കണ്ണൂര്‍: കരുവഞ്ചാല്‍ മലയോര ഹൈവേയില്‍ വായാട്ടുപറമ്പിന് സമീപം ഹണിഹൗസിനു സമീപം അമിതവേഗതയിലെത്തിയ വാഹനമിടിച്ചു കാല്‍നനടയാത്രക്കാരിയായ നഴ്സ് ദാരുണമായി മരിച്ചു. പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ നഴ്സ നമ്പൂരിക്കൽ പി. ആര് രമ്യയാ(38)ണ് മരിച്ചത്. ശനിയാഴ്ച്ച വൈകുന്നേരം നാലരമണിക്കാണ് അപകടം. ഡ്യൂട്ടി കഴിഞ്ഞു വായാട്ടുപറമ്പിലെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ അമിതവേഗതയിലെത്തിയ കാസര്‍കോട് രജിസ്ട്രേഷനുളള ഫോര്‍ച്യൂണര്‍ കാര്‍ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Also Read : അരിക്കൊമ്പന്റെ കരുത്തിൽ അമ്പരന്ന് ദൗത്യസംഘവും; ഉദ്വേഗഭരിതമായ നിമിഷങ്ങൾ, ലോറിയിലും പരാക്രമം
കണ്ണൂര്‍ റൂറല്‍ എസ്. പി ഓഫീസിലെ ജീവനക്കാരന് ബിജുവിന്റെ ഭാര്യയാണ് മരിച്ച രമ്യ. മക്കള്‍: നിരൂപ്കൃഷ്ണ (12) നിധലക്ഷ്മി (ആറ്) സഹോദരി: രശ്മി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റു മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് സംസ്കാരം നടക്കും. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Also Read : മൃതദേഹങ്ങളെ പീഡിപ്പിക്കുന്നു; പാകിസ്ഥാനില്‍ പെണ്മക്കളുടെ കല്ലറകള്‍ക്ക് പൂട്ടിട്ട് മാതാപിതാക്കള്‍
Also Read : അരിക്കൊമ്പന്റെ കരുത്തിൽ അമ്പരന്ന് ദൗത്യസംഘവും; ഉദ്വേഗഭരിതമായ നിമിഷങ്ങൾ, ലോറിയിലും പരാക്രമം
കണ്ണൂര്‍ റൂറല്‍ എസ്. പി ഓഫീസിലെ ജീവനക്കാരന് ബിജുവിന്റെ ഭാര്യയാണ് മരിച്ച രമ്യ. മക്കള്‍: നിരൂപ്കൃഷ്ണ (12) നിധലക്ഷ്മി (ആറ്) സഹോദരി: രശ്മി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റു മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് സംസ്കാരം നടക്കും. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Also Read : മൃതദേഹങ്ങളെ പീഡിപ്പിക്കുന്നു; പാകിസ്ഥാനില്‍ പെണ്മക്കളുടെ കല്ലറകള്‍ക്ക് പൂട്ടിട്ട് മാതാപിതാക്കള്‍