കണ്ണൂര്‍: റോഡുകളുടെ അമ്മയെന്നാണ് ആയിത്തറയിലെ സതിയെ നാട്ടുകാര്‍ വിളിക്കുന്നത്. പൊതുവെ നിര്‍മ്മാണം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ പൊട്ടിപൊളിയുകയാണ് നമ്മുടെ നാട്ടിലെ റോഡുകളുടെ അവസ്ഥ. എന്നാല്‍ താന്‍ പണിയുന്ന റോഡുകളെ തന്റെ മക്കളെപ്പോലെ തന്നെ പരിപാലിക്കുന്നതാണ് ആയിത്തറയിലെ സതിയുടെ പ്രത്യേകത. വന്‍കിട കരാറുക്കാരും ഇതര സംസ്ഥാനക്കാരും കൈയ്യടക്കിയിരുന്ന റോഡ് ടാറിങ് രംഗത്ത് വിജയഗാഥ രചിക്കുകയാണ് കൂത്തുപറമ്പ് ആയിത്തറയിലെ സതി വണ്ടിച്ചാല്‍. Also Read: ഗാനമേളയ്ക്കിടെ സംഘർഷം; രക്ഷപ്പെട്ടോടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു
കഴിഞ്ഞ മുപ്പതു വര്‍ഷത്തോളമായി പൊള്ളുന്ന ചൂടിലും വാടാതെ തന്റെ കര്‍മ്മ മേഖലയില്‍ ശോഭിക്കുകയാണ് ഈ വീട്ടമ്മ. ഇവരെ വിവാഹം ചെയ്തു കൊണ്ടുവരുമ്പോള്‍ ഭര്‍ത്താവ് ശശീന്ദ്രന് ടാറിങ് ജോലിയായിരുന്നു. അങ്ങനെയാണ് പണി സൈറ്റില്‍ ഭക്ഷണം വയ്ക്കാന്‍ ആദ്യമായി സതി എത്തുന്നത്. 55 ഓളം പേര് വരെയിരുന്നു അന്ന് ജോലിക്ക് ഉണ്ടായിരുന്നത്. പിന്നീട് ടാറിങ് മേഖലയില്‍ എല്ലാത്തരം പണികളിലും ഏര്‍പ്പെടുകയായിരുന്നു സതി.
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് മരണപ്പെട്ടതോടെയാണ് ജീവിതത്തില്‍ പിടിച്ചു നില്‍ക്കാനായി കണ്ണുതുടച്ച് കരാര്‍ പ്രവര്‍ത്തി സ്വയം ഏറ്റെടുത്ത് തുടങ്ങിയത്. പ്രതിസന്ധികളില്‍ തളരാതെ കരുത്ത് ആര്‍ജ്ജിച്ചാണ് സ്വന്തം പ്രയത്നത്താല്‍ മങ്ങാത്ത് കണ്‍സ്ട്രക്ഷനെ ഉയര്‍ത്തിയെടുത്തത്. ഇപ്പോള്‍ ഏകദേശം 30 ഓളം തൊഴിലാളികളാണ് സതിക്ക് കീഴില്‍ ജോലി ചെയ്യുന്നത്. പിഡബ്ല്യുഡി ലൈസന്‍സോട് കൂടിയാണ് കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രവര്‍ത്തിക്കുന്നത്. ഏതു ഭാഷയായാലും മലയാളം പോലെ മധുരമായി സതി സംസാരിക്കും. തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്തു തന്നെയായാലും പറയാന്‍ പ്രശ്നമില്ല. അതുകൊണ്ടു തന്നെ തന്റെ കീഴിലുള്ള ഇതര സംസ്ഥാന തൊഴിലാളികളെ കൈകാര്യം ചെയ്യാന്‍ യാതൊരു പ്രശ്നവുമില്ലെന്ന് ഇവര്‍ പറയുന്നു.
Also Read: കേരളത്തിന് ആശ്വാസം, വേനൽ മഴ എത്തി, താപനില ഉയരില്ലെന്ന് റിപ്പോർട്ട്
കോട്ടയം പൊയില്‍ മുതല്‍ നെടുംപൊയില്‍ വരെ ഉള്ള മിക്ക റോഡുകളിലും മങ്ങാത്ത് കണ്‍സ്ട്രക്ഷന്‍ പ്രവൃത്തി ചെയ്തിട്ടുണ്ട്. മകന് സമിത്താണ് കരാര്‍ കമ്പിനിയുടെ കണക്കുകളും ഓഫീസ് സംബന്ധമായ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. സൗമ്യ, രമ്യ എന്നിവരാണ് മറ്റു മക്കള്‍. റോഡുകള്‍ നിര്‍മ്മിക്കുകയും നവീകരിക്കുകയും ചെയ്യുക മാത്രമല്ല അതു സ്വന്തം മക്കളെപ്പോലെ പരിപാലിക്കുകയും ചെയ്യുന്നതാണ് സതിയുടെ രീതി. താന്‍ പണിയുന്ന റോഡുകളിലൂടെ ഇടവിട്ട വേളകളില്‍ സന്ദര്‍ശിച്ച് അതിന്റെ കുറ്റവും കുറവുകളും നാട്ടുകാര്‍ പറയാതെ തന്നെ അറിയാന്‍ സതിക്ക് കഴിയും. അതുകൊണ്ടു തന്നെ ചെറുകിട കരാറുകള്‍ സതിയുടെ കമ്പിനിക്ക് നല്കാന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും താത്പര്യമാണ്. റോഡുകളുടെ അമ്മയെന്ന് അറിയപ്പെടുന്ന സതി കര്‍മ്മമേഖലയില്‍ രാപ്പകല്‍ ഭേദമില്ലാതെ സജീവമാണ് എപ്പോഴും.
Read Latest Local News and Malayalam News
കഴിഞ്ഞ മുപ്പതു വര്‍ഷത്തോളമായി പൊള്ളുന്ന ചൂടിലും വാടാതെ തന്റെ കര്‍മ്മ മേഖലയില്‍ ശോഭിക്കുകയാണ് ഈ വീട്ടമ്മ. ഇവരെ വിവാഹം ചെയ്തു കൊണ്ടുവരുമ്പോള്‍ ഭര്‍ത്താവ് ശശീന്ദ്രന് ടാറിങ് ജോലിയായിരുന്നു. അങ്ങനെയാണ് പണി സൈറ്റില്‍ ഭക്ഷണം വയ്ക്കാന്‍ ആദ്യമായി സതി എത്തുന്നത്. 55 ഓളം പേര് വരെയിരുന്നു അന്ന് ജോലിക്ക് ഉണ്ടായിരുന്നത്. പിന്നീട് ടാറിങ് മേഖലയില്‍ എല്ലാത്തരം പണികളിലും ഏര്‍പ്പെടുകയായിരുന്നു സതി.
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് മരണപ്പെട്ടതോടെയാണ് ജീവിതത്തില്‍ പിടിച്ചു നില്‍ക്കാനായി കണ്ണുതുടച്ച് കരാര്‍ പ്രവര്‍ത്തി സ്വയം ഏറ്റെടുത്ത് തുടങ്ങിയത്. പ്രതിസന്ധികളില്‍ തളരാതെ കരുത്ത് ആര്‍ജ്ജിച്ചാണ് സ്വന്തം പ്രയത്നത്താല്‍ മങ്ങാത്ത് കണ്‍സ്ട്രക്ഷനെ ഉയര്‍ത്തിയെടുത്തത്. ഇപ്പോള്‍ ഏകദേശം 30 ഓളം തൊഴിലാളികളാണ് സതിക്ക് കീഴില്‍ ജോലി ചെയ്യുന്നത്. പിഡബ്ല്യുഡി ലൈസന്‍സോട് കൂടിയാണ് കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രവര്‍ത്തിക്കുന്നത്. ഏതു ഭാഷയായാലും മലയാളം പോലെ മധുരമായി സതി സംസാരിക്കും. തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്തു തന്നെയായാലും പറയാന്‍ പ്രശ്നമില്ല. അതുകൊണ്ടു തന്നെ തന്റെ കീഴിലുള്ള ഇതര സംസ്ഥാന തൊഴിലാളികളെ കൈകാര്യം ചെയ്യാന്‍ യാതൊരു പ്രശ്നവുമില്ലെന്ന് ഇവര്‍ പറയുന്നു.
Also Read: കേരളത്തിന് ആശ്വാസം, വേനൽ മഴ എത്തി, താപനില ഉയരില്ലെന്ന് റിപ്പോർട്ട്
കോട്ടയം പൊയില്‍ മുതല്‍ നെടുംപൊയില്‍ വരെ ഉള്ള മിക്ക റോഡുകളിലും മങ്ങാത്ത് കണ്‍സ്ട്രക്ഷന്‍ പ്രവൃത്തി ചെയ്തിട്ടുണ്ട്. മകന് സമിത്താണ് കരാര്‍ കമ്പിനിയുടെ കണക്കുകളും ഓഫീസ് സംബന്ധമായ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. സൗമ്യ, രമ്യ എന്നിവരാണ് മറ്റു മക്കള്‍. റോഡുകള്‍ നിര്‍മ്മിക്കുകയും നവീകരിക്കുകയും ചെയ്യുക മാത്രമല്ല അതു സ്വന്തം മക്കളെപ്പോലെ പരിപാലിക്കുകയും ചെയ്യുന്നതാണ് സതിയുടെ രീതി. താന്‍ പണിയുന്ന റോഡുകളിലൂടെ ഇടവിട്ട വേളകളില്‍ സന്ദര്‍ശിച്ച് അതിന്റെ കുറ്റവും കുറവുകളും നാട്ടുകാര്‍ പറയാതെ തന്നെ അറിയാന്‍ സതിക്ക് കഴിയും. അതുകൊണ്ടു തന്നെ ചെറുകിട കരാറുകള്‍ സതിയുടെ കമ്പിനിക്ക് നല്കാന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും താത്പര്യമാണ്. റോഡുകളുടെ അമ്മയെന്ന് അറിയപ്പെടുന്ന സതി കര്‍മ്മമേഖലയില്‍ രാപ്പകല്‍ ഭേദമില്ലാതെ സജീവമാണ് എപ്പോഴും.
Read Latest Local News and Malayalam News