ചൊക്ലി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്ക് ബൈക്ക് ഓടിക്കാന്‍ കൊടുത്ത മാതാവിന് മുപ്പതിനായിരം രൂപ കോടതി പിഴയിട്ടു. തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പിഴ വിധിച്ചത്. ചൊക്ലി കവിയൂര്‍ സ്വദേശിനി റംഷിനക്കാണ് പിഴ ചുമത്തിയത്. മാതാവിന്റെ ഉടമസ്ഥതയിലുള്ള വാഹനം സ്‌കൂള്‍ വിദ്യാര്‍ഥിയായ 16കാരനായ മകന് ഓടിക്കാന്‍ കൊടുത്തിരുന്നു. Also Read: എല്ലാം പ്ലാൻ ചെയ്ത് വിഷ്ണുവിന്റെ നീക്കം, ആദ്യം കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കൈക്കലാക്കി, 7 പവനോളം വരുന്ന സ്വർണം വിറ്റത് രണ്ടര ലക്ഷം രൂപയ്ക്ക്
മനുഷ്യജീവന് അപകടം ഉണ്ടാക്കിയേക്കാമെന്ന അറിവോടെയാണ് വാഹനം ഓടിക്കാന്‍ നല്‍കിയത് എന്ന ശിക്ഷാര്‍ഹമായ കുറ്റത്തിനാണ് കോടതി പിഴ ശിക്ഷ ഉത്തരവിട്ടത്. ഏപ്രില്‍ മൂന്നിന് കവിയൂര്‍ പെരിങ്ങാടി റോഡില്‍ അപകടകരമായി കുട്ടി ഡ്രൈവര്‍ ഓടിച്ചുവന്ന ബൈക്ക് വാഹന പരിശോധനക്കിടെയാണ് എസ്ഐ സവ്വ്യസാചി കണ്ടെത്തിയത്.
പോലീസ് കൈകാട്ടിയെങ്കിലും നിര്‍ത്താതെ കുട്ടി വാഹനവുമായി കുതിച്ചു പോവുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് നമ്പര്‍ പരിശോധിച്ചതില്‍ ആര്‍സി ഉടമ ജീവിച്ചിരിപ്പില്ലെന്ന് കണ്ടെത്തി. എന്നാല്‍ വാഹനം കൈവശംവെച്ച് കുട്ടിക്ക് ഓടിക്കാന്‍ നല്‍കിയത് മാതാവാണെന്ന് പോലിസിന് വിവരം ലഭിച്ചു. കേസില്‍ ചൊക്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ സി ഷാജുവിന്റെ നിര്‍ദ്ദേശപ്രകാരം എസ്ഐ സവ്വ്യസാചി കേസെടുത്ത് കോടതിയില്‍ കുറ്റപത്രം നല്‍കുകയായിരുന്നു.
മനുഷ്യജീവന് അപകടം ഉണ്ടാക്കിയേക്കാമെന്ന അറിവോടെയാണ് വാഹനം ഓടിക്കാന്‍ നല്‍കിയത് എന്ന ശിക്ഷാര്‍ഹമായ കുറ്റത്തിനാണ് കോടതി പിഴ ശിക്ഷ ഉത്തരവിട്ടത്. ഏപ്രില്‍ മൂന്നിന് കവിയൂര്‍ പെരിങ്ങാടി റോഡില്‍ അപകടകരമായി കുട്ടി ഡ്രൈവര്‍ ഓടിച്ചുവന്ന ബൈക്ക് വാഹന പരിശോധനക്കിടെയാണ് എസ്ഐ സവ്വ്യസാചി കണ്ടെത്തിയത്.
പോലീസ് കൈകാട്ടിയെങ്കിലും നിര്‍ത്താതെ കുട്ടി വാഹനവുമായി കുതിച്ചു പോവുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് നമ്പര്‍ പരിശോധിച്ചതില്‍ ആര്‍സി ഉടമ ജീവിച്ചിരിപ്പില്ലെന്ന് കണ്ടെത്തി. എന്നാല്‍ വാഹനം കൈവശംവെച്ച് കുട്ടിക്ക് ഓടിക്കാന്‍ നല്‍കിയത് മാതാവാണെന്ന് പോലിസിന് വിവരം ലഭിച്ചു. കേസില്‍ ചൊക്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ സി ഷാജുവിന്റെ നിര്‍ദ്ദേശപ്രകാരം എസ്ഐ സവ്വ്യസാചി കേസെടുത്ത് കോടതിയില്‍ കുറ്റപത്രം നല്‍കുകയായിരുന്നു.