കണ്ണുർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ പുതിയ രണ്ടു സീറ്റുകൾ കൂടി വിട്ടുകിട്ടാൻ മുസ്ലിം ലീഗ് യു.ഡി.എഫിൽ സമ്മർദ്ദം ചെലുത്തിയേക്കും. മുന്നണി ബന്ധങ്ങളിൽ മാറ്റമുണ്ടായതിനെ തുടർന്നാണ് രണ്ടാമത്തെ കക്ഷിയായ മുസ്ലിം ലീഗ് സമ്മർദ്ദതന്ത്രം പയറ്റാനൊരുങ്ങുന്നത്.നിലവിൽ അഴിക്കോട് മണ്ഡലമാണ് യുഡിഎഫിൽ മുസ്ലിം ലീഗ് മത്സരിക്കുന്നത്. എന്നാൽ അതിനു പുറമേ തളിപ്പറമ്പും കൂത്തുപറമ്പുമാണ് ലീഗ് നോട്ടമിടുന്നത്.
Also Read: എസ്‍ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവം: 4 ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ
തളിപ്പറമ്പിൽ കേരള കോൺഗ്രസ് മാണി വിഭാഗം മത്സരിക്കുന്ന സീറ്റ് വൻ മാർജിനിലാണ് യുഡിഎഫ് തോറ്റു വരുന്നത്. നല്ലൊരു സ്ഥാനാർത്ഥിയെപ്പോലും നിർത്താൻ ഇവിടെ യുഡിഎഫിന് കഴിയാറില്ല.എന്നാൽ മാണി വിഭാഗം ജോസ് കെ മാണിയുടെ നേതൃത്വത്തിൽ യുഡിഎഫിൽ നിന്നും പോയതോടെ സ്ഥിതി വീണ്ടും ദുർബലമായിരിക്കുകയാണ്. യുഡിഎഫിൽ അവശേഷിക്കുന്ന ജോസഫ് വിഭാഗത്തിനാകട്ടെ തളിപ്പറമ്പ് മണ്ഡലത്തിൽ അംഗബലവും കുറവാണ്. മുസ്ലിം ലീഗിന് നല്ല സ്വാധീനമുള്ള തളിപ്പറമ്പ് നഗരസഭയുൾപ്പെടെ വരുന്ന മണ്ഡലമാണിത്. യൂത്ത് ലീഗ് മുൻ സംസ്ഥാന നേതാവ് സുബൈറിനെ മത്സരിപ്പിച്ചാൽ മികച്ച പോരാട്ടം തന്നെ നടത്താൻ കഴിയുമെന്നാണ് ലീഗ് നേതാക്കളുടെ അവകാശവാദം.
തളിപ്പറമ്പ് നഗരസഭാ ചെയർമാൻ ഉൾപ്പെടെയുള്ളവരുടെ പേരും പാർട്ടിയുടെ സജീവ പരിഗണനയിലുണ്ട്.കൂത്തുപറമ്പ് മണ്ഡലത്തിൽ മന്ത്രി കെ.കെ ശൈലജ മത്സരിക്കുകയാണെങ്കിൽ കരുത്തനായ സ്ഥാനാർത്ഥിയെ നിർത്താനാണ് മുസ്ലിം ലീഗ് തീരുമാനം.ലോക് താന്ത്രിക്ക് ജനതാദൾ എൽഡിഎഫിലേക്ക് ചേക്കേറിയതിനാൽ ആ സീറ്റ് തങ്ങൾക്കു വേണമെന്നാണ് മുസ്ലീം ലീഗിന്‍റെ ആവശ്യം.പഴയ പെരിങ്ങളം മണ്ഡലത്തിന്‍റെ ഭാഗമായ കൂത്തുപറമ്പിൽ സിപിഎം കഴിഞ്ഞാൽ ഏറ്റവും സ്വാധീനമുള്ള പാർട്ടി മുസ്ലീം ലീഗാണ്.പാനൂർ മേഖലയിൽ നല്ല സ്വാധീനവും ലീഗിനുണ്ട്. മുസ്ലിം ലീഗ് മണ്ഡലം നേതാവ് പൊട്ടങ്കണ്ടി അബ്ദുള്ള, പാനൂർ നഗരസഭാ ചെയർമാനായിരുന്ന റംല, അൻസാരി തില്ലങ്കേരി തുടങ്ങിയ നേതാക്കളാണ് സ്ഥാനാർത്ഥി പട്ടികയിലുള്ളത്.
Also Read: ഷഫ്‌നയുടെയും കുഞ്ഞിന്‍റെയും മരണം; നീതിക്കായി ഒരു കുടുംബത്തിന്‍റെ കാത്തിരിപ്പ് തുടരുന്നു, ജോസ് ഗിരി ആശുപത്രിയില്‍ നടന്നത് വന്‍ അനാസ്ഥ
ഇവയ്ക്കു പുറമേ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ കണ്ണൂർ കോർപറേഷൻ, നഗരസഭകൾ, ജില്ലാ, ബ്ളോക്ക്, ഗ്രാമപഞ്ചായത്തുകൾ എന്നിവടങ്ങളിൽ ആവശ്യപ്പെടാനാണ് മുസ്ലിം ലീഗിന്‍റെ തീരുമാനം. കണ്ണൂർ കോർപറേഷനിൽ 23 സീറ്റുകൾ വരെ ആവശ്യപ്പെടാനാണ് നീക്കം. വെൽഫെയർ പാർട്ടിയുമായുണ്ടാക്കിയ രഹസ്യധാരണയും പുതുമുഖ സ്ഥാനാർത്ഥികളെ രംഗത്തിറക്കിയുള്ള പ്രചരണവും ഗുണം ചെയ്യുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ വിലയിരുത്തൽ.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Also Read: എസ്‍ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവം: 4 ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ
തളിപ്പറമ്പിൽ കേരള കോൺഗ്രസ് മാണി വിഭാഗം മത്സരിക്കുന്ന സീറ്റ് വൻ മാർജിനിലാണ് യുഡിഎഫ് തോറ്റു വരുന്നത്. നല്ലൊരു സ്ഥാനാർത്ഥിയെപ്പോലും നിർത്താൻ ഇവിടെ യുഡിഎഫിന് കഴിയാറില്ല.എന്നാൽ മാണി വിഭാഗം ജോസ് കെ മാണിയുടെ നേതൃത്വത്തിൽ യുഡിഎഫിൽ നിന്നും പോയതോടെ സ്ഥിതി വീണ്ടും ദുർബലമായിരിക്കുകയാണ്. യുഡിഎഫിൽ അവശേഷിക്കുന്ന ജോസഫ് വിഭാഗത്തിനാകട്ടെ തളിപ്പറമ്പ് മണ്ഡലത്തിൽ അംഗബലവും കുറവാണ്. മുസ്ലിം ലീഗിന് നല്ല സ്വാധീനമുള്ള തളിപ്പറമ്പ് നഗരസഭയുൾപ്പെടെ വരുന്ന മണ്ഡലമാണിത്. യൂത്ത് ലീഗ് മുൻ സംസ്ഥാന നേതാവ് സുബൈറിനെ മത്സരിപ്പിച്ചാൽ മികച്ച പോരാട്ടം തന്നെ നടത്താൻ കഴിയുമെന്നാണ് ലീഗ് നേതാക്കളുടെ അവകാശവാദം.
തളിപ്പറമ്പ് നഗരസഭാ ചെയർമാൻ ഉൾപ്പെടെയുള്ളവരുടെ പേരും പാർട്ടിയുടെ സജീവ പരിഗണനയിലുണ്ട്.കൂത്തുപറമ്പ് മണ്ഡലത്തിൽ മന്ത്രി കെ.കെ ശൈലജ മത്സരിക്കുകയാണെങ്കിൽ കരുത്തനായ സ്ഥാനാർത്ഥിയെ നിർത്താനാണ് മുസ്ലിം ലീഗ് തീരുമാനം.ലോക് താന്ത്രിക്ക് ജനതാദൾ എൽഡിഎഫിലേക്ക് ചേക്കേറിയതിനാൽ ആ സീറ്റ് തങ്ങൾക്കു വേണമെന്നാണ് മുസ്ലീം ലീഗിന്‍റെ ആവശ്യം.പഴയ പെരിങ്ങളം മണ്ഡലത്തിന്‍റെ ഭാഗമായ കൂത്തുപറമ്പിൽ സിപിഎം കഴിഞ്ഞാൽ ഏറ്റവും സ്വാധീനമുള്ള പാർട്ടി മുസ്ലീം ലീഗാണ്.പാനൂർ മേഖലയിൽ നല്ല സ്വാധീനവും ലീഗിനുണ്ട്. മുസ്ലിം ലീഗ് മണ്ഡലം നേതാവ് പൊട്ടങ്കണ്ടി അബ്ദുള്ള, പാനൂർ നഗരസഭാ ചെയർമാനായിരുന്ന റംല, അൻസാരി തില്ലങ്കേരി തുടങ്ങിയ നേതാക്കളാണ് സ്ഥാനാർത്ഥി പട്ടികയിലുള്ളത്.
Also Read: ഷഫ്‌നയുടെയും കുഞ്ഞിന്‍റെയും മരണം; നീതിക്കായി ഒരു കുടുംബത്തിന്‍റെ കാത്തിരിപ്പ് തുടരുന്നു, ജോസ് ഗിരി ആശുപത്രിയില്‍ നടന്നത് വന്‍ അനാസ്ഥ
ഇവയ്ക്കു പുറമേ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ കണ്ണൂർ കോർപറേഷൻ, നഗരസഭകൾ, ജില്ലാ, ബ്ളോക്ക്, ഗ്രാമപഞ്ചായത്തുകൾ എന്നിവടങ്ങളിൽ ആവശ്യപ്പെടാനാണ് മുസ്ലിം ലീഗിന്‍റെ തീരുമാനം. കണ്ണൂർ കോർപറേഷനിൽ 23 സീറ്റുകൾ വരെ ആവശ്യപ്പെടാനാണ് നീക്കം. വെൽഫെയർ പാർട്ടിയുമായുണ്ടാക്കിയ രഹസ്യധാരണയും പുതുമുഖ സ്ഥാനാർത്ഥികളെ രംഗത്തിറക്കിയുള്ള പ്രചരണവും ഗുണം ചെയ്യുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ വിലയിരുത്തൽ.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ