ആപ്പ്ജില്ല

കൂട്ടുപുഴ-മാക്കൂട്ടം റോഡ് വഴി രാത്രികാല യാത്ര അനുവദിക്കില്ല

കണ്ണൂരിലെ കൂട്ടുപുഴ-മാക്കൂട്ടം റോഡ് വഴി രാത്രികാല യാത്ര അനുവദിക്കില്ല. കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്ത് പാസ് അനുവദിച്ചാലും ഇതുവഴി രാത്രി യാത്ര അനുവദിക്കില്ല.

Lipi 11 Aug 2020, 12:08 am
Samayam Malayalam പ്രതീകാത്മക ചിത്രം
കണ്ണൂർ: കൂട്ടുപുഴ-മാക്കൂട്ടം റോഡ് വഴി രാത്രികാല യാത്ര തൽക്കാലം അനുവദിക്കേണ്ടന്ന് തീരുമാനം. കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്ത് പാസ് അനുവദിച്ചാലും രാത്രി യാത്ര തൽക്കാലം അനുവദിക്കേണ്ടെന്നാണ് കണ്ണൂർ ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം. ഇക്കാര്യം നേരത്തെ തന്നെ കുടക് ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. കാലവര്‍ഷം മൂലം ചുരം റോഡില്‍ ഉണ്ടാകാനിടെയുള്ള അപകട സാധ്യത കൂടി കണക്കിലെടുത്താണ് തീരുമാനം.

Also Read: കണ്ണുരിൽ 41 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; 3 പോലിസുകാർക്ക് കൂടി രോഗം, ജില്ലയില്‍ 63 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കഴിഞ്ഞ ദിവസത്തെ മഴയ്ക്ക് ചുരം റോഡിലെ മേമനക്കൊല്ലിയില്‍ ചെറിയൊരു ഭാഗം ഇടിഞ്ഞ് കൊക്കയിലേക്ക് താഴ്ന്നിരുന്നു. റോഡിന് ഇത്തവണത്തെ കാലവർഷത്തിലേറ്റ കേടുപാടുകൾ നേരിട്ടു മനസിലാക്കാൻ വിരാജ് പേട്ട പൊതുമരാമത്ത് വകുപ്പ് അധികൃതർ വിരാജ് പേട്ട മുതൽ കൂട്ടുപുഴ വരെയുള്ള റോഡില്‍ പരിശോധന നടത്തിയിട്ടുണ്ട്. കുടക് ജില്ലാ ഭരണകൂടം അടച്ച മാക്കൂട്ടം ചുരം റോഡ് യാതൊരു മുന്നറിയിപ്പുമില്ലാതെ തുറന്നതാണ് കേരളത്തെ പ്രതിസന്ധിയിലാക്കിയത്. ഇതോടെ ഇരിട്ടി പോലിസ് കൂട്ടുപുഴ പാലം താല്‍ക്കാലികമായി അടച്ചിരുന്നു. പിന്നീട് റവന്യൂ, പോലിസ്, മെഡിക്കൽ ക്യാംപ് ഓഫിസും പ്രത്യേക കൊവിഡ് പരിശോധനയും നടത്തിയതിനു ശേഷം മാത്രമാണ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരെ അതിർത്തി കടത്തിവിടുന്നുള്ളൂ.

Also Read: മാക്കൂട്ടം ചുരം പാതയിലുടെ 13 മുതൽ യാത്രക്കാരെ കയറ്റി വിടും; ചരക്കു വാഹനങ്ങൾ വന്നു തുടങ്ങി

കൊവിഡ് പ്രതിരോധത്തിൻ്റെ പേരില്‍ കുടക് ജില്ലാ അധികൃതര്‍ മണ്ണിട്ട് ഗതാഗതം തടഞ്ഞ തലശേരി– ബെംഗളൂരു അന്തര്‍സംസ്ഥാന പാത 135 ദിവസത്തിനു ശേഷമാണ് തുറന്നത്. കഴിഞ്ഞ മാര്‍ച്ച് 27 നാണ് ചുരം പാത മണ്ണിട്ട് കര്‍ണാടകം അടച്ചത്. കേരളം എതിര്‍ത്തിട്ടും അത്യാവശ്യ ചികിത്സയക്കുള്ള യാത്രപോലും അനുവദിച്ചില്ല. ഇതുവഴി ഇരിട്ടിയില്‍നിന്ന് വിരാജ്‌ പേട്ടയിലേക്ക് 48 കിലോമീറ്റര്‍ മാത്രമേയുള്ളൂ. റോഡ് അടച്ചതിനാല്‍ മാനന്തവാടി–വഴി 200 കിലോമീറ്ററിലധികം താണ്ടിയായിരുന്നു കുടക് യാത്ര നടത്തിയിരുന്നത്.

Also Read: ജനവാസ മേഖലയിലിറങ്ങിയ ഒറ്റയാനെ കാട്ടിലേക്ക് തുരത്തിയത് 3 ദിവസത്തെ പ്രയത്‌നത്തിനൊടുവിൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്