ആപ്പ്ജില്ല

നാക്ക് വിനയായി, കെ സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ നീക്കം, മുസ്ലീം ലീ​ഗും 'കലിപ്പിൽ'

KPCC President K Sudhakaran Controversy: കണ്ണൂരില്‍ ഉള്‍പ്പടെ കെ സുധാകരന്റെ പ്രവര്‍ത്തനശൈലിയോട് വിയോജിപ്പുള്ള എ വിഭാഗം നേതാക്കള്‍ ഹൈക്കമാന്‍ഡിന് ഇ മെയില്‍ അയക്കുമെന്നാണ് സൂചന. സുധാകരന്‍ കണ്ണൂരില്‍ അടുത്ത കാലത്ത് നടത്തിയ രണ്ടു പ്രസംഗങ്ങളുടെ വീഡിയോ ക്‌ളിപ്പുകള്‍ ഹൈക്കമാന്‍ഡിലെ സംഘടനാചുമതലയുള്ള കെസി വേണുഗോപാലിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.

Lipi 15 Nov 2022, 10:30 am
കണ്ണൂര്‍: സംഘപരിവാറുമായി സന്ധി ചെയ്യാന്‍ ആദ്യ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജവഹര്‍ ലാല്‍ നെഹ്റു സന്‍മനസ് കാണിച്ചുവെന്നു ധ്വനിപ്പിച്ചു കൊണ്ടു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കണ്ണൂരില്‍ നടത്തിയ പ്രസംഗത്തിനെതിരെ ഹൈക്കമാന്‍ഡിന്പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍. കെ സുധാകരന്‍ കെപിസിസി അധ്യക്ഷനെന്ന നിലയില്‍ ജാഗ്രതപാലിക്കാതെ നടത്തുന്ന പ്രസ്താവനകൾ പാര്‍ട്ടിയെ അടിക്കാനുള്ള വടിയായി എതിരാളികള്‍ ഉപയോഗിക്കുന്നുവെന്നാണ് ആക്ഷേപം. സുധാകരന്റെ തുടര്‍ച്ചയായ പ്രസ്താവനകള്‍ ആര്‍ എസ് എസിനെ മഹത്വവല്‍ക്കരിക്കുന്നതാണെന്നും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നുണ്ട്.
Samayam Malayalam K Sudhakaran
കെ സുധാകരൻ


Also Read: ചോക്‌ലേറ്റ് കമ്പനിയിൽ ജോലി വാഗ്ദാനം; വീട്ടമ്മ പണം തട്ടിയത് നൂറോളം പേരിൽ നിന്ന്; വിസ തട്ടിപ്പ് കേസിൽ അറസ്റ്റ്

കണ്ണൂരില്‍ ഉള്‍പ്പടെ കെ സുധാകരന്റെ പ്രവര്‍ത്തനശൈലിയോട് വിയോജിപ്പുള്ള എ വിഭാഗം നേതാക്കള്‍ ഹൈക്കമാന്‍ഡിന് ഇ മെയില്‍ അയക്കുമെന്നാണ് സൂചന. സുധാകരന്‍ കണ്ണൂരില്‍ അടുത്ത കാലത്ത് നടത്തിയ രണ്ടു പ്രസംഗങ്ങളുടെ വീഡിയോ ക്‌ളിപ്പുകള്‍ ഹൈക്കമാന്‍ഡിലെ സംഘടനാചുമതലയുള്ള കെസി വേണുഗോപാലിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ഇതോടെ സംഘടനാപരമായ അച്ചടക്കനടപടി സുധാകരനെതിരെ സ്വീകരിക്കാന്‍ സാധ്യതയേറിയിട്ടുണ്ട്. യു ഡി എഫിലെ പ്രധാന ഘടകകക്ഷിയായ മുസ്‌ലിം ലീഗും ഹൈക്കമാന്‍ഡിനോട് തങ്ങളുടെ അതൃപ്തി വരും ദിവസങ്ങളില്‍ അറിയിക്കുമെന്നാണ സൂചന.

Also Read: ചർച്ചയും തർക്കവും, എഴുന്നേറ്റ ജോയി കല്ലുപുര കുഴഞ്ഞുവീണു; കേരള കോൺഗ്രസ് ഓഫീസിൽ സംഭവിച്ചത്

ആര്‍എസ്എസ് നേതാവ് ശ്യാം പ്രസാദ് മുഖര്‍ജിയെ നെഹ്റു മന്ത്രിസഭയില്‍ മന്ത്രിയാക്കിയതിനെ കുറിച്ചായിരുന്നു സുധാകരന്റെ വിവാദപ്രസംഗത്തിലെ ഒരു ഭാഗം. കോണ്‍ഗ്രസുകാരനല്ലാത്ത അംബേദ്കറെയും മന്ത്രിയാക്കിയെന്നും സുധാകരന്‍ പറഞ്ഞു. അംഗീകൃത പ്രതിപക്ഷമില്ലാഞ്ഞിട്ടും എ കെ ഗോപാലന് പ്രതിപക്ഷ നേതൃപദവി നല്‍കിയതും ഉയര്‍ന്ന ജനാധിപത്യ ബോധത്തിന്റെ ഭാഗമായാണെന്നും നെഹ്റുവിന്റെ ജന്‍മദിനത്തോടൊനുബന്ധിച്ച് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ ഡിസിസി സംഘടിപ്പിച്ച നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് സുധാകരന്‍വിവാദപരാമര്‍ശങ്ങള്‍ നടത്തിയത്.

നെഹ്റുവിനെ ചാരി തന്റെ വര്‍ഗ്ഗീയ മനസ്സിനെയും ആര്‍ എസ് എസ് പ്രണയത്തെയും ന്യായീകരിക്കുന്ന കെപിസിസി പ്രസിഡന്റ് കോണ്‍ഗ്രസ്സിന്റെ അധഃപതനത്തിന്റെ പ്രതീകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചതോടെയാണ് വിവാദത്തിന് ചൂടുപിടിച്ചത്. വര്‍ഗീയ ഫാസിസത്തോടു പോലും സന്ധി ചെയ്യാന്‍ തയാറായ വലിയ മനസാണു ജവഹര്‍ലാല്‍ നെഹ്‌റുവിന്റേതെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞത്. അതും രാജ്യം ജവഹര്‍ലാല്‍ നെഹ്റുവിനെ സ്മരിക്കുന്ന ശിശുദിനത്തില്‍. ആര്‍ എസ് എസിനെ വെള്ള പൂശുന്നതില്‍ എന്ത് മഹത്വമാണ് അദ്ദേഹം കാണുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. തികഞ്ഞ മതേതര ചിന്താഗതി പുലര്‍ത്തിയ നേതാവാണ് ജവഹര്‍ലാല്‍ നെഹ്റുവെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കണ്ണൂ‍ര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and
Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്