ആപ്പ്ജില്ല

​​​​എത്ര ഭീകരമായ സാഹചര്യം, പിണറായി ഭരണത്തില്‍ സഞ്ചരിക്കുന്ന അടിയന്തരാവസ്ഥ: കെ കെ രമ

കേരളത്തില്‍ സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയാണെന്നും ജനകീയ പ്രതിഷേധത്തെ ഭരണാധികാരികള്‍ ഭയക്കുകയാണെന്നും കെ കെ രമ എംഎൽഎ. കൽപ്പറ്റയിലെ അക്രമത്തിൻ്റെ പശ്ചാത്തലത്തിലാണ് എംഎൽഎയുടെ പ്രതികരണം.

guest Mahesh-Babu-NV | Lipi 26 Jun 2022, 9:30 am

ഹൈലൈറ്റ്:

  • പിണറായി സർക്കാരിനെതിരെ കെ കെ രമ എംഎൽഎ.
  • 'കേരളത്തിൽ സഞ്ചരിക്കുന്ന അടിയന്തരാവസ്ഥ'.
  • ഒരു എംപിയുടെ ഓഫീസ് പോലും ആക്രമിക്കപ്പെടുകയാണെന്ന് കെ കെ രമ.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കണ്ണൂര്‍: കേരളത്തില്‍ നടക്കുന്നത് സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയാണെന്ന് കെ കെ രമ എംഎൽഎ. ഇന്ത്യയില്‍ നരേന്ദ്രമോദി നടപ്പിലാക്കുന്നതു പോലെ കേരളത്തിലും പിണറായി വിജയൻ്റെ ഭരണത്തിൽ സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയാണ് നടപ്പിലാക്കുന്നത്. ജനകീയ പ്രതിഷേധത്തെ കേരളത്തിലെ ഭരണാധികാരികള്‍ ഭയക്കുകയാണ്. പൊതു ഇടങ്ങളില്‍ നിന്നും കറുത്ത മാസ്‌ക് പോലും വിലക്കുന്നുവെന്നും കെ കെ രമ ആരോപിച്ചു. കണ്ണൂര്‍ ഗുരുഭവനില്‍ മനുഷ്യാവകാശ സമിതി നടത്തിയ അടിയന്തരാവസ്ഥയുടെ വര്‍ത്തമാനമെന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎൽഎ.
സിഎൻജി ഓട്ടോ ഡ്രൈവർമാരോടുള്ള സമീപനം അത്ര 'ന്യൂട്രലല്ല'

എത്ര ഭീകരമായ സാഹചര്യത്തിലാണ് കേരളം കടന്നുപോകുന്നത്. ഒരു എംപിയുടെ ഓഫീസ് പോലും ബഫര്‍സോണ്‍ വിഷയത്തില്‍ ആക്രമിക്കപ്പെടുകയാണ്. സമരം ചെയ്യാന്‍ പോലും അവകാശമില്ലാത്ത രീതിയിലേക്ക് നമ്മുടെ നാട് മാറിയിരിക്കുകയാണ്. സമരം ചെയ്യുന്നവരെ ഫാസിസ്റ്റ് ഭരണാധികാരികള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. ഇതിനെതിരെ പ്രതിഷേധമുണ്ടായില്ലെങ്കില്‍ എങ്ങനെയാണ് ജനാധിപത്യസമൂഹം മുന്‍പോട്ടു പോകുകയെന്നും കെ കെ രമ ചോദിച്ചു.

'​​ആലോചിച്ചുറപ്പിച്ച പ്രതിഷേധം, ഇ പി ജയരാജൻ എന്തിന് മർദിച്ചു'; ജയിൽ മോചിതരായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് സ്വീകരണം

ഒരു ഭരണാധികാരി പോകുന്നിടത്തെല്ലാം പോലീസിനെക്കൊണ്ടു പൗരൻ്റെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുകയാണ്. രാജ്യത്ത് നരേന്ദ്രമോദി സര്‍ക്കാര്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പിലാക്കുകയാണ് ചെയ്യുന്നത്. ടാഡയും പോട്ടയും പോലെയുള്ള കരിനിയമങ്ങള്‍ ബുള്‍ഡോസര്‍ രാജിലൂടെ ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. പൗരത്വനിര്‍ണയം പോലെ മതവും ജാതിയും നോക്കിയാണ് രാജ്യത്ത് പൗരൻ്റെ ജനാധിപത്യ അവകാശങ്ങള്‍ നിര്‍ണയിക്കപ്പെടുന്നതെന്നും കെ കെ രമ ആരോപിച്ചു. പരിപാടിയില്‍ ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷനായി. കെ സി ഉമേഷ്ബാബു പ്രൊഫ. കെ പി സജി, അഡ്വ. വിനോദ് പയ്യട, കെ സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. പി ടി ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്