കണ്ണൂർ: സ്വദേശത്തേക്ക് പോകണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് നഗരത്തിലും അതിഥി തൊഴിലാളികളുടെ പ്രതിഷേധം. ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം. തളിപ്പറമ്പ് നഗരസഭാ കാര്യാലയത്തിൽ നിന്നും ശ്രമിക് ട്രെയിനിൽ നാട്ടിലേക്ക് പോകാൻ പാസ് വിതരണം ചെയ്യുന്നുണ്ടെന്ന വ്യാജ വിവരം ലഭിച്ചതിനെ തുടർന്നാണ് അതിഥി തൊഴിലാളികൾ കാൽനടയായി എത്തിയത്.
Also Read: കണ്‍മണിയെക്കാണാന്‍ നിതിന്‍ വരില്ല....ആതിരയോട് അതെങ്ങനെ പറയും
ഇന്ന് പുലർച്ചെ തളിപ്പറമ്പ് നഗരസഭാ ഓഫീസിനു മുന്നിൽ മണിക്കുറുകളോളം ഇവർ കാത്തു നിൽക്കുകയായിരുന്നു. പ്യൂണെത്തി ഓഫീസ് തുറന്നതോടെ തൊഴിലാളികൾ ഇരച്ചുകയറി. തുടർന്ന് ജീവനക്കാരെത്തിയപ്പോൾ ഇവരെ വളഞ്ഞു. നാട്ടിലേക്ക് പോകാൻ ഉടൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അതിഥി തൊഴിലാളികളുടെ പ്രതിഷേധം.
Also Read: ഡീസല്‍ കാശ് പോലും കിട്ടുന്നില്ല! ശമ്പളം കൊടുക്കാൻ നട്ടംതിരിഞ്ഞ് ഉടമകൾ; തൃശൂരിൽ സ്വകാര്യ ബസുകൾ ഇനി ഓടില്ല
ഒറീസ, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ അതിഥി തൊഴിലാളികളാണ് നാട്ടിലേക്ക് പോകാനുള്ള പാസിനായി നഗരസഭ ഓഫീസിനു മുന്നിൽ കാത്തുനിന്നത്. എന്നാൽ ഒരു ദിവസം നിശ്ചിത പ്രദേശത്തേക്കുള്ള യാത്രയ്ക്കായി 70 പാസുകൾ മാത്രമാണ് നഗരസഭ വിതരണം ചെയ്യുന്നതെന്ന് ജീവനക്കാർ അറിയിച്ചിട്ടും ഇവർ അടങ്ങിയില്ല. നഗരസഭാ അധികൃതരുടെ യാതൊരു നിർദ്ദേശങ്ങൾ പാലിക്കാതെ നൂറുകണക്കിന് അതിഥി തൊഴിലാളികളാണ് രാവിലെ മുതൽ പ്രതിഷേധവുമായി നഗരസഭ ഓഫീസിനു മുന്നിൽ എത്തിയത്.
Also Read: ആതിരയുടെ കുഞ്ഞുമാലാഖ എത്തി; അച്ഛനില്ലാത്ത ലോകത്തേയ്ക്ക്
സംഭവമറിഞ്ഞെത്തിയ പോലിസ് ഇവരെ ബലം പ്രയോഗിച്ച് ഇറക്കിവിടുകയായിരുന്നു. നഗരസഭാ അധികൃതർ അതിഥി തൊഴിലാളി പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ മുഴുവനാളുകൾക്കും ലഭ്യമായ തോതിൽ പാസ് നൽകുമെന്ന് അറിയിച്ചതിനു ശേഷമാണ് ഇവർ താമസ സ്ഥലങ്ങളിലേക്ക് തിരിച്ചു പോയത്. അതേസമയം കൊവിഡ് നിയമ ലംഘനം നടത്തിയതിന് ഇവർക്കെതിരെ കേസെടുക്കുമെന്ന് തളിപ്പറമ്പ് പോലിസ് അറിയിച്ചു.
Also Read: കണ്‍മണിയെക്കാണാന്‍ നിതിന്‍ വരില്ല....ആതിരയോട് അതെങ്ങനെ പറയും
ഇന്ന് പുലർച്ചെ തളിപ്പറമ്പ് നഗരസഭാ ഓഫീസിനു മുന്നിൽ മണിക്കുറുകളോളം ഇവർ കാത്തു നിൽക്കുകയായിരുന്നു. പ്യൂണെത്തി ഓഫീസ് തുറന്നതോടെ തൊഴിലാളികൾ ഇരച്ചുകയറി. തുടർന്ന് ജീവനക്കാരെത്തിയപ്പോൾ ഇവരെ വളഞ്ഞു. നാട്ടിലേക്ക് പോകാൻ ഉടൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അതിഥി തൊഴിലാളികളുടെ പ്രതിഷേധം.
Also Read: ഡീസല്‍ കാശ് പോലും കിട്ടുന്നില്ല! ശമ്പളം കൊടുക്കാൻ നട്ടംതിരിഞ്ഞ് ഉടമകൾ; തൃശൂരിൽ സ്വകാര്യ ബസുകൾ ഇനി ഓടില്ല
ഒറീസ, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ അതിഥി തൊഴിലാളികളാണ് നാട്ടിലേക്ക് പോകാനുള്ള പാസിനായി നഗരസഭ ഓഫീസിനു മുന്നിൽ കാത്തുനിന്നത്. എന്നാൽ ഒരു ദിവസം നിശ്ചിത പ്രദേശത്തേക്കുള്ള യാത്രയ്ക്കായി 70 പാസുകൾ മാത്രമാണ് നഗരസഭ വിതരണം ചെയ്യുന്നതെന്ന് ജീവനക്കാർ അറിയിച്ചിട്ടും ഇവർ അടങ്ങിയില്ല. നഗരസഭാ അധികൃതരുടെ യാതൊരു നിർദ്ദേശങ്ങൾ പാലിക്കാതെ നൂറുകണക്കിന് അതിഥി തൊഴിലാളികളാണ് രാവിലെ മുതൽ പ്രതിഷേധവുമായി നഗരസഭ ഓഫീസിനു മുന്നിൽ എത്തിയത്.
Also Read: ആതിരയുടെ കുഞ്ഞുമാലാഖ എത്തി; അച്ഛനില്ലാത്ത ലോകത്തേയ്ക്ക്
സംഭവമറിഞ്ഞെത്തിയ പോലിസ് ഇവരെ ബലം പ്രയോഗിച്ച് ഇറക്കിവിടുകയായിരുന്നു. നഗരസഭാ അധികൃതർ അതിഥി തൊഴിലാളി പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ മുഴുവനാളുകൾക്കും ലഭ്യമായ തോതിൽ പാസ് നൽകുമെന്ന് അറിയിച്ചതിനു ശേഷമാണ് ഇവർ താമസ സ്ഥലങ്ങളിലേക്ക് തിരിച്ചു പോയത്. അതേസമയം കൊവിഡ് നിയമ ലംഘനം നടത്തിയതിന് ഇവർക്കെതിരെ കേസെടുക്കുമെന്ന് തളിപ്പറമ്പ് പോലിസ് അറിയിച്ചു.