കണ്ണൂര്‍ (Kannur): മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണമുന്നയിച്ച് ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗമെന്ന് അവകാശപ്പെടുന്ന അഡ്വ. കെ മുഹമ്മദലി സിപിഎമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. മുസ്ലീം ലീഗ് പേരാവൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച മുഹമ്മദലി നിലവില്‍ സംസ്ഥാന കൗണ്‍സിലിലും ജില്ലാ പ്രവര്‍ത്തകസമിതിയിലും അംഗമാണ്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിലെത്തിയ മുഹമ്മദലിയെ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഷാളണിയിച്ച് സ്വീകരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി പുരുഷോത്തമന്‍, ടി കെ ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.
അനധികൃത പണം കുന്നുകൂടുമ്പോള്‍ കട്ടിലിനടിയിലും ക്ലോസറ്റിലും വ്യാജ അക്കൗണ്ടിലും സൂക്ഷിക്കുന്നവരായി ലീഗ് നേതൃത്വം മാറിയെന്ന് മുഹമ്മദലി പറഞ്ഞു. താനറിയാതെ തൻ്റെ പേരില്‍ മലപ്പുറം എആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 8,80,137 രൂപ നിക്ഷേപിച്ചതായി മനസിലായി. പരേതനായ ലീഗ് നേതാവ് അബ്ദുള്‍ ഖാദര്‍ മൗലവി ഉള്‍പ്പെടെ കണ്ണൂരിലെ 12 ആളുകളുടെ പേരിലാണ് എആര്‍ ബാങ്കില്‍ നിക്ഷേപമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ ലീഗിൻ്റെ ചരിത്രത്തില്‍ ഇതുവരെ ഫൈസി എന്നു പേരുള്ള ഒരാള്‍ ജില്ലാ പ്രസിഡൻ്റായിട്ടില്ല. എന്നാല്‍ ലീഗ് ജില്ലാ പ്രസിഡൻ്റ് ഫൈസി എന്ന പേരിലാണ് നിക്ഷേപമുള്ളത്. ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരി ലക്ഷക്കണക്കിന് രൂപയുടെ മണല്‍ക്കടത്ത് കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുകയാണെന്നും മുഹമ്മദലി ആരോപിച്ചു. ഇതിനു മറിപടിയായി മുസ്ലീം ലീഗ് നേതാക്കള്‍ രംഗത്തുവന്നു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും അച്ചടക്ക രാഹിത്യത്തിൻ്റെയും പേരില്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഉത്തരവാദപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യപ്പെട്ട രാഷ്ട്രീയ ഭിക്ഷാംദേഹിയാണ് അഡ്വ. കെ മുഹമ്മദലിയെന്ന് മുസ്ലീം ലീഗ് ജില്ലാ നേതാക്കള്‍ ആരോപിച്ചു. ഇദ്ദേഹം സിപിഎമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നത് മൂലം സ്വന്തം നാട്ടിലോ മണ്ഡലത്തിലോ ഒരു ചലനവും ലീഗിനെതിരെ സൃഷ്ടിക്കുവാന്‍ കഴിയില്ലെന്നും മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് പി കുഞ്ഞിമുഹമ്മദും ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരിയും പ്രസ്താവനയില്‍ വ്യക്തമാക്കി. മുസ്ലീം ലീഗ് നേതാവായിരുന്ന പേരാവൂരിലെ അഡ്വ. കെ മുഹമ്മദലി പാര്‍ട്ടി വിട്ട് സിപിഎമ്മുമായി സഹകരിക്കാന്‍ തീരുമാനിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ലീഗ് നേതാക്കള്‍.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സിപിഎമ്മിൻ്റെ അച്ചാരം വാങ്ങി ഐക്യജനാധിപത്യ മുന്നണിയുടെ സ്പിരിറ്റിനെതിരായി പ്രവര്‍ത്തിക്കുകയും പ്രചാരണം നടത്തുകയും ഇരിട്ടി നഗരസഭയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തുവാന്‍ ചരട് വലിക്കുകയും ചെയ്തതിൻ്റെ പേരില്‍ ഇയാള്‍ക്കെതിരെ ജില്ലാ കമ്മറ്റി രണ്ടംഗ അന്വേഷണ സമിതിയെ നിയോഗിക്കുകയും സമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ അച്ചടക്ക നടപടി എടുക്കുകയും മുഹമ്മദലിയെ പാര്‍ട്ടിയുടെ എല്ലാ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തിരുന്നതുമാണെന്ന് നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ച് സംഘടനാ രംഗത്ത് തന്നെ നിഷ്‌ക്രിയനായ ഇയാള്‍ പുതിയ മേച്ചില്‍പുറം തേടിയതില്‍ അത്ഭുതപ്പെടാനില്ല. ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളിലും ഭാഗ്യാന്വേഷണം നടത്തിയ ഇദ്ദേഹം ഇപ്പോള്‍ ചേരേണ്ടിടത്ത് ചേര്‍ന്നുവെന്നേയുള്ളൂ. മുസ്ലീം ലീഗ് നേതാക്കള്‍ക്കും സംഘടനയ്ക്കുമെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിക്കുന്നയാള്‍ മലര്‍ന്ന് കിടന്ന് മേല്‍പ്പോട്ട് തുപ്പുന്നത് സൂക്ഷിച്ചു വേണമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
Topic: Kannur News, Muslim League, CPM
അനധികൃത പണം കുന്നുകൂടുമ്പോള്‍ കട്ടിലിനടിയിലും ക്ലോസറ്റിലും വ്യാജ അക്കൗണ്ടിലും സൂക്ഷിക്കുന്നവരായി ലീഗ് നേതൃത്വം മാറിയെന്ന് മുഹമ്മദലി പറഞ്ഞു. താനറിയാതെ തൻ്റെ പേരില്‍ മലപ്പുറം എആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 8,80,137 രൂപ നിക്ഷേപിച്ചതായി മനസിലായി. പരേതനായ ലീഗ് നേതാവ് അബ്ദുള്‍ ഖാദര്‍ മൗലവി ഉള്‍പ്പെടെ കണ്ണൂരിലെ 12 ആളുകളുടെ പേരിലാണ് എആര്‍ ബാങ്കില്‍ നിക്ഷേപമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ ലീഗിൻ്റെ ചരിത്രത്തില്‍ ഇതുവരെ ഫൈസി എന്നു പേരുള്ള ഒരാള്‍ ജില്ലാ പ്രസിഡൻ്റായിട്ടില്ല. എന്നാല്‍ ലീഗ് ജില്ലാ പ്രസിഡൻ്റ് ഫൈസി എന്ന പേരിലാണ് നിക്ഷേപമുള്ളത്. ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരി ലക്ഷക്കണക്കിന് രൂപയുടെ മണല്‍ക്കടത്ത് കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുകയാണെന്നും മുഹമ്മദലി ആരോപിച്ചു. ഇതിനു മറിപടിയായി മുസ്ലീം ലീഗ് നേതാക്കള്‍ രംഗത്തുവന്നു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും അച്ചടക്ക രാഹിത്യത്തിൻ്റെയും പേരില്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഉത്തരവാദപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യപ്പെട്ട രാഷ്ട്രീയ ഭിക്ഷാംദേഹിയാണ് അഡ്വ. കെ മുഹമ്മദലിയെന്ന് മുസ്ലീം ലീഗ് ജില്ലാ നേതാക്കള്‍ ആരോപിച്ചു. ഇദ്ദേഹം സിപിഎമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നത് മൂലം സ്വന്തം നാട്ടിലോ മണ്ഡലത്തിലോ ഒരു ചലനവും ലീഗിനെതിരെ സൃഷ്ടിക്കുവാന്‍ കഴിയില്ലെന്നും മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് പി കുഞ്ഞിമുഹമ്മദും ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരിയും പ്രസ്താവനയില്‍ വ്യക്തമാക്കി. മുസ്ലീം ലീഗ് നേതാവായിരുന്ന പേരാവൂരിലെ അഡ്വ. കെ മുഹമ്മദലി പാര്‍ട്ടി വിട്ട് സിപിഎമ്മുമായി സഹകരിക്കാന്‍ തീരുമാനിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ലീഗ് നേതാക്കള്‍.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സിപിഎമ്മിൻ്റെ അച്ചാരം വാങ്ങി ഐക്യജനാധിപത്യ മുന്നണിയുടെ സ്പിരിറ്റിനെതിരായി പ്രവര്‍ത്തിക്കുകയും പ്രചാരണം നടത്തുകയും ഇരിട്ടി നഗരസഭയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തുവാന്‍ ചരട് വലിക്കുകയും ചെയ്തതിൻ്റെ പേരില്‍ ഇയാള്‍ക്കെതിരെ ജില്ലാ കമ്മറ്റി രണ്ടംഗ അന്വേഷണ സമിതിയെ നിയോഗിക്കുകയും സമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ അച്ചടക്ക നടപടി എടുക്കുകയും മുഹമ്മദലിയെ പാര്‍ട്ടിയുടെ എല്ലാ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തിരുന്നതുമാണെന്ന് നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ച് സംഘടനാ രംഗത്ത് തന്നെ നിഷ്‌ക്രിയനായ ഇയാള്‍ പുതിയ മേച്ചില്‍പുറം തേടിയതില്‍ അത്ഭുതപ്പെടാനില്ല. ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളിലും ഭാഗ്യാന്വേഷണം നടത്തിയ ഇദ്ദേഹം ഇപ്പോള്‍ ചേരേണ്ടിടത്ത് ചേര്‍ന്നുവെന്നേയുള്ളൂ. മുസ്ലീം ലീഗ് നേതാക്കള്‍ക്കും സംഘടനയ്ക്കുമെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിക്കുന്നയാള്‍ മലര്‍ന്ന് കിടന്ന് മേല്‍പ്പോട്ട് തുപ്പുന്നത് സൂക്ഷിച്ചു വേണമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
Topic: Kannur News, Muslim League, CPM