കണ്ണൂർ: കൊല്ലപ്പെട്ട മുസ്ലീം ലീഗ് പ്രവർത്തകൻ പാനൂർ പുല്ലൂക്കരയിലെ മൻസൂറിൻ്റെ മൃതദേഹം ഖബറടക്കി. അവസാനമായി ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആൾക്കാരാണ് എത്തിയത്. രാത്രി ഏഴുമണിയോടെ പെരിങ്ങത്തൂർ എൻഎഎം ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ പൊതുദർശനത്തിന് എത്തിച്ചു. കോഴിക്കോട് നിന്നും എത്തിച്ച മൃതദേഹം കുഞ്ഞിപ്പള്ളിയിൽ നിന്നും ഏറ്റുവാങ്ങി വിലാപയാത്രയായിട്ടാണ് പെരിങ്ങത്തൂരിൽ എത്തിയത്. വിലാപയാത്രയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. വൈറ്റ് ഗാർഡ് പ്രവർത്തകർ ആൾക്കാരെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും അതിനപ്പുറമായിരുന്നു ആളുകൾ.
മയ്യത്ത് നമസ്കാരത്തിനു മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വി കെ അബ്ദുൽ ഖാദർ മൗലവി നേതൃത്വം നൽകി. തുടർന്ന് മൃതദേഹം വഹിച്ചു വന്ന ആംബുലൻസ് മാത്രമായി പുല്ലൂക്കരയിലെ വീട്ടിലേക്ക് പോയി. പാറാൽ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം കാലിനേറ്റ ക്ഷതമാണ് മരണകാരണം. ഇതിലൂടെയുണ്ടായ രക്തസ്രാവവും മരണകാരണമായി പറയുന്നു. ഫോറൻസിക് നടത്തിയ പരിശോധനയിൽ ഐസ്ക്രീം ബോംബിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.
സംഭവത്തിൽ പത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. സ്ഥലത്തു നിന്നും ഫോണും ബൈക്കുകളും കണ്ടെത്തിയിട്ടുണ്ട്. മുസ്ലീം ലീഗ് നേതാക്കളായ വി കെ അബ്ദുൽ ഖാദർ മൗലവി, അഡ്വ. അബ്ദുൽ കരീം ചേലേരി, കെ പി താഹിർ, അബ്ദുൽ റഹ്മാൻ കല്ലായി, ആർഎംപി നേതാവ് കെ കെ രമ, സി ഒ ടി നസീർ എന്നിവർ മൃതദേഹം കാണാൻ എത്തി. അതേസമയം
വിലാപയാത്രക്കിടെ ആക്രമണം ഉണ്ടായി. സിപിഎം പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസ് തീയിട്ട് നശിപ്പിച്ചു.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
മയ്യത്ത് നമസ്കാരത്തിനു മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വി കെ അബ്ദുൽ ഖാദർ മൗലവി നേതൃത്വം നൽകി. തുടർന്ന് മൃതദേഹം വഹിച്ചു വന്ന ആംബുലൻസ് മാത്രമായി പുല്ലൂക്കരയിലെ വീട്ടിലേക്ക് പോയി. പാറാൽ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം കാലിനേറ്റ ക്ഷതമാണ് മരണകാരണം. ഇതിലൂടെയുണ്ടായ രക്തസ്രാവവും മരണകാരണമായി പറയുന്നു. ഫോറൻസിക് നടത്തിയ പരിശോധനയിൽ ഐസ്ക്രീം ബോംബിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.
സംഭവത്തിൽ പത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. സ്ഥലത്തു നിന്നും ഫോണും ബൈക്കുകളും കണ്ടെത്തിയിട്ടുണ്ട്. മുസ്ലീം ലീഗ് നേതാക്കളായ വി കെ അബ്ദുൽ ഖാദർ മൗലവി, അഡ്വ. അബ്ദുൽ കരീം ചേലേരി, കെ പി താഹിർ, അബ്ദുൽ റഹ്മാൻ കല്ലായി, ആർഎംപി നേതാവ് കെ കെ രമ, സി ഒ ടി നസീർ എന്നിവർ മൃതദേഹം കാണാൻ എത്തി. അതേസമയം
വിലാപയാത്രക്കിടെ ആക്രമണം ഉണ്ടായി. സിപിഎം പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസ് തീയിട്ട് നശിപ്പിച്ചു.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ