കണ്ണൂര്‍: കണ്ണൂരില്‍ കാറില്‍ കടത്തുകയായിരുന്ന അഞ്ച് കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും അഞ്ച് ഗ്രാം എം.ഡി.എം.എ.യുമായി പോകുന്നതിനിടെ പോലിസിനെ കണ്ട് കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതി പിടിയില്‍. മട്ടന്നൂര്‍ പത്തൊമ്പതാം മൈലിലെ റമീസ മനസിലില്‍ അഷ്‌കറിനെ(22)യാണ് ടൗണ്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.എ ബിനു മോഹനും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 30 ന് വ്യാഴാഴ്ച പുലര്‍ച്ചെ അത്താഴക്കുന്നില്‍ വച്ചാണ് രാത്രി കാലപട്രോളിംഗിനിടെ പോലിസിനെ കണ്ട് കെ.എല്‍.12.കെ.9464 നമ്പര്‍ കാര്‍ ഉപേക്ഷിച്ച് ലഹരി കടത്ത് സംഘം ഓടി രക്ഷപ്പെട്ടത്. Also Read: ആദ്യം മൂക്കിനിടിച്ചു, മുഖം താഴ്ത്തിയതോടെ തലയുടെ പിറകിൽ മാരകമായി ഇടിച്ചു, യുവാവിനെ വിവസ്ത്രനാക്കി മർദ്ദിച്ച് അവശനാക്കിയ സംഭവത്തിൽ ലക്ഷ്മിപ്രിയയുടെ കാമുകൻ അറസ്റ്റിൽ
മയക്കുമരുന്നും കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അഷ്‌കറിനെ കൂടാതെ മറ്റൊരു കൊറ്റാളി സ്വദേശി കൂടി കാറില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. കാറില്‍ നിന്നു ലഭിച്ച രണ്ട് മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചാണ് പ്രതിയെ കണ്ടെത്തിയത്. കാറില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് 1.052 കിലോഗ്രാം ഹാഷിഷ് ഓയില്‍ അഞ്ചുകിലോഗ്രാം കഞ്ചാവ്, 5.8 ഗ്രാം എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകളും രണ്ടു മൊബൈല്‍ ഫോണുകളും കണ്ടെത്തിയത്. ഈ മൊബൈല്‍ ഫോണുകളിലേക്ക് വന്ന കോളുകളും പോലീസ് പരിശോധിക്കുന്നുണ്ട്.
Also Read: ബ്രഹ്മപുരത്തേയ്ക്ക് ഇനി കൊച്ചി കോർപ്പറേഷന്റെ മാലിന്യം മാത്രം; തദ്ദേശ സ്ഥാപനങ്ങൾ ബദൽ മാർഗം കണ്ടെത്തണം; സമയപരിധി ഏപ്രിൽ 30 വരെ
സംസ്ഥാനത്തു മയക്കുമരുന്നുകള്‍ എത്തിക്കുന്ന പ്രധാന കണ്ണികളാണ് ഇവരെന്നാണ് പോലീസ് പറഞ്ഞു. പ്രതി സംസ്ഥാനം വിട്ടതായി നേരത്തെ സൂചനയുണ്ട്. പ്രതികള്‍ക്കായി സ്റ്റേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എ. ബിനു മോഹന്റെ നേതൃത്വത്തില്‍ ദിവസങ്ങളായിതെരച്ചില്‍ നടത്തിവരികയായിരുന്നു. ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ഇന്നലെ രാത്രിയോടെയാണ് പിടികൂടിയത്. കൂട്ടുപ്രതികള്‍ക്കായി തെരച്ചില്‍ തുടങ്ങിയ പോലീസ് സംഘം പ്രതിയുമായി തെളിവെടുപ്പ് നടത്തി. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
മയക്കുമരുന്നും കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അഷ്‌കറിനെ കൂടാതെ മറ്റൊരു കൊറ്റാളി സ്വദേശി കൂടി കാറില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. കാറില്‍ നിന്നു ലഭിച്ച രണ്ട് മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചാണ് പ്രതിയെ കണ്ടെത്തിയത്. കാറില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് 1.052 കിലോഗ്രാം ഹാഷിഷ് ഓയില്‍ അഞ്ചുകിലോഗ്രാം കഞ്ചാവ്, 5.8 ഗ്രാം എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകളും രണ്ടു മൊബൈല്‍ ഫോണുകളും കണ്ടെത്തിയത്. ഈ മൊബൈല്‍ ഫോണുകളിലേക്ക് വന്ന കോളുകളും പോലീസ് പരിശോധിക്കുന്നുണ്ട്.
Also Read: ബ്രഹ്മപുരത്തേയ്ക്ക് ഇനി കൊച്ചി കോർപ്പറേഷന്റെ മാലിന്യം മാത്രം; തദ്ദേശ സ്ഥാപനങ്ങൾ ബദൽ മാർഗം കണ്ടെത്തണം; സമയപരിധി ഏപ്രിൽ 30 വരെ
സംസ്ഥാനത്തു മയക്കുമരുന്നുകള്‍ എത്തിക്കുന്ന പ്രധാന കണ്ണികളാണ് ഇവരെന്നാണ് പോലീസ് പറഞ്ഞു. പ്രതി സംസ്ഥാനം വിട്ടതായി നേരത്തെ സൂചനയുണ്ട്. പ്രതികള്‍ക്കായി സ്റ്റേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എ. ബിനു മോഹന്റെ നേതൃത്വത്തില്‍ ദിവസങ്ങളായിതെരച്ചില്‍ നടത്തിവരികയായിരുന്നു. ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ഇന്നലെ രാത്രിയോടെയാണ് പിടികൂടിയത്. കൂട്ടുപ്രതികള്‍ക്കായി തെരച്ചില്‍ തുടങ്ങിയ പോലീസ് സംഘം പ്രതിയുമായി തെളിവെടുപ്പ് നടത്തി. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News