ധുക്കളും ചേര്‍ന്ന് വൈദ്യ സഹായം ലഭ്യമാക്കുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തലശ്ശേരിയിലെ ആശുപത്രിയില്‍ എത്തിച്ചാണ് വൈദ്യ പരിശോധന നടത്തിയത്. കൂത്തുപറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു .

Also Read: കൊവിഡ് രോഗിയുടെ മൃതദേഹം സംസ്കരിച്ചത് അറിയിച്ചില്ല; കണ്ണൂരിൽ കോർപറേഷനും ജില്ലാ പഞ്ചായത്തും ഏറ്റുമുട്ടി, പയ്യാമ്പലം പൊതുശ്മശാനം അടച്ചിട്ടു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്